തിരുവനന്തപുരത്തുനിന്നും വാവ സുരേഷ് പിടികൂടിയത് ഉഗ്രവിഷമുള്ള അപൂർവയിനം പാമ്പിനെ !

Webdunia
വ്യാഴം, 9 ജനുവരി 2020 (14:55 IST)
തിരുവന്തപുരം: തിരുവനന്തപുരം ജില്ലയിലെ മലയിൽനിന്നും വാവ സുരേഷ് പിടികൂടിയത് കേരളത്തിൽ കണ്ടുവരാത്തയിനം അപൂർവ ഇനം വിഷപ്പാമ്പിനെ. രാത്രിയിൽ ബൈക്കിൽ സഞ്ചരിച്ച പ്രദേശവാസികളാണ് കണ്ടത്. രാജവെമ്പാല ആയിരിക്കും എന്നാണ് ഇവർ ആദ്യം കരുതിയത്. തുടർന്ന് വാവ സുരേഷിനെ വിവരമറിയിക്കുകയായിരുന്നു. വനമേഖലക്ക് സമീപമുള്ള സ്ഥലമല്ലാത്തതിനാൽ രാജവെമ്പാല ആയിരിക്കില്ല എന്ന് വാവ സുരേഷ് നേരത്തെ തന്നെ പറഞ്ഞിരുന്നു. 
 
വാവ സുരേഷ് സ്ഥലത്തെത്തുമ്പോൾ തോടിന് സമീപത്ത് പതുങ്ങിയ നിലയിലായിരുന്നു പാമ്പ്. പിടികൂടുയതോടെയാണ് അപൂർവ ഇനത്തിൽ പെട്ടതാണ് പാമ്പ് എന്ന് കണ്ടെത്തിയത്. ബാൻഡഡ് ക്രെയ്റ്റ് എന്ന പാമ്പാകാനാണ് സാധ്യത എന്ന് വാവ സുരേഷ് പറഞ്ഞിരുന്നു. പിന്നീട് ഇത് സ്ഥിരീകരിച്ചു. ഏറെ പാടുപെട്ടാണ് ഈ പാമ്പിനെ വാവ സുരേഷ് പിടികൂടിയത്. പാമ്പിനെ പിന്നീട് മൃഗശാലക്ക് കൈമാറി.
        
കേരളത്തിൽ അധികം കാണപ്പെടാത്ത പാമ്പാണ് ബാൻഡഡ് ക്രെയ്റ്റ് ഇന്ത്യയിൽ മിസോറാം അസം, ത്രിപുര എന്നിവിടങ്ങളിലാണ് ഈ പാമ്പ് കാണപ്പെടുന്നത്. എലികളും ചെറു ജീവികളുമെല്ലാമാണ് ഇവയുടെ ഭക്ഷണം. വനപ്രദേശങ്ങളിലും കൃഷിയിടങ്ങളിലും നനവുള്ള പ്രദേശങ്ങളിലുമെല്ലാമാണ് ഇവയെ കാണപ്പെടുക. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

അനാശാസ്യ പ്രവര്‍ത്തനത്തിന് അറസ്റ്റിലായ സ്ത്രീയെ ഡിവൈഎസ്പി ലൈംഗികമായി പീഡിപ്പിച്ചു; സിഐയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്

തദ്ദേശ തിരെഞ്ഞെടുപ്പ്: പോളിങ്, ഫലപ്രഖ്യാപന ദിവസങ്ങളിൽ സംസ്ഥാനത്ത് മദ്യവില്പനയില്ല

ശബരിമലയില്‍ ഗുരുതരമായ വീഴ്ച; വഴിപാടിനുള്ള തേന്‍ ഫോര്‍മിക് ആസിഡ് വിതരണം ചെയ്യുന്ന കണ്ടെയ്‌നറുകളില്‍

Imran Khan: ഇമ്രാന്‍ ഖാന്‍ സുരക്ഷിതനെന്ന് ജയില്‍ അധികൃതര്‍; വ്യാജ മരണവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ അന്വേഷണം

വിമത സ്ഥാനാര്‍ത്ഥിക്ക് വധഭീഷണി മുഴക്കിയ സിപിഎം നേതാവിനെതിരെ കേസ്

അടുത്ത ലേഖനം
Show comments