എന്താണ് 'ഏ കച്ചുവാ'? ഇതിൽ ഇത്രമാത്രം ചിരിക്കാനുണ്ടോ?

എന്താണ് 'ഏ കച്ചുവാ'? ഇതിൽ ഇത്രമാത്രം ചിരിക്കാനുണ്ടോ?

Webdunia
ശനി, 27 ഒക്‌ടോബര്‍ 2018 (09:04 IST)
എല്ലാവരും ട്രോളാനും കമന്റ് ചെയ്യാനുമൊക്കെയായി ഇപ്പോൾ കൂടുതലായിം സോഷ്യൽ മീഡിയയിൽ ഉപയോഗിക്കുന്ന വാക്കാണ് ഏ കച്ചുവ. എന്നാൽ ഇത് എന്താണെന്ന് പലർക്കും അറിയില്ല. നാളുകൾക്ക് മുമ്പ് പ്രചാരത്തിലുണ്ടായിരുന്നെങ്കിലും ശബരിമല വിഷയവുമായി ബന്ധപ്പെട്ടാണ് ഈ വാക്ക് കൂടുതൽ പ്രശസ്‌തി നേടിയത്.
 
ഏ കച്ചുവാ, ഏ കച്ചവാ എന്നെല്ലാം ഉപയോഗിച്ച്‌ സംഘപരിവാറിന്റെ അനുകൂല പ്രയോഗമായാണ് ഏ കച്ചുവാ മലയാളത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. എന്നാൽ അതിന്റെ ചരിത്രം ഇങ്ങനെയാണ്. മുഗള്‍ സൈന്യത്തിന്റെ തലവനായിരുന്ന ഷേയ്സ്താ ഖാന്‍ എന്ന മിര്‍സ അബു താലിബിനെ മറാത്താ രാജാവായിരുന്ന ശിവാജി പരാജയപ്പെടുത്തിയതിനെ പ്രകീര്‍ത്തിച്ചുള്ള മറാത്തി ഭാഷയിലുള്ള പാട്ടില്‍ നിന്നുമാണ് ഏ കച്ചുവായുടെ വരവ്. എന്നാല്‍ ഏ കച്ചുവാ എന്നത് തെറ്റായ പ്രയോഗമാണ്. ഒറ്റ യുദ്ധം എന്നര്‍ത്ഥമുള്ള ഏകച് വാര്‍ എന്ന പദമാണ് ട്രോളുകളില്‍ ഏ കച്ചുവാ എന്ന് ഉപയോഗിക്കുന്നത്.
 
കനത്ത സുരക്ഷയുണ്ടായിട്ട് പോലും മുഗള്‍ ഭരണാധികാരിയായ ഷേയ്സ്താ ഖാനെ, ചെറിയ സേനയെ ഉപയോഗിച്ച്‌ കൊണ്ട് പോരാട്ടത്തിലൂടെ തോല്‍പിച്ച ശിവജിയുടെ വിജയ സ്മരണയില്‍ ഉള്ള ഗാനമാണ് സംയൂക്ത് ജൂനാ ബുധവാര്‍ എന്ന ഗാനം. ഈ ഗാനത്തിലെ വരികളായ ഏകച് വാർ‍, ജുനാ ബുധവാര്‍ എന്നീ പദങ്ങളാണ് സജീവമാധ്യമങ്ങളില്‍ ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉത്തര്‍പ്രദേശില്‍ ശക്തമായ കൊടുങ്കാറ്റും മഴയും; 60 പേര്‍ മരിച്ചു

ഇന്ത്യയില്‍ ഒരാള്‍ ഏറ്റവും കൂടുതല്‍ പെട്രോള്‍ ഉപയോഗിക്കുന്ന സംസ്ഥാനം ഏതാണെന്നറിയാമോ

SSLC Results : എസ്എസ്എൽസി പരീക്ഷ ഫലം 'നമ്മുടെ കേരളം' ആപ്പിലൂടെ അറിയാം

ഹോര്‍മുസ് തുറക്കാന്‍ ഇറാന്‍ തയ്യാറാണ്, പക്ഷേ അമേരിക്ക ഈ മൂന്ന് നിബന്ധനകള്‍ അംഗീകരിക്കണം

Rahul Gandhi: മൂന്ന് പേർക്കും ഇന്ന് രാഹുലിന്റെ വിളിയെത്തും; പ്രഖ്യാപനം അതിനുശേഷം

അടുത്ത ലേഖനം
Show comments