‘അയാളോടൊപ്പം ഇനി ജീവിക്കണ്ട, ഇളയമോനെ എനിക്ക് വേണം’ - യുവതിയെ പ്രതിയാക്കുമോ?

Webdunia
തിങ്കള്‍, 8 ഏപ്രില്‍ 2019 (15:49 IST)
തൊടുപുഴയിൽ അമ്മയുടെ കാമുകൻ ക്രൂരമായി മർദ്ദിച്ച് അവശയാക്കിയ ഏഴ് വയസുകാരൻ കഴിഞ്ഞ ദിവസമാണ് മരിച്ചത്. അതിന്റെ നടുക്കത്തിൽ നിന്നും കേരളം ഇനിയും മുക്തരായിട്ടില്ല. സംഭവത്തിൽ കുട്ടിയുടെ അമ്മയെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും. യുവതിയെ ഇതുവരെ പ്രതിപട്ടികയിൽ ചേർത്തിട്ടില്ല. പ്രതിയായ അരുൺ ആനന്ദിനെതിരെ സാക്ഷിയാക്കണോ പ്രതി ചേർക്കണോ എന്ന് ചോദ്യം ചെയ്യലിനു ശേഷം പൊലീസ് തീരുമാനിക്കും.  
 
തന്റെ സുഹൃത്തായിരുന്ന അരുണിനെ പൂർണമായും വിശ്വസിച്ചിരുന്നുവെന്നും മക്കളെ നന്നായി നോക്കുമെന്നും താൻ വിശ്വസിച്ചുവെന്ന് യുവതി പറയുന്നു. ആശുപത്രി അധിക്രിതർ ഏർപ്പെടുത്തിയ ഇടത്താണ് യുവതി ഇപ്പോൾ താമസിക്കുന്നത്. ഒപ്പം യുവതിയുടെ അമ്മയുമുണ്ട്. വനിതാ കൌൺസിലർമാരാണ് യുവതിയെ ഇപ്പോൾ ചോദ്യം ചെയ്യുന്നത്. 
 
‘അരുൺ ചെയ്തത് ക്രൂരതയാണ്. അയാൾക്ക് പരാമവധി ശിക്ഷ നൽകണം. താൻ വിശ്വസിച്ച അരുൺ പതിയെ മാറിയിരുന്നു. ഒരുപാട് ഉപദ്രവിച്ചിരുന്നു. അയാളെ പേടിച്ചായിരുന്നു ജീവിച്ചിരുന്നത്. അയാളോടൊപ്പം ജീവിക്കാൻ താൽപ്പര്യമില്ല. ഇളയകുട്ടിയെ എനിക്ക് വേണം. ‘- യുവതി പറഞ്ഞു.
 
ഭർത്താവ് മരിച്ച ശേഷം അദ്ദേഹത്തിന്റെ മാതാപിതാക്കളുമായി അഭിപ്രായ വ്യത്യാസമുണ്ടായി. അന്ന് അരുൺ മാത്രമേ സഹായത്തിനുണ്ടായിരുന്നുള്ളു. സാമ്പത്തികമായി ബുധിമുട്ട് ഉണ്ടായപ്പോൾ അരുൺ 6 ലക്ഷം രൂപ സഹായത്തിനായി അക്കൌണ്ടിലിട്ടു. ഇത് അരുണിനോടുള്ള ബാധ്യതയ്ക്ക് കാരണമായതായി യുവതി പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹോര്‍മുസ് തുറക്കാം, ആണവ ചര്‍ച്ച പിന്നീടാക്കാം; പുതിയ നിര്‍ദ്ദേശവുമായി ഇറാന്‍

ഹോര്‍മോസില്‍ അമേരിക്ക ഉപരോധം ശക്തമാക്കി; 38 കപ്പലുകളെ തിരിച്ചയച്ചു

വൈറ്റ് ഹൗസിലെ മാധ്യമപ്രവർത്തകരുടെ അത്താഴവിരുന്നിനിടെ വെടിവെപ്പ്, ട്രംപിനെ സ്ഥലത്ത് നിന്നും മാറ്റി, ഒരാൾ കസ്റ്റഡിയിൽ

ആം ആദ്മി പാർട്ടിയിൽ വൻ രാഷ്ട്രീയ പ്രതിസന്ധി, 60 പേരുടെ പിന്തുണയുണ്ടെന്ന് രാഘവ് ചദ്ദ, ആപ്പിനെ തൂത്തുവാരിയത് ഓപ്പറേഷൻ താമര?

ചോറ് വേവും മുന്നെ ഉണ്ണാനിരുന്നു, കോൺഗ്രസിൽ മുഖ്യമന്ത്രി കസേരയ്ക്കായി വമ്പൻ പോര്, ഡൊക്യുമെൻ്ററി മുതൽ പോഡ്കാസ്റ്റ് വരെ

എല്ലാം കാണുക

ഏറ്റവും പുതിയത്

ആന്റി-വെനം മാത്രം പോരാ, കൂടുതല്‍ ഡോക്ടര്‍മാരെ ആവശ്യമുണ്ടെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍

നഗരം നാറ്റിച്ച് ബിജെപി; തിരുവനന്തപുരത്ത് അജൈവമാലിന്യ ശേഖരണം പാളി

ഹോര്‍മുസ് തുറക്കാം, ആണവ ചര്‍ച്ച പിന്നീടാക്കാം; പുതിയ നിര്‍ദ്ദേശവുമായി ഇറാന്‍

'മിണ്ടിപോകരുത്'; മുഖ്യമന്ത്രി ചർച്ച നിർത്തിവയ്ക്കാൻ ഹൈക്കമാൻഡ് താക്കീത്

മകളെ കൊലപ്പെടുത്തിയ യുവാവിനെ പിതാവ് വീട്ടിൽക്കയറി വെട്ടിക്കൊന്നു

അടുത്ത ലേഖനം
Show comments