Webdunia - Bharat's app for daily news and videos

Install App

പ്രതിദിന നിരക്ക് 10,000ൽ എത്താം, കൊറോണയെ ഇനി എങ്ങനെ നേരിടണം? മുരളി തുമ്മാരുകുടി പറയുന്നു

Webdunia
ചൊവ്വ, 22 സെപ്‌റ്റംബര്‍ 2020 (11:20 IST)
കേരളത്തിലെ നിലവിലെ സാഹചര്യം പരിശോധിച്ചാൽ പ്രതിദിന രോഗബാധിതരുടെ എണ്ണം 5000 ലേയ്ക്കും 10,000 ലേയ്ക്കും എത്താം എന്ന് ദുരന്ത നിവാരണ വിദഗ്ധൻ മുരളി തുമ്മരുകുടി. ഇനിയെങ്ങനെയാണ് കൊവിഡിനെ ചെറുക്കേണ്ടത് എന്ന് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുകയാണ് മുരളി തുമ്മരുകുടി. സംസ്ഥാനത്ത് തെരുവിൽ നടക്കുന്ന സമരങ്ങളെ ഫെയ്സ്ബുക് കുറിപ്പിൽ മുരളി തുമ്മരുകുടി വിമർശിയ്ക്കുന്നുണ്ട്   
 

കുറിപ്പിന്റെ പൂർണരൂപം

കൊറോണ വീട്ടിലെത്തുമ്പോൾ...

 
കേരളത്തിൽ കൊറോണ കേസുകൾ അതിവേഗതയിൽ കൂടുന്ന കാലത്ത് കേരളത്തിലെ ചാനലിൽ നടക്കുന്ന ചർച്ചകളും തെരുവിൽ നടക്കുന്ന സമരങ്ങളും കാണുമ്പോൾ ഇനി ആരോട് എന്ത് പറയാൻ എന്നാണ് തോന്നുന്നത്. പക്ഷെ അമ്മ തുമ്മാരുകുടിയിൽ  ഉള്ളതിനാൽ വീട്ടിലുള്ളവരോട് പറയേണ്ട കാര്യങ്ങൾ ഉണ്ടല്ലോ. അത് ഞാൻ പറഞ്ഞിട്ടുണ്ട്, അതിന്റെ കോപ്പി ഇവിടെ വക്കുന്നു. താല്പര്യമുള്ളവർക്ക് വായിക്കാം, നിങ്ങൾക്കും ബാധകമാണെങ്കിൽ ഉപയോഗിക്കാം. അഭിപ്രായങ്ങൾ വ്യക്തിപരമാണ്.
 
കേരളത്തിൽ കൊറോണക്കേസുകളുടെ എണ്ണം പ്രതിദിനം നാലായിരം കഴിഞ്ഞു. കൂടിയും കുറഞ്ഞുമാണെങ്കിലും രോഗത്തിന്റെ ട്രെൻഡ് മുകളിലേക്ക് തന്നെയാണ്. രോഗം ഇപ്പോൾ ഒരാളിൽ നിന്നും ശരാശരി ഒന്നിൽ കൂടുതൽ ആളുകളിലേക്ക് പകരുന്നുണ്ട്. ഈ സ്ഥിതി തുടർന്നാൽ കേസുകളുടെ എണ്ണം പ്രതിദിനം അയ്യായിരവും പിന്നെ പതിനായിരവുമാകും. കേസുകളുടെ എണ്ണം ലക്ഷം കവിഞ്ഞു, ഇനിയത് പല ലക്ഷമാകും, പത്തുലക്ഷം പോലും ആകാം. മരണങ്ങളും കൂടുകയാണ്. ഇതുവരെ മൊത്തം കേസുകളുടെ എണ്ണം 125000 ആണ്, സുഖപ്പെട്ടവരുടെ എണ്ണം തൊണ്ണൂറായിരവും. മരിച്ചവർ 501, ഏകദേശം 0.5 ശതമാനം. 
 
ഈ നില തുടർന്നാൽ ശരാശരി അയ്യായിരം കേസുകൾ ഉണ്ടാകുന്ന സമയത്ത് പ്രതിദിന മരണം 25 ലേക്ക് ഉയരും. കാര്യങ്ങൾ പക്ഷെ ഇതുപോലെ നിൽക്കില്ല. കേസുകളുടെ എണ്ണം പതിനായിരം കവിയുമ്പോൾ രോഗം മൂർച്ഛിക്കുന്ന എല്ലാവർക്കും നൽകാൻ ഐസിയു ബെഡോ വെന്റിലേറ്ററോ ഉണ്ടായി എന്ന് വരില്ല. അപ്പോൾ മരണനിരക്ക് കൂടും. ഇത്തരത്തിൽ ആശുപത്രി സൗകര്യങ്ങളുടെ ക്ഷാമം കേരളത്തിൽ എല്ലായിടത്തും ഒരേ സമയത്ത് വരണമെന്നില്ല, വരാൻ വഴിയുമില്ല. പക്ഷെ തിരുവനന്തപുരത്ത് ആവശ്യത്തിന് വെന്റിലേറ്റർ ഉള്ളത് പാലക്കാടുള്ള രോഗികൾക്ക് ഓക്സിജൻ നല്കില്ലല്ലോ, തിരിച്ചും. പ്രാദേശികമായിട്ടാണ് പ്രശ്നങ്ങൾ വഷളാകാൻ സാധ്യത.
 
ഇത്തരത്തിൽ കേസുകളുടെ എണ്ണവും മരണവും പ്രതിദിനം പതുക്കെ കൂടി വരുന്നു, ആശുപത്രി സൗകര്യങ്ങൾ ആവശ്യത്തിനില്ലാതെ വരുന്നു, മരണ നിരക്ക് പല മടങ്ങാകുന്നു, ആശുപത്രികളിൽ നിന്നും ശ്മശാനങ്ങളിൽ നിന്നുമൊക്കെ പേടിപ്പെടുത്തുന്ന ചിത്രങ്ങൾ എത്തുന്നു, ആളുകൾ ഭയക്കുന്നു, കൊറോണ വീണ്ടും ആളുകളുടെ മുൻഗണന പട്ടികയിൽ വരുന്നു, സമരങ്ങൾ ഒക്കെ കുറയുന്നു, ജീവിത രീതികൾ മാറ്റുന്നു, സർക്കാർ വീണ്ടും കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നു, രോഗ നിരക്ക് കുറയുന്നു. ഇതാണ് കൊറോണയുടെ ഒന്നാമത്തെ സൈക്കിൾ.
 
കോറോണക്ക് വാക്‌സിൻ കണ്ടെത്തുന്നതിന് മുൻപ് ഈ സൈക്കിൾ പല വട്ടം ആവർത്തിക്കും. ഇനി നമ്മുടെ സ്വന്തം കാര്യമെടുക്കാം. ചൈനയിൽ, ഇറ്റലിയിൽ, അമേരിക്കയിൽ, റാന്നിയിൽ, കോന്നിയിൽ, തിരുവനന്തപുരത്ത്, മലപ്പുറത്ത്, എറണാകുളത്ത്, പെരുന്പാവൂരിൽ, വെങ്ങോലയിൽ എല്ലാം കൊറോണ എത്തിക്കഴിഞ്ഞു. ഇനി ബാക്കിയുള്ളത് നമ്മുടെ വീടാണ്. നമ്മുടെ വീട്ടിൽ കൊറോണ വരുമോ എന്നത് ഇനി പ്രസക്തമായ ചോദ്യമല്ല. എന്നാണ് വീട്ടിൽ കൊറോണ വരുന്നത്, ആർക്കാണ് ആദ്യം വരുന്നത്, എത്ര പേർക്ക് വരും, ഇതൊക്കെയാണ് ചോദിക്കേണ്ട ചോദ്യങ്ങൾ.
 

നമ്മുടെ വീട്ടിൽ കൊറോണ എത്തുമ്പോൾ നേരിടാൻ നാം തയ്യാറാണോ?


മിക്കവാറും ആളുകൾക്ക് കൊറോണ രോഗം ഒരു ചെറിയ പനി പോലെ വന്നു പോകും. പക്ഷെ ഒരു ചെറിയ ശതമാനത്തിന് (ഇപ്പോൾ നൂറിൽ ഏകദേശം അഞ്ചു പേർക്ക്) സ്ഥിതി അല്പം കൂടി വഷളാകും. അതിൽ തന്നെ നാലുപേരും ആശുപത്രി ചികിത്സയിലൂടെ രക്ഷപെടും, ബാക്കിയുള്ള ഒരു ശതമാനത്തിലും താഴെ ആളുകളാണ് കേരളത്തിൽ തൽക്കാലം കൊറോണക്ക് അടിപ്പെടുന്നത്. പ്രായമായവർ (പ്രത്യേകിച്ചും 65 ന് മുകളിൽ), പ്രമേഹം ഉള്ളവർ, ഉയർന്ന രക്ത സമ്മർദ്ദമുളളവർ, കാൻസറിന് ചികിത്സ ചെയ്യുന്നവർ, ഇമ്മ്യൂൺ സിസ്റ്റത്തിന് തകരാറുള്ളവർ ഒക്കെയാണ് ഏറ്റവും കൂടുതൽ അപകട സാധ്യതയുള്ളവർ.
 

ഈ സാഹചര്യത്തിൽ കൊറോണയെ നേരിടേണ്ടത് എങ്ങനെയാണ് ?

 
സുരക്ഷിതരായിരിക്കുക
മുരളി തുമ്മാരുകുടി

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

നാല് ലക്ഷം രൂപ ശമ്പള കുടിശ്ശിക കിട്ടാനുള്ള ദേവസ്വം ബോര്‍ഡ് ജീവനക്കാരന്‍ ചികിത്സയ്ക്ക് പണമില്ലാതെ മരിച്ചു

സഹപാഠികള്‍ എതിര്‍ത്തതിനെ തുടര്‍ന്ന് സ്‌കൂളിലെ വാട്ടര്‍ ടാങ്കില്‍ കീടനാശിനി കലര്‍ത്തി അഞ്ചാം ക്ലാസുകാരന്‍

കൊച്ചി മെട്രോ ട്രാക്കിൽ നിന്ന് ചാടിയ മലപ്പുറം സ്വദേശി മരിച്ചു

തിരിച്ചും തിരുവ ചുമത്തി അമേരിക്കയെ നേരിടണമെന്ന് ശശി തരൂര്‍ എംപി

ലഹരിക്കടിമയായ മകൻ അമ്മയെ നിരന്തരമായി പീഡിപ്പിച്ചു, 30 കാരനായ യുവാവ് അറസ്റ്റിൽ

അടുത്ത ലേഖനം
Show comments