Webdunia - Bharat's app for daily news and videos

Install App

'ഞങ്ങള്‍ മുന്നോട്ട് നീങ്ങിയപ്പോള്‍ ആ ചെറുപ്പക്കാരും പിന്നാലെ കൂടി, ഷര്‍ട്ടിടാതെ കാവിമുണ്ട് മാത്രം ധരിച്ച ഒരാള്‍ മൊബൈലില്‍ ചിത്രങ്ങള്‍ പകര്‍ത്താനും തുടങ്ങി'

'ഞങ്ങള്‍ മുന്നോട്ട് നീങ്ങിയപ്പോള്‍ ആ ചെറുപ്പക്കാരും പിന്നാലെ കൂടി, ഷര്‍ട്ടിടാതെ കാവിമുണ്ട് മാത്രം ധരിച്ച ഒരാള്‍ മൊബൈലില്‍ ചിത്രങ്ങള്‍ പകര്‍ത്താനും തുടങ്ങി'

Webdunia
വെള്ളി, 19 ഒക്‌ടോബര്‍ 2018 (11:18 IST)
ശബരിമല സ്‌ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങൾ കത്തിനിൽക്കുന്ന സമയത്താണ് വിഷയം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തക സുഹാസിനി രാജ് ശബരിമലയിൽ എത്തിയത്. പൊലീസിന്റെ അകമ്പടിയോടെ മുന്നോട്ട് പോയെങ്കിലും സുഹാസിനിയ്‌ക്ക് സന്നിധാനത്തേക്ക് കടക്കാൻ കഴിഞ്ഞില്ല. താൻ മാധ്യമപ്രവർത്തകയാണ്, റിപ്പോർട്ട് ചെയ്യാൻ എത്തിയതാണ് എന്നൊക്കെ പറഞ്ഞിട്ടും പ്രതിഷേധക്കാർ അതിന് സമ്മതിച്ചില്ലായിരുന്നു. സുഹാസിനിയ്‌ക്കൊപ്പം സഹപ്രവർത്തകനായ കായ് ഷോൾട്‌സും ഉണ്ടായിരുന്നു.
 
എന്നാൽ, സന്നിധാനത്തിൽ എത്തുന്നതിന് മുമ്പ് തന്നെ പ്രശ്‌നങ്ങളും തുടങ്ങിയിരുന്നെന്ന് സുഹാസിനി പറയുന്നു. 'എവിടെ നിന്ന് വരുന്നെന്നും എവിടെ പോകുന്നുവെന്നും തിരിച്ചറിയൽ കാർഡ് എവിടെ എന്നും ചോദിച്ച് ഒരു കൂട്ടം ചെറുപ്പക്കാർ എത്തിയിരുന്നു. അവർ ചിത്രങ്ങൾ പകർത്തുകയും അധിക്ഷേപിക്കുകയും ചെയ്‌തു. മാധ്യമ പ്രവര്‍ത്തകര്‍ ക്യമാറയുമായി എത്തിയതോടെ മലയാളത്തിലും ഇംഗ്ലീഷിലും മടങ്ങിപ്പോകാന്‍ അവര്‍ ആഞ്ജാപിച്ചു. രണ്ട് ഡസനിലധികം പോലീസുകാര്‍ ഞങ്ങളുടെ സംരക്ഷണത്തിനെത്തിയിരുന്നു. 
 
ഞങ്ങൾ മുന്നോട്ട് നീങ്ങുന്നതിനനുസരിച്ച്‌ ആ ചെറുപ്പക്കാരും ഞങ്ങൾക്കൊപ്പം വന്നു തങ്ങളെ പിന്തുടര്‍ന്നുകൊണ്ടിരുന്നു. അല്‍പം കഴിഞ്ഞ് ഷര്‍ട്ടിടാതെ കാവിമുണ്ട് മാത്രം ധരിച്ച ഒരാള്‍ മൊബൈലില്‍ തന്റെ ചിത്രങ്ങള്‍ പകര്‍ത്താന്‍ തുടങ്ങി, അത് കണ്ടു നിന്ന മറ്റു പലരും അതുപോലെ തന്റെ ചിത്രങ്ങള്‍ പകര്‍ത്താന്‍ തുടങ്ങി. മുന്നോട്ട് പോകുന്നതിനനുസരിച്ച് പ്രതിഷേധക്കാരുടെ എണ്ണം കൂടിവന്നു. പൊലീസ് ഒരുക്കിയ സുരക്ഷയെയെല്ലാം ബേധിച്ചുകൊണ്ട് അവർ വളരെ അക്രമാസത്രമായി മുറവിളികൂട്ടി- സുഹാസിനി പറഞ്ഞു.
 
തുടർന്ന് പ്രതിഷേധക്കാർ കല്ലേറിലേക്ക് കടന്നപ്പോൾ സഹപ്രവര്‍ത്തകനുമായി കൂടിയാലോചിച്ച്‌ സുഹാസിനി തന്റെ നീക്കത്തില്‍ നിന്നും പിന്‍മാറുകയായിരുന്നു. ആരുടെയും വിശ്വാസങ്ങളെ വേദനിപ്പിക്കാൻ താൻ നിൽക്കുന്നില്ലെന്നും അവർ വ്യക്തമാക്കിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

വ്യാജ വെളിച്ചെണ്ണയാണെന്ന് തോന്നിയാല്‍ ഈ നമ്പരില്‍ പരാതിപ്പെടാം

പൊട്ടിയ വൈദ്യുതി ലൈനുകളില്‍ നിന്നുള്ള വൈദ്യുതാഘാതമേറ്റ് തിരുവനന്തപുരത്തും കോഴിക്കോടും രണ്ടുമരണങ്ങള്‍

സര്‍ക്കാര്‍ മുന്നറിയിപ്പ്: ഈ ആപ്പുകള്‍ ഉടനടി നീക്കം ചെയ്യുക, അബദ്ധത്തില്‍ പോലും അവ ഡൗണ്‍ലോഡ് ചെയ്യരുത്

എണ്ണവിലയിൽ കൈ പൊള്ളുമെന്ന പേടി വേണ്ട,ഓണക്കാലത്ത് വിലക്കുറവില്‍ അരിയും വെളിച്ചെണ്ണയും ലഭ്യമാക്കുമെന്ന് സപ്ലൈക്കോ

പ്രാണനിൽ പടർന്ന് ഇരുട്ടിൽ ആശ്വാസത്തിൻ്റെ കരസ്പർശമായ പ്രിയ സഖാവ്, വി എസിന് അന്ത്യാഭിവാദ്യമർപ്പിച്ച് കെ കെ രമ

അടുത്ത ലേഖനം
Show comments