അവൾക്കൊപ്പം നിൽക്കുന്നവരെ ഞെട്ടിച്ച് പൾസർ സുനിയുടെ അപ്രതീക്ഷിത നീക്കം, സുനി കോടതിയിലും അത് പറഞ്ഞു!

ദിലീപിനെ രക്ഷിക്കാൻ ശ്രമിക്കുന്നവരുടെ കൂടെ പൾസർ സുനിയും, സുനി കോടതിയിലും അത് പറഞ്ഞു!

Webdunia
ബുധന്‍, 11 ജൂലൈ 2018 (17:05 IST)
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ മുഖ്യപ്രതിയായ പൾസർ സുനിയുടെ നീക്കത്തിൽ ഞെട്ടി ആക്രമിക്കപ്പെട്ട നടിയും കുടുംബവും. കേസില്‍ അന്വേഷണ സംഘത്തിന് നല്‍കിയ കുറ്റസമ്മത മൊഴി വിചാരണ ഘട്ടത്തില്‍ പരിഗണിക്കരുത് എന്ന് പള്‍സര്‍ സുനി ആവശ്യപ്പെട്ടിരിക്കുകയാണ്. ഇക്കാര്യം ആവശ്യപ്പെട്ട് സുനി വിചാരണക്കോടതിയില്‍ അപേക്ഷയും നല്‍കിയിരിക്കുന്നു. ഇതോടെ വിചാരണ ഘട്ടത്തില്‍ കേസ് അട്ടിമറിക്കപ്പെടും എന്ന സംശയം ബലപ്പെടുകയാണ്.
 
നേരത്തെ ദിലീപിനെ രക്ഷിക്കുന്നതിനായി പ്രതികളിലൊരാളായ മാർട്ടിൻ പല വെളിപ്പെടുത്തലുകളും നടത്തിയിരുന്നു. കേസ് കെട്ടിച്ചമച്ചത് ആണെന്നും ദിലീപിനെ കുടുക്കിയതാണ് എന്നുമാണ് മാര്‍ട്ടിന്‍ പലതവണയായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയത്.  
 
നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന ആശങ്ക പ്രോസിക്യൂഷന്‍ തന്നെ പലതവണ പങ്കുവെച്ചിട്ടുള്ളതാണ്. മാർട്ടിന് പിന്നാലെ പൾസർ സുനിയും ദിലീപിന് അനുകൂലമായ മൊഴി നൽകുമെന്നാണ് സൂചന. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വര്‍ക്ക് ഫ്രം ഹോം രാജ്യത്ത് തിരിച്ചുവരുന്നു; മുന്‍കൈയെടുത്ത് ഈ സംസ്ഥാനങ്ങള്‍

മുഖ്യമന്ത്രിയാകാനായില്ല, പകരം മന്ത്രിസഭയിൽ പിടിമുറുക്കും, പ്രധാന വകുപ്പുകളും കൂടുതൽ മന്ത്രിമാരെയും ആവശ്യപ്പെട്ട് കെ സി വിഭാഗം

പൊതുവികാരം കണക്കിലെടുത്താണ് സതീശനെ മുഖ്യമന്ത്രിയാക്കിയത്, ചെന്നിത്തലയും മന്ത്രിസഭയിൽ വേണം : കെ മുരളീധരൻ

രമേശ് ചെന്നിത്തലയ്ക്കു ആഭ്യന്തരമന്ത്രി സ്ഥാനം; മുഖ്യമന്ത്രിക്കു വേണമെന്ന് സതീശൻ

വിഡി സതീശന് ആശംസകള്‍ നേര്‍ന്ന് രമേശ് ചെന്നിത്തല; മന്ത്രിസഭയില്‍ ആരൊക്കെ വേണമെന്ന് തീരുമാനിക്കുന്നത് മുഖ്യമന്ത്രിയാണെന്ന് പ്രതികരണം

അടുത്ത ലേഖനം
Show comments