ആലിംഗനവും, ഹസ്തദാനവും പാടില്ല, 1,50,000 കോണ്ടം വിതരണം ചെയ്യും: ടോക്യോ ഒളിംപിക്‌സ് മാർഗനിർദേശങ്ങൾ

Webdunia
ബുധന്‍, 10 ഫെബ്രുവരി 2021 (13:43 IST)
ടോക്യോ: കൊവിഡ് പശ്ചാത്തലത്തിൽ ടോക്യോ ഒളിംപിക്സിനായുള്ള മാർഗനിർദേശങ്ങൾ പുറത്തുവിട്ടു. 33 പേജുള്ള നിയമാവലിയാണ് പുറത്തുവിട്ടിരിയ്ക്കുന്നത്. മാനദണ്ഡങ്ങളിൽ വീഴ്ച വരുത്തുന്ന കായിക താരങ്ങളെ മത്സരങ്ങളിൽ പങ്കെടുക്കാൻ അനുവദിയ്ക്കില്ല എന്ന് മാർഗനിർദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ആലിംഗനവും ഹസ്തദാനവും ഉൾപ്പടെയുള്ള ശാരീരിക സമ്പർക്കങ്ങൾ ഒഴിവക്കണം എന്നതാണ് ഏറ്റവും പ്രധാനമായും പറയുന്നത്. 
 
72 മണിക്കൂറുകള്‍ക്കുള്ളില്‍ നടത്തിയ കോവിഡ് പരിശോധന ഫലം ഉണ്ടെങ്കിൽ മാത്രമേ ജപ്പാനിലേയ്ക്ക് പ്രവേശനം നൽകു. ജപ്പാനിൽ എത്തിയ ഉടനെയും കൊവിഡ് പരിശോധന നടത്തും. എന്നാൽ താരങ്ങൾക്ക് ക്വാറന്റീനിൽ കഴിയേണ്ടിവരില്ല. ഒളിംപിക്‌സ് വില്ലേജില്‍ കഴിയുന്ന കായിക താരങ്ങളെ ഓരോ നാല് ദിവസം കൂടുമ്പോള്‍ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കും. മത്സര ഇനത്തില്‍ പങ്കെടുമ്പോൾ, പരിശീലന സമയം, ഭക്ഷണം കഴിക്കുമ്പോള്‍, ഉറങ്ങുമ്പോള്‍, തുറസായ സ്ഥലത്ത് നില്‍ക്കുമ്പോള്‍ എന്നിവ ഒഴികെ മറ്റെല്ലാ സമയത്തും മാസ്ക് നിർബന്ധമാണ്.
 
കായിക താരങ്ങൾക്ക് 1,50,000 കോണ്ടം വിതരണം ചെയ്യാനും അധികൃതർ ആലോചിയ്ക്കുന്നുണ്ട്. സമ്പർക്കം വിലക്കിയിട്ടുണ്ട് എങ്കിലും കോണ്ടവും നൽകാനാണ് തീരുമാനം. മത്സര വേദിയ്ക്കു പുറത്തുള്ള, ജിമ്മുകൾ, റെസ്റ്റോറെന്റുകൾ വിദേന സഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പോകുന്നതിന് വിലക്കുണ്ടാകും. എന്നിങ്ങനെയാണ് പ്രധാന മാർഗനിർദേശങ്ങൾ. ജൂലൈ 23നാണ് ടോക്യോ ഒളിംപിക്‌സ് ആരംഭിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നിതിന്‍ രാജിന്റെ ആത്മഹത്യ: പ്രതികളുടെ ജാമ്യം ഹര്‍ജിയില്‍ ഇന്ന് വിധി

വിമാന ഇന്ധനവില കുതിക്കുന്നു, 20,000 സർവീസുകൾ റദ്ദാക്കി ലുഫ്താൻസ

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; കാരണം ചൂടല്ലെന്ന് പെസോ, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ റിപ്പോര്‍ട്ട് നിര്‍ണായകം

ഇനി പെട്രോളിന്റെ കാലമല്ല, ആല്‍ക്കഹോളിന്റേത്, 85 ശതമാനം എഥനോള്‍ മിക്‌സ് പെട്രോള്‍ നടപ്പാക്കാന്‍ ഇന്ത്യ, കരട് നിയമം ഉടന്‍

കേരളത്തിൽ 2 സീറ്റ് ഉറപ്പിച്ച് ബിജെപി, 10 മണ്ഡലങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്നും വിലയിരുത്തൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉത്തരേന്ത്യ ചുട്ടുപൊള്ളുന്നു : താപനില 44 ഡിഗ്രിയിലേക്ക്, ഉഷ്ണതരംഗ മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

റഷ്യന്‍ സൈന്യത്തില്‍ ചേര്‍ന്ന പത്ത് ഇന്ത്യക്കാര്‍ ഉക്രെയ്ന്‍ യുദ്ധത്തില്‍ മരിച്ചു

മത്സ്യമുട്ടകളില്‍ അടങ്ങിയ കടല്‍വിഷം മരണത്തിന് കാരണമായി; വിഴിഞ്ഞത്തെ മരണങ്ങളില്‍ രാസ വിശകലന റിപ്പോര്‍ട്ട്

തിരുവമ്പാടി വെടിക്കെട്ട് ലൈസൻസി മുണ്ടത്തിക്കോട് സതീശൻ മരിച്ചു

വിഴിഞ്ഞത്തെ രണ്ട് പേരുടെ മരണം ഭക്ഷ്യവിഷബാധയല്ല, 'മറൈൻ ടോക്‌സിൻ'

അടുത്ത ലേഖനം
Show comments