നദിയിൽനിന്നും മുതലയെ പിടികൂടി കൊന്നുതിന്ന് നാട്ടുകാർ, വനം വകുപ്പ് അന്വേഷണം ആരംഭിച്ചു

Webdunia
വെള്ളി, 3 ജൂലൈ 2020 (12:14 IST)
ഭുവനേശ്വർ: മുതലയെ പിടുകൂടി കൊന്നുതിന്ന് ഗ്രാമവാസികൾ. ഒഡീഷയിലെ മൽക്കൻഗിരിയി ജില്ലയിൽ കാലടപ്പള്ളി ഗ്രാമത്തിലാണ് സംഭവം ഉണ്ടായത്. ഗ്രാമവാസികളിൽ ചിലർ നദിയിൽനിന്നും പിടികൂടിയ മുതലയെ കഷ്ണങ്ങളാക്കി പാകംചെയ്ത് കഴിയ്ക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ വൈറലായതിന് പിന്നലെ വനം വകുപ്പ് അന്വേഷണം ആരംഭിച്ചു. എന്നാൽ മുതലയുടെ അവശിഷ്ടങ്ങൾ ഒന്നും ഇതുവരെ കണ്ടെത്താനായിട്ടില്ല.
 
കഴിഞ്ഞദിവസം മുതലയുടെ ആക്രമണത്തിൽ ഗ്രാമത്തിലെ 10 വയസുകാരൻ മരിച്ചിരുന്നു. നദിയിൽ കുളിയ്ക്കാൻ ഇറങ്ങിയ കൈലാഷ് മാജി എന്ന കുട്ടിയെ മുതല വെള്ളത്തിലേയ്ക്ക് വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു. പിന്നീട് വികൃതമായ കുട്ടിയുടെ മൃതശരീരം വെള്ളത്തിൽ പൊങ്ങി. നദിയുടെ പരിസരത്തെത്തുന്ന ആടുകളെയും പശുക്കളെയും മുതല ആക്രമിയ്ക്കുന്നത് പതിവായിരുന്നു. ഇതിന് പ്രതികാരമെന്നോണമാണ് മുതലയെ കൊന്നുതിന്നത് എന്നാണ് വനം വകുപ്പിന്റെ അനുമാാനം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

'ഞങ്ങള്‍ കൊണ്ട അടിയും സീറ്റിന്റെ എണ്ണവും നോക്ക്'; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അതൃപ്തി പരസ്യമാക്കി യൂത്ത് കോണ്‍ഗ്രസ്

ഒരേ യാത്രയ്ക്ക് രണ്ട് നിരക്കുകള്‍: യാത്രക്കാരെ 'സൂപ്പര്‍ സ്‌കാമിംഗ്' ചെയ്യുന്ന കെഎസ്ആര്‍ടിസി

Delhi Blasts: ഡിസംബർ ആറിന് ഇന്ത്യയിൽ 6 സ്ഫോടനങ്ങൾ നടത്താൻ പദ്ധതിയിട്ടു, വെളിപ്പെടുത്തൽ

കേരളത്തിന് ലോകോത്തര അംഗീകാരം; 2026ല്‍ കണ്ടിരിക്കേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ കൊച്ചിയും

Delhi Blast: ഡല്‍ഹിയില്‍ വീണ്ടും സ്‌ഫോടനം? പൊട്ടിത്തെറി ശബ്ദം കേട്ടതായി റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments