Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിയുടെ മാമാങ്കം വീണ്ടും വിവാദത്തിലേക്ക്; പ്രചരിക്കുന്ന വർത്തകൾ സത്യമല്ല, നിശിത വിമർശനവുമായി യുവസംവിധായകൻ

Webdunia
വ്യാഴം, 31 ജനുവരി 2019 (11:28 IST)
മമ്മൂട്ടിയുടെ 'മാമാങ്കം' വീണ്ടും വിവാദത്തിലേക്ക്. നിർമ്മാതാവ് കഴിഞ്ഞ ദിവസം ഇറക്കിയ പത്രക്കുറിപ്പുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കി യുവ സംവിധായകനായ സജിൻ ബാബു രംഗത്തെത്തിയിരിക്കുകയാണ്. സജീവ് പിള്ളയ്‌ക്ക് സംവിധാനം അറിയില്ലെന്ന് പത്രക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
 
എന്നാൽ സജീവ് പിള്ളയ്‌ക്ക് സംവിധാനത്തിൽ എക്‌പീരിയൻസ് ഉണ്ടെന്നും പ്രചരിക്കുന്ന വാർത്തകളിൽ സത്യമില്ലെന്നുമാണ് സജീവ് പിള്ള വ്യക്തമാക്കുന്നത്. ഫേസ്‌ബുക്കിലൂടെയാണ് സജീവ് പിള്ള വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്.
 
ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണ്ണരൂപം:-
 
മമ്മൂട്ടി നായകനാകുന്ന "മാമാങ്കം" സിനിമയുടെ സംവിധായകനെതിരെ പലതരത്തിലുള്ള പ്രചരണങ്ങളും കേൾക്കുന്നുണ്ട്. വർഷങ്ങൾക്ക് മുമ്പ് 2002 ൽ ഞാൻ സ്കൂളിൽ പഠിക്കുന്ന സമയത്ത് ഞങ്ങൾ കുട്ടികൾ കുതിര മാളിക കാണുന്നതിനായാണ് തിരുവനന്തപുരത്ത് പോയത്. അവിടെ ഒരു ഷൂട്ടിംങ്ങ് നടക്കുകയായിരുന്നു. 
 
TV യിൽ മാത്രം കണ്ടിട്ടുള്ള നെടുമുടി വേണു സാർ, ഒടുവിൽ ഉണ്ണി കൃഷ്ണൻ സാറിനെയൊക്കെ അവിടെ കാണാൻ കഴിഞ്ഞു. ഞാൻ എന്റെ ജീവിതത്തിൽ ആദ്യമായാണ് നേരിട്ട് ഷൂട്ടിങ്ങ് കാണുന്നത്. എല്ലാവരും കാഴ്ച കണ്ട് തിരികെ പോകുമ്പോൾ ഞാനും എന്റെ സുഹൃത്ത് സജീറും തിരികെ പോകാതെ പതുങ്ങി ഷൂട്ടിംങ്ങ് കണ്ട് നിന്നു. 
 
കുറച്ച് കഴിഞ്ഞപ്പോഴാണ് മനസ്സിലായത് "നിഴൽ കുത്ത്" എന്ന അടൂർ ഗോപാലകൃഷ്ണൻ സാറിന്റെ സിനിമയാണ് നടക്കുന്നതെന്ന്. സെറ്റിൽ അധികമാരും മിണ്ടുന്നതും, സംസാരിക്കുന്നതും കണ്ടില്ല. വളരെ സജീവമായി ഒരാൽ മാത്രം ഓടി നടക്കുന്നത് ശ്രദ്ധയിൽ പെട്ടു. ഷൂട്ടിംങ്ങ് കണ്ട് മണിക്കൂറുകൾ പോയതറിഞ്ഞില്ല. 
 
ഇതിനിടയിൽ ചായ കുടിക്കുന്ന ഇടവേളയിൽ സെറ്റിൽ ഓടി നടന്നിരുന്ന ആളിനെ പരിജയപ്പെടാൻ ശ്രമിച്ചു. അദ്ദ്ദേഹമായിരുന്നു ചിത്രത്തിന്റെ അസ്സോസിയേറ്റ് ഡയറക്ടർ. മൂപ്പർ നല്ല രീതിയിൽ സംസാരിക്കുകയും ചോദിച്ച സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. എന്നോട് എന്റെ വീട് എവിടെയാണന്ന് ചോദിച്ചു? ഞാൻ ചുള്ളിമാനൂരിനടുത്തെ വെമ്പിലാണെന്ന് പറഞ്ഞപ്പോൾ എന്റെ വീടും അതിനടുത്ത് വിതുരയിലാണെന്ന് പറഞ്ഞു.
 
ഇപ്പോൾ പോയാലെ അവിടേക്കുള്ള ലാസ്റ്റ് ബസ് കിട്ടത്തുള്ളൂ എന്നും ഞങ്ങളെ ഓർമ്മിപ്പിച്ചു. അദ്ദേഹത്തിന്റെ വീട്ടിലെ Land നമ്പർ എഴുതി തരികയും ചെയ്തു. അങ്ങനെ ഞാൻ ജീവിതത്തിൽ ആദ്യമായി പരിജയപ്പെട്ട സിനിമാക്കാരനാണ് സജീവ് പിള്ള. മുപ്പർക്കാണ് സിനിമയിൽ ഒരു എക്സ്പീരിയൻസും ഇല്ലായെന്നും, ആരുടെ കൂടെയും വർക്ക് ചെയ്ത് പരിജയമില്ല എന്ന തരത്തിലുള്ള വാർത്തകൾ പ്രജരിക്കുന്നത്. 
 
12 വർഷത്തോളമെടുത്ത് പൂർത്തിയാക്കിയ തിരക്കഥയുടെ ഫൈനൽ റിസൾട്ട് എങ്ങനെയെന്ന് സംവിധായകന് നന്നായറിയാം. അല്ലാതെ നാലഞ്ച് സീൻ കളറും, CG യും, സൗണ്ടുമൊന്നും ചെയ്യാതെ റഫ് എഡിറ്റ് മാത്രം ചെയ്ത് കണ്ടിട്ട് വിലയിരുത്തിയ പ്രെഡ്യൂസറേയും, സിൽബന്തികളേയും സമ്മതിക്കണം. 
 
നിങ്ങൾ ഒരുപാട് കാശ് സിനിമക്കായി മുടക്കിപ്പോയി അത് തിരിച്ച് കിട്ടണമെന്നത് ന്യായമായ കാര്യമാണ്. പക്ഷെ ആയുസ്സ് മുഴുവൻ സിനിമക്കായി നീക്കിവച്ച, ഈ പ്രെജക്ട് തുടങ്ങി വച്ച ആ മനുഷ്യനെ പുറത്താക്കിയിട്ട് സിനിമ പൂർത്തിയാക്കുന്നത് ശരിയായ നടപടിയല്ലായെന്നും, നെറികേടാണെന്നും പുതിയ സംവിധാകൻ പത്മകുമാർ സാറെങ്കിലും ഓർമ്മിച്ചാൽ നന്ന്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗാസയില്‍ വീണ്ടും കൂട്ടക്കുരുതി; ഭക്ഷണം കാത്തു നിന്നവര്‍ക്കെതിരെ ഇസ്രയേല്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ 90 പേര്‍ കൊല്ലപ്പെട്ടു

തിരുവനന്തപുരത്ത് നിന്ന് ബ്രിട്ടീഷ് യുദ്ധവിമാനം നാളെ തിരികെ പോകും; വാടകയിനത്തില്‍ അദാനിക്കും എയര്‍ ഇന്ത്യക്കും ലഭിക്കുന്നത് ലക്ഷങ്ങള്‍

ടച്ചിങ്സ് കൊടുക്കാത്തതിനെ ചൊല്ലി തർക്കം, തൃശൂരിൽ ബാർ ജീവനക്കാരനെ കുത്തിക്കൊന്നു

Shashi Tharoor: സ്വയം പുറത്തുപോകട്ടെ, വീരപരിവേഷം കിട്ടാനുള്ള കളി നടക്കില്ല; തരൂരിനെതിരെ കോണ്‍ഗ്രസ്

Private Bus Strike: സ്വകാര്യ ബസുകൾ നാളെ മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക്

അടുത്ത ലേഖനം
Show comments