'പത്ത് വർഷമായി താരംസംഘടനയിലെ അംഗം, 'അമ്മ'യിൽ നടക്കുന്നത് അടിച്ചമർത്തൽ': ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി രമ്യ

'അമ്മ'യിൽ നടക്കുന്നത് അടിച്ചമർത്തൽ': ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി രമ്യ

Webdunia
ശനി, 30 ജൂണ്‍ 2018 (11:40 IST)
താരസംഘടനയായ 'അമ്മ'യിലെ ചേരിതിരിവാണ് ഇന്ന് കേരളക്കര ഒട്ടാകെ ചർച്ചചെയ്യുന്നത്. ദിലീപിനെ താരസംഘടനയിലേക്ക് തിരിച്ചെടുത്തതിനെ വിമർശിച്ചും പിന്തുണച്ചും നിരവധിപേർ രംഗത്തെത്തിയിരുന്നു. എന്നാൽ ഡബ്ല്യൂസിസിയിലെ അംഗങ്ങളായ നാല് നടിമാർ 'അമ്മ'യിൽ നിന്ന് രാജിവെച്ചത് വളരെ വലിയ ചർച്ചാവിഷയമായി മാറിയിരുന്നു.
 
റിമ കല്ലിങ്കൽ, ഗീതു മോഹൻദാസ്, രമ്യ നമ്പീശൻ, ആക്രമത്തിനിരയായ പെൺകുട്ടി എന്നിവരാണ് 'അമ്മ'യിൽ നിന്ന് രാജിവെച്ചത്. രാജിവെച്ചതിനെക്കുറിച്ചും അമ്മ സംഘടയെക്കുറിച്ചും അവിടെ നടക്കുന്ന വികാസങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ് നടി രമ്യാ നമ്പീശൻ രംഗത്തെത്തിയിരിക്കുകയാണ്. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
 
''കഴിഞ്ഞ 10 വർഷമായി താരസംഘടനയായ അമ്മയുടെ ഭാഗമായിരുന്നു ഞാൻ. ആദ്യമൊക്കെ എല്ലാ മീറ്റിങ്ങുകൾക്കും പങ്കെടുക്കുമായിരുന്നു. യോഗങ്ങളിൽ പോകുന്നതല്ലാതെ തങ്ങളോട് ആരും അഭിപ്രായം ചോദിക്കാറില്ല. വലിയ താരങ്ങൾ പറയാനുള്ളത് കേൾക്കും. പിന്നീടാണ് മനസിലായത് ഇത് ഒരു തരത്തിലുള്ള അടിച്ചമർത്തലാണെന്ന്.
 
അമ്മയിൽ ഉന്നയിക്കാൻ തനിയ്ക്ക് ഒരുപാട് ചോദ്യങ്ങളുണ്ടായിരുന്നു. എന്നാൽ അതൊന്നും അവിടെ ചോദിക്കാൻ പറ്റില്ലായിരുന്നു. അതാണ് ഡബ്ല്യൂസിസി സംഘടന രൂപീകരിക്കാൻ തങ്ങളെ പ്രേരിപ്പിച്ചത്. അതേസമയം അമ്മയ്ക്ക് എതിരെ നിൽക്കാനല്ല. അമ്മയ്ക്കൊപ്പം നിന്ന് പ്രവർത്തിക്കുകയായിരുന്നു തങ്ങളുടെ ലക്ഷ്യം.
 
സിനിമയിലെ സ്ത്രീകൾക്ക് വേണ്ടി പോരാടും അമ്മയുടെ നിലപാട് ഞെട്ടിപ്പിക്കുന്നതും അതിലേറെ വിഷമം ഉണ്ടാക്കുന്നതുമാണ്. എന്താണ് ഇതിന്റെയൊക്കെ പിന്നില്ലെന്ന് അറിയില്ല. എങ്കിലും തങ്ങൾ പോരാട്ടം തുടർന്നു കൊണ്ടേയിരിക്കും. ഇത് ഞങ്ങൾ കുറച്ചു പേർക്ക് വേണ്ടിയുള്ള പോരാട്ടം മാത്രമല്ല. സിനിമയിലെ എല്ലാ സ്ത്രീകൾക്കും വേണ്ടിയാണിത്. ഇനി വരാനിരിക്കുന്ന തലമുറക്കാർക്കും വേണ്ടിയുള്ളതാണ്. കൂടാതെ ഞങ്ങൾ എടുത്ത തീരുമാനത്തിൽ ഞങ്ങൾ വളരെ സന്തോഷവതികളാണെന്നും'' രമ്യ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കേരളത്തിൽ 2 സീറ്റ് ഉറപ്പിച്ച് ബിജെപി, 10 മണ്ഡലങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്നും വിലയിരുത്തൽ

നഷ്ടങ്ങൾക്കെല്ലാം എണ്ണിയെണ്ണി കണക്ക് ചോദിക്കും, ആക്രമിച്ചവർ ശിക്ഷിക്കപ്പെടാതെ പോകില്ല: മുജ്തബ ഖമേനി

ഹോർമുസിൽ ഫീസ് ഈടാക്കാതിരിക്കുന്നതാണ് ഇറാന് നല്ലതെന്ന് ട്രംപ്, പാകിസ്ഥാനിൽ ഇന്ന് നിർണായക ചർച്ച

വിജയുടെ ജനനായകന്റെ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍, റിലീസിന് മുന്‍പെ വലിയ തിരിച്ചടി

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ദേശീയപാതകളിലൂടെ അമിതഭാരം കയറ്റിയാൽ ടോൾ നാലിരട്ടി

സ്റ്റീൽ പാത്രത്തിനുള്ളിൽ പടക്കം പൊട്ടിക്കാൻ ശ്രമിച്ചു; സ്റ്റീൽ ചീളുകൾ ശരീരത്തിൽ തറച്ചുകയറി 16 കാരൻ മരിച്ചു

നിതിന്‍ രാജിന്റെ മരണത്തില്‍ കോളേജ് അധികൃതര്‍ക്കെതിരെ നടപടിയെടുക്കണം; വിസിയോട് ആവശ്യപ്പെട്ട് ഗവര്‍ണര്‍

പന്തളം കൊട്ടാരത്തില്‍ നിന്ന് കാണാതായ കണിപ്പൊന്നിനെ കണ്ടെത്തി; മുളക്കുഴ സ്വദേശി കുറ്റം സമ്മതിച്ചു

ആന്‍ഡമാന്‍ കടലില്‍ ബോട്ട് മുങ്ങി, കുട്ടികളടക്കം 250 പേരെ കാണാതായതായി റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments