'ദീപയ്‌ക്ക് തിരിച്ചടികൊടുക്കാൻ ഊർമിള തക്കം പാർത്തിരുന്നു, അവസരം കിട്ടിയപ്പോൾ അങ്ങ് തേച്ചൊട്ടിച്ചു'

'ദീപയ്‌ക്ക് തിരിച്ചടികൊടുക്കാൻ ഊർമിള തക്കം പാർത്തിരുന്നു, അവസരം കിട്ടിയപ്പോൾ അങ്ങ് തേച്ചൊട്ടിച്ചു'

Webdunia
തിങ്കള്‍, 3 ഡിസം‌ബര്‍ 2018 (12:28 IST)
കുറച്ച് നാളുകൾക്ക് മുമ്പ് 'ദിലീപ് വിഷയം' എങ്ങും ചർച്ചയായിരിക്കുന്ന സമയം, താരസംഘടനയായ 'അമ്മ'യിൽ ദിലീപിനെ പിന്തുണച്ചു എന്നതിന്റെ പേരിൽ ഊർമ്മിള ഉണ്ണിയെക്കുറിച്ച് നിറയെ വാർത്തകൾ വന്നിരുന്നു. അതിന് അവർ നൽകിയ മറുപടിയും മറ്റും ട്രോളുകളായി വരെ പുറത്ത് വന്നിരുന്നു.
 
അങ്ങനെ ആ വിഷയം ചർച്ചയായിരിക്കുന്ന സമയമായിരുന്നു ദീപ നിശാന്തിന്റെ ഒരു പ്രസ്ഥാവനയും പുറകേ വന്നത്. വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക അവാര്‍ഡ് ദാന ചടങ്ങിലേക്ക് ഊര്‍മിള ഉണ്ണിക്കൊപ്പം ദീപ നിശാന്തും ക്ഷണിക്കപ്പെട്ടിരുന്നു. എന്നാൽ ഊർമിളക്കൊപ്പം വേദി പങ്കിടാൻ തനിക്ക് താൽപ്പര്യമില്ലെന്ന് ദീപ അന്ന് പറഞ്ഞിരുന്നു.
 
ഊര്‍മിളയുടെ അന്നത്തെ പരാമര്‍ശം വിവാദമായതോടെയായിരുന്നു ഇങ്ങനെയൊരാള്‍ക്കൊപ്പം വേദി പങ്കിടാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കി ദീപ നിശാന്ത് രംഗത്തെത്തിയത്.
 
എന്നാൽ ഇപ്പോൾ 'പന്ത്' ഊർമ്മിള ഉണ്ണിയുടെ കോർട്ടിലാണ്. അതിന് കണക്കായി മറുപടി നൽകിക്കൊണ്ട് കൃത്യസമയത്ത് ഊർമ്മിള ഉണ്ണി എത്തിയിട്ടുണ്ട്. 
 
'കോപ്പിയടിച്ച ടീച്ചർക്കൊപ്പം വേദി പങ്കിടരുതെന്ന് എന്റെ ജാതകത്തിൽ ഉണ്ടെന്ന് തോന്നുന്നു' എന്ന് ഊർമ്മിള പോസ്‌റ്റുചെയ്‌തപ്പോൾ ഇത് പങ്കിട്ടുകൊണ്ട് മകൾ ഉത്തരയും രംഗത്തെത്തിയിരുന്നു. 'എന്റെ അമ്മയോട് കളിച്ചാൽ ദൈവം കൊടുത്തോളും' എന്നാണ് ഉത്തര കുറിച്ചത്.
 
ഒരു പണി അങ്ങട് കൊടുത്തപ്പോൾ അതുപോലെ തിരിച്ച് ഇങ്ങട് കിട്ടുമെന്ന് ദീപ ഒരിക്കലും ചിന്തിച്ച് കാണില്ല. ഊർമ്മിള പരോക്ഷമായി, പേര് എടുത്തുപറയാതെയാണ് വിമർശിച്ചതെങ്കിലും അത് ആരെയാണ് സൂചിപ്പിക്കുന്നതെന്ന് വളരെ വ്യക്തമാണ്. 
 
യുവകവിയായ എസ് കലേഷിന്റെ കവിത തന്റെ പേര് വച്ച് കോളേജധ്യാപകസംഘടനയായ എ കെ പി സി ടി എയുടെ മാസികയില്‍ പ്രസിദ്ധീകരിച്ചു എന്നാണ് ദീപയ്‌ക്കെതിരേയുള്ള വിമര്‍ശനം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

സിനിമ നിര്‍ത്തിയപ്പോള്‍ വരുമാനം ഇല്ല; കേന്ദ്രമന്ത്രി സ്ഥാനം ഒഴിയാന്‍ ആഗ്രഹം പ്രകടിപ്പിച്ച് സുരേഷ് ഗോപി

രാത്രി 12:30ന് എന്തിന് പുറത്തുപോയി?, മെഡിക്കൽ വിദ്യാർഥിയുടെ റേപ്പ് കേസിൽ വിവാദ പരാമർശം നടത്തി മമതാ ബാനർജി

ഗാസയിലെ യുദ്ധം അവസാനിപ്പിച്ചു, ഇപ്പോള്‍ അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മില്‍ യുദ്ധമാണെന്ന് കേള്‍ക്കുന്നു: ഡൊണാള്‍ഡ് ട്രംപ്

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

യാത്രക്കാരി അബോധാവസ്ഥയിലായി; ജക്കാര്‍ത്തയില്‍ നിന്ന് മദീനയിലേക്ക് പോയ സൗദിയ എയര്‍ലൈന്‍സ് തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്തു

അഹിന്ദുക്കളുടെ വീട്ടിൽ പെണ്മക്കളെ വിടരുത്, അനുസരിച്ചില്ലെങ്കിൽ കാല് തല്ലിയോടിക്കണം: പ്രജ്ഞ സിംഗ്

അപൂർവധാതുക്കൾ നൽകണം, റഷ്യൻ സഹായം ആവശ്യപ്പെട്ട് ഇന്ത്യ, റിഫൈനറി ടെക്നോളജി സ്ഥാപിക്കാൻ ശ്രമം

പൊതുസ്ഥലങ്ങളിൽ ബുർഖ അടക്കമുള്ള ശിരോവസ്ത്രങ്ങൾ വേണ്ട, നിരോധനവുമായി പോർച്ചുഗൽ

അടുത്ത ലേഖനം
Show comments