ഈ കുടുംബത്തിന്റെ സ്വപ്‌നങ്ങൾ അന്ധകാരത്തിലേക്ക്!

ഈ കുടുംബത്തിന്റെ സ്വപ്‌നങ്ങൾ അന്ധകാരത്തിലേക്ക്!

Webdunia
ചൊവ്വ, 11 സെപ്‌റ്റംബര്‍ 2018 (11:00 IST)
കുത്തൊഴുക്ക് വകവെക്കാതെ സ്വന്തം ജീവൻ പോലും പണയം വെച്ച് ചെങ്ങന്നൂരിൽ രക്ഷാപ്രവർത്തനത്തിനിറങ്ങിയ അനിയന് നഷ്‌ടമായത് സ്വന്തം കണ്ണിന്റെ കാഴ്‌ചയാണ്. പ്രളയത്തിൽ മുങ്ങിപ്പൊങ്ങിക്കൊണ്ടിരുന്ന മുപ്പത്തിയഞ്ചോളം ജീവനുകളാണ് അനിയൻ രക്ഷിച്ചത്. രക്ഷാപ്രവർത്തനത്തിനിടെ കമ്പ് കൊണ്ട് മുറിഞ്ഞ് വലത്തേ കണ്ണിന്റെ കാഴ്‌ചയാണ് നഷ്‌ടമായിരിക്കുന്നത്.
 
രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരു വീടിന്റെ ഗേറ്റിന് കുറുകേകിടന്ന തടി വലിച്ചു മാറ്റുന്നതിനിടെയാണ് വലതുകണ്ണില്‍ കൂര്‍ത്തകമ്പ് കൊണ്ടു മുറിഞ്ഞത്. ഉടന്‍തന്നെ ചെങ്ങന്നൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. സാധാരണ മുറിവെന്ന് കരുതി കണ്ണില്‍ മരുന്നുവെച്ച് കെട്ടി വിടുകയായിരുന്നു. പിറ്റേ ദിവസമായതോടെ വേദന സഹിക്കാനാവാതെ കണ്ണ് വീര്‍ത്തു വന്നു. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പരിശോധനയില്‍ കണ്ണിന്റെ ഞരമ്പ് മുറിഞ്ഞതാണെന്ന് കണ്ടെത്തി. വിദഗ്ധ ചികിത്സ നല്‍കിയില്ലെങ്കില്‍ ചിലപ്പോള്‍ ഇടതുകണ്ണിന്റെ കാഴ്ചയേയും ബാധിക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞതെന്ന് അനിയന്‍ പറഞ്ഞു.
 
വിദഗ്ധ ചികിത്സയ്‌ക്കായ് പണം കണ്ടെത്താനുള്ള ശ്രമത്തിലാണ് അനിയന്റെ വീട്ടുകാർ. ലോട്ടറി വിൽപ്പനക്കാരനായ അനിയന് വീടുൾപ്പെടുന്ന രണ്ട് സെന്റ് സ്ഥലം മാത്രമാണ് ആകെയുള്ള സമ്പാദ്യം. ഭാര്യയും മൂന്ന് മക്കളും അടങ്ങുന്ന കുടുംബമാണ് അനിയന്റേത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമേഷ്യൻ സംഘർഷം, മധ്യസ്ഥതയ്ക്ക് സന്നദ്ധത അറിയിച്ച് ചൈന

ഡോക്ടര്‍മാരുടെ പണിമുടക്ക് പിന്‍വലിച്ചതോടെ കേരളത്തില്‍ മെഡിക്കല്‍ സേവനങ്ങള്‍ സാധാരണനിലയിലേക്ക്

ഞണ്ട് അലര്‍ജിയുള്ള യുവാവ് ഞണ്ട് കറി കഴിച്ച് ചികിത്സയിലിരിക്കെ മരിച്ചു, സംഭവം കൊച്ചിയില്‍

ഭരണനിർവഹണം എളുപ്പമാക്കാനാണ് സാങ്കേതികവിദ്യ; ഡിഎ സന്ദേശത്തിൽ സർക്കാരിനു അനുകൂലമായി കോടതി പരാമർശം

കശ്മീർ വിഷയത്തിൽ പിന്തുണച്ചു, എണ്ണ തന്നു, എന്നിട്ടും ഇറാനെ ഇന്ത്യ തള്ളിപറഞ്ഞു: മെഹ്ബൂബ മുഫ്തി

അടുത്ത ലേഖനം
Show comments