10 വർഷത്തിന് ശേഷം ഇതാദ്യം, നയൻസും ദളപതിയും രണ്ടും‌കൽപ്പിച്ച്- അറ്റ്ലി ഒരുക്കുന്നത് ഒരു അഡാറ് ഐറ്റം

പത്ത് വർഷത്തിന് ശേഷം അവരൊന്നിക്കുന്നു

Webdunia
തിങ്കള്‍, 26 നവം‌ബര്‍ 2018 (15:42 IST)
വിജയ് 63 യ്ക്ക് പ്രത്യേകതകൾ നിരവധിയാണ്. മെർസൽ എന്ന വമ്പൻ ചിത്രത്തിന് ശേഷം അറ്റ്ലി - വിജയ് ടീം ഒന്നിക്കുന്ന സിനിമ. വില്ല് എന്ന ചിത്രത്തിന് ശേഷം നയൻ‌താര - വിജയ് ടീം ഒന്നിക്കുന്ന ചിത്രം. രാജാറാണി എന്ന ചിത്രത്തിന് ശേഷം അറ്റ്ലി - നയൻ‌താര എന്നിവർ ഒന്നിക്കുന്ന പടം. അങ്ങനെ പോകുന്നു പ്രത്യേകതകൾ. 
 
ചിത്രം ഒരു സ്‌പോർട്‌സ് ത്രില്ലറാണെന്നാണ് കോളിവുഡിൽ നിന്നും ലഭിക്കുന്ന സൂചനകൾ. ചിത്രത്തിൽ നായികയായി നയൻസ് എത്തുന്നുവെന്ന് അറിഞ്ഞതു മുതൽ തമിഴകം കാത്തിരിപ്പിലാണ്. നിലവിൽ തമിഴകത്തെ ദളപതിയാണ് വിജയ്. വിജയുടെ ഏത് ചിത്രവും മിനിമം 100 കോടി കളക്ഷൻ ലഭിക്കുന്നുണ്ട്. ഒരു നായകനില്ലാതെ തന്റെ പടങ്ങൾ വിജയിപ്പിക്കാൻ കെൽപ്പുള്ള നടിയായി നയൻസും മാറി കഴിഞ്ഞു. ഇരുവരും ഒന്നിക്കുമ്പോൾ സൂപ്പർഹിറ്റിൽ കുറഞ്ഞതൊന്നും ആരാധകർ പ്രതീക്ഷിക്കുന്നില്ല.  
 
വനിതകളുടെ ഫുട്‌ബോള്‍ ടീമിനെ പരിശീലിപ്പിക്കുന്ന ഒരു കോച്ചായിട്ടാണ് ചിത്രത്തില്‍ വിജയ് എത്തുന്നതെന്നും വാർത്തകളുണ്ട്. എന്നാൽ ഈ വിവരങ്ങളെക്കുറിച്ച് ഔദ്യോഗികമായ സ്ഥിരീകരണം ഒന്നും തന്നെ ഇതുവരെയായി ഉണ്ടായിട്ടില്ല. ഇതുവരെ വിജയ് അഭിനയിച്ചതിൽ നിന്നെല്ലാം വ്യത്യസ്‌തമായിരിക്കും ഈ ചിത്രത്തിലെ കഥാപാത്രമെന്നാണ് ആറ്റ്‌ലി പറയുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

സാരി ധരിച്ചതിനെ തുടര്‍ന്ന് അപകടം; അപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ് പ്രിന്റിംഗ് പ്രസ്സ് ജീവനക്കാരിക്ക് ദാരുണാന്ത്യം

തദ്ദേശ തിരഞ്ഞെടുപ്പ്: പരസ്യപ്രചാരണം നാളെ അവസാനിക്കും

തലയോലപ്പറമ്പില്‍ യുവാവ് ട്രക്കിലെ എല്‍പിജി സിലിണ്ടറിന് തീയിട്ടു, വന്‍ ദുരന്തം ഒഴിവായി

കോടതിയുടെ 'കാലുപിടിച്ച്' രാഹുല്‍ ഈശ്വര്‍; അതിജീവിതയ്‌ക്കെതിരായ പോസ്റ്റുകള്‍ നീക്കം ചെയ്യാമെന്ന് അറിയിച്ചു

ബി എൽ ഒ മാർക്കെതിരെ അതിക്രമം ഉണ്ടായാൽ കർശന നടപടി,കാസർകോട് ജില്ലാ കളക്ടർ

അടുത്ത ലേഖനം
Show comments