ടെലി‌കോം കുടിശിക; തിരക്കിട്ട് നടപടിയെടുക്കേണ്ടെന്ന് തീരുമാനം

ചിപ്പി പീലിപ്പോസ്
വെള്ളി, 24 ജനുവരി 2020 (19:18 IST)
സുപ്രീം കോടതി ഉത്തരവു പ്രകാരമുള്ള ഫീസ് കുടിശിക അടയ്ക്കുന്നതിനുളള അവസാനതീയതി ഇന്നലെയായിരുന്നു. എന്നിരുന്നാലും ഫീസ് കുടിശിക അടയ്ക്കാത്തവർക്കെതിരെ തിരക്കിട്ട നടപടി വേണ്ടെന്ന തീരുമാനത്തിൽ ടെലികോം വകുപ്പ്.
 
കമ്പനികൾ സുപ്രീം കോടതിയിൽ പുനഃപരിശോധനാ ഹർ‌ജി നൽകിയ സാഹചര്യത്തിലാണ് കർശന നടപടി വേണ്ടെന്ന നിർദേശം. ലൈസൻസ് ഫീ ഇനത്തിൽ കേന്ദ്ര വാർത്താവിനിമയ വകുപ്പിനു നൽകേണ്ട 1.47 ലക്ഷം കോടി രൂപ കുടിശിക തീർക്കാൻ സാവകാശം തേടിയാണ് ഇക്കൂട്ടർ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. എയർടെൽ, വൊഡാഫോൺ, ഐഡിയ എന്നീ കമ്പനികളാണ് സുപ്രീം കോടതിയെ സമീപിച്ചത്.
 
അതേസമയം, റിലയൻസ് ജിയോ കുടിശികയായ 195 കോടി രൂപ അടച്ചു. പുതിയ ഹർജിയിലെ വാദം തുറന്ന കോടതിയിൽ നടത്തണമെന്നു ടെലികോം കമ്പനികൾക്കു വേണ്ടി ഹാജരായ അഭിഭാഷകർ അറിയിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

നഴ്‌സറി, പ്രാഥമിക വിദ്യാഭ്യാസം എന്നിവ മലയാളത്തിലാണന്ന് ഉറപ്പാക്കണം, മാതൃഭാഷ പഠിക്കുക ഏതൊരു കുട്ടിയുടേയും മൗലികാവകാശമാണ്: കെ. ജയകുമാര്‍

രാത്രി ഷിഫ്റ്റുകളില്‍ ജോലിഭാരം കുറയ്ക്കാന്‍ 10 രോഗികളെ കൊലപ്പെടുത്തി, 27 പേരെ കൊലപ്പെടുത്താന്‍ ശ്രമിച്ചു; നേഴ്സിന് ജീവപര്യന്തം തടവ്

ആഫ്രിക്കന്‍ പന്നിപ്പനി; മനുഷ്യരെ ബാധിക്കില്ല, പന്നികളില്‍ 100ശതമാനം മരണനിരക്ക്

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ബസ് സ്റ്റാന്‍ഡുകളില്‍ നിന്നും തെരുവ് നായ്ക്കളെ നീക്കം ചെയ്യണമെന്ന് സുപ്രീം കോടതിയുടെ ഉത്തരവ്

തലവേദനയ്ക്ക് ഡോക്ടര്‍ ആദ്യം എഴുതിയ മരുന്നു പോലും ആശുപത്രിയില്‍ ഉണ്ടായിരുന്നില്ല; ആരോപണവുമായി മരണപ്പെട്ട വേണുവിന്റെ ഭാര്യ

അടുത്ത ലേഖനം
Show comments