ഇതിൽ ദുൽഖറെവിടെ? കലിതുള്ളി ആരാധകർ, കൂളാക്കി ഡിക്യു- സംവിധായകൻ പറയുന്നു

ദുൽഖറിന്റെ ആരാധകർ ഭീഷണിപ്പെടുത്തി, കാര്യമാക്കേണ്ടെന്നും സിനിമയ്ക്ക് ആവശ്യമായത് ചെയ്തോളൂ എന്നും ഡി ക്യു പറഞ്ഞു: മഹാനടിയുടെ സംവിധായകൻ

Webdunia
തിങ്കള്‍, 10 സെപ്‌റ്റംബര്‍ 2018 (12:30 IST)
മലയാളത്തിലെ യുവതാരങ്ങളിൽ ശ്രദ്ധേയനാണ് ദുൽഖർ സൽമാൻ. ദുൽഖറിന്റെ ആദ്യ തെലുങ്ക് സിനിമയായിരുന്നു മഹനടി. കീർത്തി സുരേഷ് നായികയായ ചിത്രത്തിൽ ജമനി ഗണേശിന്റെ റോളാണ് ദുൽഖർ ചെയ്തത്. ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്തുണ്ടായ അനുഭവങ്ങളെ കുറിച്ച് സംവിധായകൻ നാഗ് അശ്വിന്‍ രാജീവ് മസന്ദിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. 
 
മഹാനടിയുടെ പ്രമോ പുറത്തിറക്കിയപ്പോള്‍ ദുല്‍ഖര്‍ എവിടെയെന്ന് ചോദിച്ച് ആരാധകര്‍ ബഹളമായിരുന്നെന്നും അവര്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും സംവിധായകൻ പറയുന്നു. ദുൽഖറിന്റെ ആരാധകർ ഏറെ കാത്തിരുന്ന അദ്ദേഹത്തിന്റെ ആദ്യ തെലുങ്ക് ചിത്രമായിരുന്നു. ഫസ്റ്റ് ലുക്ക് പോസ്റ്ററിലും പ്രമോയിലും ദുല്‍ഖറെ കാണാതിരുന്നതോടെ അവരുടെ ക്ഷമ നശിച്ചു. ഇതാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ വിളിച്ച് ആരാധകർ ഭീഷണിപ്പെടുത്താൻ കാരണമായത്. 
 
ഇത് ദുല്‍ഖറിനോട് പറഞ്ഞപ്പോള്‍ നിങ്ങളിതൊന്നും കാര്യമാക്കേണ്ട. സമര്‍ദ്ദത്തില്‍പ്പെടാതെ സിനിമയ്ക്ക് ആവശ്യമായത് മാത്രം ചെയ്യൂ എന്നാണ് പറഞ്ഞത്- തിരക്കഥാകൃത്തുക്കളായ സ്വപ്നയും ഐശ്വര്യയും പറഞ്ഞു.
 
നായികാ പ്രാധാന്യമുള്ള സിനിമയായത് കൊണ്ട് തന്നെ ദുല്‍ഖര്‍ അഭിനയിക്കാന്‍ സമ്മതിക്കുമോയെന്ന് സംശയിച്ചു. എന്നാല്‍ കഥ കേട്ടപ്പോള്‍ തന്നെ അദ്ദേഹത്തിന് ഇഷ്ടമായി. നാഗ് അശ്വിന്‍ പറഞ്ഞു.
 
തെലുഗു സിനിമാതാരം സാവിത്രിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് മഹാനടി ഒരുക്കിയത്. പ്രേക്ഷകര്‍ക്കിടയില്‍ മികച്ച പ്രതികരണമായിരുന്നു് ചിത്രത്തിന് . സാമന്ത, വിജയ് ദേവേരക്കൊണ്ട എന്നിവരായിരുന്നു ചിത്രത്തിലെ മറ്റുതാരങ്ങള്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഖമേനിയുടെ മരണം: പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ വഴിത്തിരിവ് സാദ്ധ്യമോ?, വിദേശകാര്യ വിദഗ്ധൻ ബ്രഹ്മദീപ് അലൂനെ എഴുതുന്നു

പാകിസ്താൻ–അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം; 300ലേറെ താലിബാൻ പോരാളികൾ കൊല്ലപ്പെട്ടതായി പാകിസ്താൻ

ഖമനേയിയുടെ കൊലയാളികളെ വെറുതെ വിടില്ല, ഏറ്റവും വിനാശകരമായ ആക്രമണങ്ങൾ വരാനിരിക്കുന്നു, ഭീഷണിയുമായി ഐആർജിസി

ദുബായ്, അബുദാബി, ബഹ്റൈൻ വിമാനത്താവളങ്ങൾക്ക് നേരെ ആക്രമണം, പശ്ചിമേഷ്യ യുദ്ധഭീതിയിൽ: സർവീസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു

വിപ്ലവകാരിയായി ഉദയം ചെയ്ത് സ്വേച്ഛാധിപതിയായി ഒടുക്കം, ആയത്തൊള്ള അലി ഖമനേയിയുടെ ജീവിതം

അടുത്ത ലേഖനം
Show comments