പല്ലിയും വിഷപ്പാമ്പും തമ്മിൽ പൊരിഞ്ഞ പോരാട്ടം, പാമ്പിന്റെ തലയിൽ കടിച്ച് പല്ലി, വീഡിയോ !

Webdunia
തിങ്കള്‍, 17 ഫെബ്രുവരി 2020 (17:01 IST)
പല്ലി പാമ്പിനോട് പോരാടുന്നത് കണ്ടിട്ടുണ്ടോ ? ക്വീൻസ്‌ലാൻഡിലെ ബ്രിസ്‌ബേനിൽനിന്നുമുള്ള വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി മാറിയിരിയ്ക്കുകയാണ്. ബ്രിസ്ബേനിലെ ഒരു വീടിന് മുന്നിലാണ് സംഭവം. പുറത്തുപോകൻ വീട്ടിൽനിന്നിറങ്ങിയതോടെയാണ് വീട്ടുടമ പാമ്പും പല്ലിയും തമ്മിലുള്ള പോരാട്ടം കാണുന്നത്.
 
വലിയ പല്ലിയായ ബ്ലു ടങ് ലിസാർഡും, വിഷപ്പാമ്പായ ഓസ്ട്രേലിയൻ ബ്രൗൺ സ്നേക്കും തമ്മിലാണ് പോരാട്ടം. ഇരുവരും വിട്ടുകൊടുക്കാതെ ആങ്ങോട്ടും ഇങ്ങോട്ടും ആക്രമിക്കുന്നത് വീഡിയോയിൽ കാണാം. പോരിനിടെ വിഷപ്പാമ്പിന്റെ തലയിൽ പല്ലി കടിയ്ക്കുന്നുണ്ട്. ശരീരം കൊണ്ട് ചുറ്റി വരിഞ്ഞ് പല്ലിയെ കീഴ്പ്പെടുത്താൻ പാമ്പ് ശ്രമിയ്ക്കുന്നുണ്ടെങ്കിലും ഇതൊന്നും വകവയ്ക്കാതെ പല്ലി ചെറുത്തുനിന്നു. 
 
എന്നാൽ ഒടുവിൽ പാമ്പിന് മുന്നിൽ പല്ലി കീഴടങ്ങുകയായിരുന്നു. ഇതിന് ശേഷം പാമ്പ് ഇഴഞ്ഞു നിങ്ങുന്നതും വീഡിയോയിൽ കാണാം. ഓസ്ട്രേലിയയിൽ കാണപ്പെടുന്ന ഏറ്റവും അപകടകാരികളായ പാമ്പുകളിൽ ഒന്നാണ് ഈസ്റ്റേർൺ ബ്രൗൺ സ്നേക്ക്. ജനവാസ കേന്ദ്രങ്ങളിൽ ഇവയെ ധാരാളമായി കാണപ്പെടാറുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Iran Protests : ഇറാനിൽ സാമ്പത്തിക പ്രക്ഷോഭം രൂക്ഷം:ഖമനേയിയെ പുറത്താക്കണമെന്ന് ആവശ്യം, സംഘർഷത്തിൽ 27 മരണം

T20 Worldcup 2026 : ടി20 ലോകകപ്പില്‍ ഇന്ത്യയില്‍ കളിക്കാനാവില്ല, ബംഗ്ലാദേശിന്റെ ആവശ്യം തള്ളി ഐസിസി

കയ്യിൽ കുപ്പിയുമായി നടക്കുന്ന സാറ തെൻഡുൽക്കർ; ബിയർ ബോട്ടിലെന്ന് സോഷ്യൽമീഡിയ; സൈബറാക്രമണം രൂക്ഷം

ഇനിയെങ്കിലും പാഠം പഠിച്ച് തിരുത്തണം, ജനങ്ങൾ എൽഡിഎഫിൽ നിന്ന് അകന്നു, തുറന്ന് പറഞ്ഞ് ബിനോയ് വിശ്വം

Mammootty: ഇങ്ങനെ വേണം നിര്‍മാതാക്കള്‍ ആയാല്‍, സ്റ്റാര്‍ഡം അറിഞ്ഞ് കളിക്കണം; ക്യൂബ്‌സിനു കൈയടി

എല്ലാം കാണുക

ഏറ്റവും പുതിയത്

ബിജെപി ഓഫീസിലെ യോഗത്തിൽ കോൺഗ്രസ് കൗൺസിലർമാർ; ഭരണം പിടിക്കാൻ സഖ്യം, വിചിത്രം !

തൃശൂർ വൈകാരികമായി അടുപ്പമുള്ള സ്ഥലം, പാർട്ടി പറഞ്ഞാൽ എവിടെയും മത്സരിക്കാം: സന്ദീപ് വാര്യർ

ആനയുടെ തുമ്പിക്കൈയില്‍ നിന്ന് ആറുമാസം പ്രായമായ കുഞ്ഞ് വഴുതി വീണു; പാപ്പാന്‍ കസ്റ്റഡിയില്‍, കുഞ്ഞിന്റെ അച്ഛന്‍ ഒളിവില്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ബോംബ് ഭീഷണി സന്ദേശം; ബോംബ് സ്‌ക്വാഡെത്തി

Iran Protests : ഇറാനിൽ സാമ്പത്തിക പ്രക്ഷോഭം രൂക്ഷം:ഖമനേയിയെ പുറത്താക്കണമെന്ന് ആവശ്യം, സംഘർഷത്തിൽ 27 മരണം

അടുത്ത ലേഖനം
Show comments