ഉറക്കത്തിലായിരുന്ന ബാലു ഒന്നുമറിഞ്ഞില്ല, അർജുൻ കള്ളം പറഞ്ഞത് ഭയം കാരണം?

Webdunia
തിങ്കള്‍, 26 നവം‌ബര്‍ 2018 (18:24 IST)
കാർ അപകടത്തെ തുടർന്നാണ് വയലിനിസ്റ്റ് ബാലഭാസ്കറും മകളും മരിച്ചത്. മരണശേഷം ബാലുവിന്റെ കുടുംബം സംശയങ്ങൾ പ്രകടിപ്പിച്ചതോടെ സംഭവം വീണ്ടും ചർച്ച ചെയ്യുകയാണ് കേരളം. കേരളത്തെ ഇത്രമേൽ കരയിപ്പിച്ച മറ്റൊരു മരണം അടുത്തകാലത്തെങ്ങും ഉണ്ടായിട്ടില്ലെന്ന് വേണം പറയാൻ.
 
അപകട സമയത്ത് ബാലഭാസ്കറായിരുന്നു വാഹനമോടിച്ചിരുന്നത് എന്നായിരുന്നു ഡ്രൈവർ അർജുൻ നൽകിയ മൊഴി. അപകടം നടക്കുമ്പോൾ ലക്ഷ്മിയും ബാലുവും ഉറക്കത്തിലായിരുന്നു എന്നും അർജുൻ പറയുന്നുണ്ട്. എന്നാൽ, ഇതിന് നേർ വിപരീതമാണ് ലക്ഷ്മി പൊലീസിനും കുടുംബത്തിനും നൽകിയ മൊഴി. ഇതായിരുന്നു കേസ് നൽകാൻ കുറ്റുംബത്തെ പ്രേരിപ്പിച്ചത്. 
 
ലക്ഷ്മി പറയുന്നതാണ് സത്യമെങ്കിൽ അപകടത്തിന് കാരണം താനാണെന്ന് വരികയാണെങ്കിൽ കേസുമായി ഒരുപാട് നടക്കേണ്ടി വരുമോയെന്ന ചിന്തയാണോ അർജുനെ കൊണ്ട് ഇങ്ങനെ ഒരു മൊഴി നൽകാൻ കാരണമാക്കിയിരിക്കുന്നത് എന്നാണ് സോഷ്യൽ മീഡിയ ചിന്തിക്കുന്നത്. 
 
എന്നാൽ, ലക്ഷ്മി ഉറങ്ങിയ സമയത്താണ് താൻ ഡ്രൈവർ സീറ്റിൽ നിന്നും ഇറങ്ങിയതെന്നും ബാലു വാഹനം ഓടിക്കാൻ തുടങ്ങിയതെന്നുമാണ് അർജുൻ പറയുന്നത്. 
 
ബാലഭാസ്കർ പിൻ‌സീറ്റിൽ വിശ്രമിക്കുകയായിരുന്നു എന്നും അദ്ദേഹം ഉറക്കമായിരുന്നു എന്നുമാണ് ലക്ഷ്മി നൽകിയിരിക്കുന്ന മൊഴി. ഡ്രൈവർ അർജുന്റെ പശ്ചാത്തലവും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇയാൾ മുൻപ്‌ ചില കേസുകളിൽ പ്രതിയായിരുന്നതായി പൊലീസിന് വിവരം ലഭിച്ചതായാണ് സൂചന.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല നട ഇന്ന് തുറക്കും; ഡിസംബർ രണ്ട് വരെ വെർച്യൽ ക്യൂവിൽ ഒഴിവില്ല

Rain Alert: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത

അരുവിക്കര ഡാമില്‍ ജലനിരപ്പ് ഉയരുന്നു; 1 മുതല്‍ 5 വരെയുള്ള ഷട്ടറുകള്‍ തുറക്കും, സമീപപ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണം

ഒരു സ്ഥാനാര്‍ത്ഥിക്ക് ഗ്രാമപഞ്ചായത്തില്‍ വിനിയോഗിക്കാവുന്ന പരമാവധി തുക 25,000; വീഴ്ച വരുത്തുന്നവരെ അയോഗ്യരാക്കും

എറണാകുളത്ത് ആറാം ക്ലാസുകാരനെ വീട്ടില്‍ നിന്ന് പുറത്താക്കി; ഉറക്കം ഷെഡില്‍, ജ്യൂസ് മാത്രം കഴിച്ച് ജീവന്‍ നിലനിര്‍ത്തി

അടുത്ത ലേഖനം
Show comments