Webdunia - Bharat's app for daily news and videos

Install App

‘കപ്പുമായി എവിടെ പോകുന്നു?’ - ഇന്ത്യയേയും അഭിനന്ദനേയും അപമാനിച്ച് പാകിസ്ഥാൻ; ഈ ഞായറാഴ്ച പൊടി പാറും കളി!

Webdunia
ചൊവ്വ, 11 ജൂണ്‍ 2019 (16:11 IST)
ലോകകപ്പിൽ ഏറ്റവും അധികം ആളുകൾ കാണാൻ കാത്തിരുന്ന കളി ഈ ഞായറാഴ്ച നടക്കും. ഇന്ത്യ - പാകിസ്ഥാൻ മത്സരം. പുൽ‌വാമ ഭീകരാക്രമണത്തിനു ശേഷം ഇതാദ്യമായിട്ടാണ് ഇന്ത്യയും പാകിസ്ഥാനും ഒരു മത്സരത്തിനു നേർക്കുനേർ പോരാടാനിറങ്ങുന്നത്. ഇപ്പോഴിതാ, ഇതിന്റെ ഭാഗമെന്നോണം പാകിസ്ഥാൻ പുറത്തിറക്കിയ പരസ്യം വിവാദമാകുന്നു. 
 
പാക് ചാനലായ ജാസ്സ് ടിവിയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിനേയും ഇന്ത്യന്‍ വ്യോമസേനാ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനേയും പരിഹസിക്കുന്ന തരത്തിലുള്ള പരസ്യം പുറത്തിറക്കിയത്. അഭിനന്ദന്‍ വര്‍ധമാനെ പാക് സൈനിക ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നതിന് സമാനമാണ് പരസ്യം.
 
ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ പാകിസ്താന്റെ എഫ് 16 വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചപ്പോൾ അവരെ തുരത്തിയ അഭിനന്ദൻ പക്ഷേ പാകിസ്ഥാന്റെ കൈയ്യിൽ അകപ്പെടുകയുണ്ടായി. പാക് തടവില്‍ ധീരനായി സൈനിക ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്ന അഭിനന്ദന്റെ വീഡിയോ വൈറലാവുകയും ചെയ്തിരുന്നു. ഈ വീഡിയോയ്ക്ക് സമാനമായാണ് പരസ്യം ചിത്രീകരിച്ചിരിക്കുന്നത്. യഥാര്‍ത്ഥ വീഡിയോയില്‍, ചായകുടിച്ചുകൊണ്ടാണ് അഭിനന്ദന്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയത്.
 
അതിനു സമാനമായ രീതിയിലാണ് പരസ്യവും ഇറക്കിയിരിക്കുന്നത്. അഭിനന്ദന്റെ രൂപസാദൃശ്യമുള്ള ഒരാളെയാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. ചോദിക്കുന്ന ചോദ്യങ്ങൾക്ക് അഭിനന്ദൻ നൽകിയ രീതിയിലാണ് പരസ്യത്തിലെ കഥാപാത്രവും മറുപടി നൽകുന്നത്. 
 
ടോസ് ലഭിച്ചാല്‍ എന്താണ് ചെയ്യുകയെന്നാണ് ആദ്യ ചോദ്യം. അത് തനിക്ക് വെളിപ്പെടുത്താനാകില്ലെന്നായിരുന്നു മറുപടി. അന്തിമ ഇലവനില്‍ ആരൊക്കെ ഉണ്ടാകുമെന്നാണ് അടുത്തത്. അതും തനിക്ക് പറയാനാവില്ലെന്ന് ഇയാൾ പറയുന്നു. ചായ എങ്ങിനെയുണ്ടെന്നാണ് അടുത്ത ചോദ്യം.
 
ചായ ഗംഭീരമാണെന്ന് മറുപടി നല്‍കുമ്പോള്‍ താങ്കള്‍ക്ക് പോകാം എന്ന് മറുഭാഗത്തുനിന്ന് വ്യക്തമാക്കുന്നു. തുടര്‍ന്ന് ഇയാൾ കപ്പുമായി പോകാനൊരുങ്ങുന്നു. ഈ സമയം കോളറില്‍ പിടിവീഴുകയും കപ്പുമായി എവിടെ പോകുന്നുവെന്ന് ചോദിച്ച് കപ്പ് തിരികെ വാങ്ങിക്കുകയും ചെയ്യുകയാണ്. ജൂണ്‍ 16 ന് ജാസ്സ് ടിവിക്കൊപ്പം ഇന്ത്യ പാക് മത്സരം കാണാമെന്ന് പറഞ്ഞുവെച്ചാണ് പരസ്യം അവസാനിക്കുന്നത്. പാകിസ്താന്‍ കപ്പ് നേടുമെന്ന അവകാശവാദത്തെ ധ്വനിപ്പിക്കുന്നതാണ് പരസ്യം.
 
അതേസമയം സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം കനക്കുകയാണ്‌. അഭിനന്ദനെ അധിക്ഷേപിച്ചതായാണ് വിമര്‍ശനം ഉയരുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

സംസ്ഥാനത്ത് മഴ കനക്കുന്നു, അഞ്ച് ജില്ലകളിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ റെഡ് അലർട്ട്

ഞങ്ങൾക്ക് യാതൊരു പങ്കുമില്ല, ഇങ്ങോട്ട് അക്രമിച്ചാൽ ഇറാന് ഇതുവരെ കാണാത്ത തിരിച്ചടി നൽകും, മുന്നറിയിപ്പ് നൽകി ട്രംപ്

ആദിവാസി സ്ത്രീയുടെ മരണം കൊലപാതകമെന്ന് പോലീസ്

അടുത്ത ലേഖനം
Show comments