‘ഇവള്‍ക്കു വേണ്ടിയാണ് ഞാന്‍ ജീവിച്ചത്, നീയെടുത്ത എന്റെ കുഞ്ഞിന്റെ ജീവൻ തിരിച്ച് തന്നിട്ട് പോയാൽ മതി’- പൊന്നോമനയുടെ മരണത്തില്‍ നെഞ്ച് തകര്‍ന്ന് അമ്മ

Webdunia
ബുധന്‍, 24 ഒക്‌ടോബര്‍ 2018 (17:51 IST)
കോട്ടയത്ത് വയറുവേദനയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായ പെൺകുട്ടി മരിച്ചു. ആർപ്പൂക്കര പനമ്പാലം കാവിൽ വീട്ടൽ എ. വി ചാക്കോ -മറിയം ദമ്പതികളുടെ മകൾ എയ്ൻ അൽഫോൺസ് (8) ആണ് മരിച്ചത്. സംഭവത്തിൽ ഡോക്ടർമാർക്കെതിരെ കുട്ടിയുടെ മാതാവ്. 
 
കുട്ടിയുടെ മരണത്തിന് പിന്നില്‍ ചികിത്സാ പിഴവെന്ന ആരോപണത്തിനിടെയാണ് അമ്മ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി രംഗത്ത് വന്നത്. ഏഴ് വര്‍ഷത്തോളം കാത്തിരുന്ന് ഉണ്ടായ കുട്ടിയാണെന്നും എട്ടുവര്‍ഷത്തോളം ഞാന്‍ പൊന്നു പോലെ നോക്കിയതാണെന്നും കുറ്റക്കാരനായ ഡോക്ടര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അമ്മ ആശുപത്രി അധികൃതരോട് പറയുന്നു. 
 
നീയെടുത്ത ജീവന്‍ തിരിച്ചു തരാന്‍ നിനക്കു പറ്റുമോ. അച്ഛനില്ലാതെയാണ് ആ കുഞ്ഞിന് ഞാന്‍ വളര്‍ത്തിയത്. ഇവള്‍ക്കു വേണ്ടിയാണ് ഞാന്‍ ജീവിച്ചത്. മരണകാരണം പോലും കൃത്യമായി നിനക്കു പറയാന്‍ സാധിക്കുമോയെന്ന് അമ്മ ഡോക്ടറോട് ചോദിക്കുന്നത് കണ്ണ് നനഞ്ഞാണ് ആളുകള്‍ നോക്കിനിന്നത്.
 
തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് കുട്ടിയെ വയറുവേദനയെ തുടര്‍ന്ന് കുടമാളൂര്‍ കിംസ് ആശുപത്രിയിലെത്തിച്ചത്. ആദ്യ പരിശോധനയില്‍ ഗ്യാസിന്റെ പ്രശ്‌നമാണെന്ന് പറഞ്ഞ് മടക്കി അയച്ചു. എന്നാല്‍, വയറുവേദന വീണ്ടും കടുത്തതോടെ വീണ്ടും ആശുപത്രിയിലെത്തിച്ചു. അമിത അളവില്‍ മരുന്നു നല്‍കിയതാണ് കുഞ്ഞിന്റെ മരണത്തിലേക്കു നയിച്ചതെന്നും ബന്ധുക്കള്‍ പറയുന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

ചൈനയും റഷ്യയും മാത്രമല്ല പാകിസ്ഥാനും അമേരിക്കയ്ക്ക് ഗുരുതര ആണവ ഭീഷണി : യുഎസ് ഇൻ്റലിജൻസ് ചീഫ് തുൾസി ഗബ്ബാർഡ്

ഇതിങ്ങനെ പോകാനാവില്ല, ഇറാനെതിരെ ഒറ്റക്കെട്ടായി 12 അറബ് രാജ്യങ്ങൾ, കടുത്ത മുന്നറിയിപ്പ് നൽകി സൗദി

അവസാനം വരെ സതീശൻ എതിർത്തു, സുധാകരൻ കടുപ്പിച്ചതോടെ ഹൈക്കമാൻഡ് വഴങ്ങി, കണ്ണൂരിൽ സുധാകരൻ തന്നെ

എല്ലാം കാണുക

ഏറ്റവും പുതിയത്

പാചകവാതക പ്രതിസന്ധി: ഗാര്‍ഹിക സിലിണ്ടറിന്റെ ഭാരം 10 കിലോയായി കുറയ്ക്കാനുള്ള പദ്ധതി കേന്ദ്രം തള്ളി

അടുക്കളയില്‍ ഗ്യാസ് തീര്‍ന്നുപോകുമെന്ന് ഭയമാണോ; പകല്‍ സമയത്ത് ഇന്‍ഡക്ഷന്‍ സ്റ്റൗ ഉപയോഗിക്കാന്‍ നിര്‍ദേശവുമായി കെഎസ്ഇബി

മുഖ്യമന്ത്രി-മോഹന്‍ലാല്‍ അഭിമുഖത്തിന്റെ ചെലവുകള്‍ക്കായി സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന് ചെലവഴിച്ചത് ലക്ഷങ്ങള്‍; വിവരാവകാശ രേഖ പുറത്ത്

മതപരിവര്‍ത്തനം നടത്തിയവര്‍ക്ക് പട്ടികജാതി പരിരക്ഷ ലഭിക്കില്ല: സുപ്രീംകോടതി

വിജയ് വീർപ്പിച്ച ബലൂൺ, പെരമ്പൂരിൽ തോൽക്കും, ടിവികെ ആകെ നേടുക 10 ശതമാനത്തിൽ താഴെ വോട്ടുകൾ, ഡിഎംകെ സഖ്യത്തിന് 180 സീറ്റെന്ന് സർവെ ഫലം

അടുത്ത ലേഖനം
Show comments