'ചപാക് തിയേറ്ററില്‍ ചെന്ന് കണ്ട് വിജയിപ്പിക്കണം';ദീപികയ്ക്ക് പിന്തുണയുമായി അമല്‍ നീരദ്

റെയ്‌നാ തോമസ്
വ്യാഴം, 9 ജനുവരി 2020 (14:14 IST)
ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായെത്തിയ ദീപിക പദുക്കോണിന്റെ റിലീസിനൊരുങ്ങുന്ന ചിത്രം ചപാകിന് ആശംസകളുമായി സംവിധായകന്‍ അമല്‍ നീരദ്. താന്‍ ദീപികയുടെ വലിയ ആരാധകനാണെന്നും മേഘ്‌ന ഗുല്‍സാര്‍ ദീപിക കൂട്ടുകെട്ടിന്റെ ഭാഗമായൊരുങ്ങുന്ന ചപാക് മികച്ച ചിത്രമായിരിക്കുമെന്ന് ഉറപ്പാണെന്നും അമല്‍ നീരദ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
 
ഓം ശാന്തി ഓശാന മുതല്‍ പീക്കു വരെ ദീപികയുടെ എല്ലാ ചിത്രങ്ങളും എനിക്ക് പ്രിയപ്പെട്ടതാണ്. വിഷാദ രോഗത്തെ താന്‍ എങ്ങനെ നേരിട്ടു എന്ന ദീപികയുടെ അനുഭവക്കുറിപ്പ് ഒരുപാട് ആളുകള്‍ക്ക് സഹായമായിട്ടുണ്ട്. ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി ക്യാംപസിലെത്തുക എന്നത് തീര്‍ച്ചയായും അവര്‍ക്ക് അനായാസം ചെയ്യാന്‍ കഴിയുന്നതായിരിക്കില്ല.
 
സിനിമാ നിര്‍മ്മാണ രംഗത്ത് ചപാക് എന്ന സാമൂഹ്യ പ്രസക്തമായ സിനിമയിലൂടെ അരങ്ങേറ്റം കുറിക്കുന്ന അവര്‍ സിനിമയുടെ റിലീസിന് തൊട്ടുമുന്‍പാണ് ജെ.എന്‍.യുവിലെത്തിയത്’. അമല്‍ നീരദ് ഫേസ്ബുക്കില്‍ കുറിച്ചു. ദീപികയുടെ ചപാക് വെള്ളിയാഴ്ച്ച തിയേറ്ററില്‍ തന്നെ പോയികണ്ട് വിജയിപ്പിക്കണമെന്നും അമല്‍ നീരദ് ആവശ്യപ്പെട്ടു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

17കാരിയുമായി 35കാരൻ കാർത്തിക് ആര്യന് പ്രണയം ,റെഡ്ഡിറ്റ് പൊക്കി, വിവാദമായതോടെ അൺഫോളോ ചെയ്ത് താരം

ജോർജുകുട്ടി വരുന്നു; കാത്തിരിപ്പിന് വിരാമമിട്ട് 'ദൃശ്യം 3' ഏപ്രിലിൽ തിയറ്ററുകളിലേക്ക്, ഹിന്ദി പതിപ്പിന് 6 മാസം മുൻപെ സ്ക്രീനിലെത്തും

Bha Bha Ba Box Office: തിങ്കള്‍ ടെസ്റ്റില്‍ അടിതെറ്റി 'ഭ.ഭ.ബ'; മുക്കിമൂളി ഒരു കോടി !

ആനിമലിനെ വീഴ്ത്തി, ബോക്‌സോഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് ധുരന്ധറിന്റെ കുതിപ്പ്

നാദിയയായി കിയാര അദ്വാനി, യാഷ്- ഗീതു മോഹൻദാസ് ചിത്രമായ ടോക്സിക്കിലെ പുതിയ ക്യാരക്റ്റർ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

തന്ത്രി കണ്ഠര് രാജീവരെ മെഡിക്കല്‍ കോളേജില്‍ ഐസിയുവിലേക്ക് മാറ്റി

രജിസ്റ്റര്‍ ചെയ്തത് 10,404 പേര്‍ മാത്രം: അവയവദാനത്തില്‍ കേരളം പിന്നില്‍

നായ്ക്കളെ ഉപേക്ഷിക്കുന്ന ഉടമകള്‍ക്ക് പിഴ ചുമത്തും; കര്‍ശനമായ മാനദണ്ഡങ്ങള്‍ കൊണ്ടുവരും

പുറത്തുനിന്നുള്ള ഭക്ഷണം മാത്രം അനുവദനീയം, ജയിലില്‍ തന്ത്രിക്ക് മറ്റ് അധിക സൗകര്യങ്ങളില്ല

സബ് ജയിലില്‍ വച്ച് ദേഹാസ്വാസ്ഥ്യം; തന്ത്രിക്ക് ഹൃദയസംബന്ധമായ പ്രശ്‌നമുണ്ടെന്ന് ഡോക്ടര്‍മാര്‍, മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

അടുത്ത ലേഖനം
Show comments