വുഹാനിലെത്തിയ 19 ഇന്ത്യക്കാർക്ക് കൊവിഡ്, നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമാണ് യാത്രയ്ക്ക് അനുവദിച്ചത് എന്ന് എയർ ഇന്ത്യ

Webdunia
ചൊവ്വ, 3 നവം‌ബര്‍ 2020 (10:38 IST)
എയർ ഇന്ത്യ വിമാനത്തിൽ വുഹാനിലെത്തിയ 19 ഇന്ത്യക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ച സംഭവത്തിൽ വിശദീകരണവുമായി എയർ ഇന്ത്യ. അംഗികൃത ലാബുകളിൽനിന്നും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രമാണ് യാത്രയ്ക്ക് അനുമതി നൽകിയത് എന്നും കർശന കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സർവീസ് നടത്തുന്നത് എന്നുമാണ് എയർ ഇന്ത്യയുടെ വിശദീകരണം. 
 
58 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ 39 പേർക്ക് രോഗ ലക്ഷണങ്ങൾ ഇല്ലെങ്കിലും ഇവർക്കും രോഗബാധയുണ്ടാകാം എന്നാണ് ചൈനീസ് അധികൃതർ കണക്കാക്കുന്നത്. എല്ലാ യാത്രക്കാരെയും കൊവിഡ് അശുപത്രിയിലേയ്ക്ക് മാറ്റി. നെഗറ്റീവ് സർട്ടിഫിറ്റ് ഉണ്ടെങ്കിലും വിദേശത്തുനിന്നും എത്തുന്നവർ 14 ദിവസം ക്വാറന്റീനിൽ കഴിയണം എന്നാണ് ചൈനയിലെ ചട്ടം. നവംബർ 13 മുതൽ കൂടുതൽ വിമാനങ്ങൾ ചൈനയിലേയ്ക്ക് സർവീസ് നടത്താനിരിയ്ക്കെയാണ് സംഭവം. മുംബൈയിൽനിന്നും ഹോങ്കോങ്ങിലെത്തിയ യാത്രക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് എയർ ഇന്ത്യ വിമാനങ്ങൾക്ക് ഹോങ്കോങ് നവംബർ 10 വരെ വിലക്കേർപ്പെടുത്തിയിരിയ്ക്കുകയാണ്.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗണപതി ഭഗവാനെക്കുറിച്ചുള്ള എലോണ്‍ മസ്‌കിന്റെ പോസ്റ്റ് വൈറലാകുന്നു, ഇന്റര്‍നെറ്റിനെ അമ്പരപ്പിച്ച് ഗ്രോക്ക് എഐയുടെ വിവരണം

മറ്റുരാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടാത്ത രാജ്യങ്ങള്‍ ഏതൊക്കെയെന്നറിയാമോ

ഞാന്‍ അകത്തു പോയി കണ്ണനെ കാണും, എന്റെ വിവാഹവും ഇവിടെ നടക്കും; പുതിയ വീഡിയോയുമായി ആത്മഹത്യയ്ക്ക് ശ്രമിച്ച ജസ്‌ന സലീം

മെഡിക്കല്‍ കോളേജുകളിലേക്ക് അനാവശ്യ റഫറല്‍ ഒഴിവാക്കാന്‍ പ്രോട്ടോക്കോള്‍ പുറത്തിറക്കി

പാകിസ്ഥാൻ കോടതിക്ക് മുൻപിൽ സ്ഫോടനം, 12 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

അടുത്ത ലേഖനം
Show comments