Webdunia - Bharat's app for daily news and videos

Install App

ഇനി ഭക്തിപടങ്ങൾ മാത്രം എടുക്കേണ്ടി വരുമോ?നിയമസഭാ സമിതിക്കെതിരെ ബിജു മേനോൻ

സ്വന്തം ഇഷ്ടം നോക്കി കഥാപാത്രങ്ങളെയോ സിനിമയോ സ്വീകരിക്കാറില്ലെന്ന് നടന്‍ ബിജുമേനോന്‍.

Webdunia
ചൊവ്വ, 23 ജൂലൈ 2019 (13:18 IST)
സ്വന്തം ഇഷ്ടം നോക്കി കഥാപാത്രങ്ങളെയോ സിനിമയോ സ്വീകരിക്കാറില്ലെന്ന് നടന്‍ ബിജുമേനോന്‍. ഒരു കഥാപാത്രം ചെയ്താല്‍ ആ സിനിമ കാണാന്‍ ആളെ കിട്ടുമോ നിര്‍മാതാവിന് സാമ്പത്തിക ലാഭം ഉണ്ടാകുമോ എന്നൊക്കെ നോക്കി മാത്രമെ അഭിനയിക്കാറുള്ളൂവെന്ന് അദ്ദേഹം പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ പറഞ്ഞു.
 
വല്ലപ്പോഴുമാണ് റിയലിസ്റ്റിക് സിനിമകളില്‍ അഭിനയിക്കാന്‍ അവസരം കിട്ടുന്നത്. ‘സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ?’ നല്ലൊരു റിയലിസ്റ്റിക് സിനിമയാണ്. ഒരു വീട് വയ്ക്കാന്‍ ആഗ്രഹമില്ലാത്ത ആരുമില്ലല്ലോ. വീടു പണിയാനെത്തുന്നവര്‍ക്ക് പക്ഷെ, സ്വന്തമായി ഒരു വീടുപോലും ഉണ്ടാകണമെന്നില്ല.
 
ആ ഒരു കാഴ്ചപ്പാടില്‍ നിന്നുകൊണ്ടാണ് സിനിമയിലെ വാര്‍ക്കപ്പണിക്കാരന്റെ വേഷം ചെയ്തത്. കഥാപാത്രത്തിന്റെ മികവിനായി നിരവധിപേരോട് സംസാരിച്ചിരുന്നു. ഈ ചിത്രത്തിലെ കഥാപാത്രമാകാനായി സംവൃത അഭിനയരംഗത്തേക്ക് തിരിച്ചെത്തിയത് നന്നായെന്നും ബിജുമേനോന്‍ പറഞ്ഞു.
 
അതേസമയം, സിനിമകളില്‍ നിന്നു മദ്യപാനവും പുകവലിയുമുള്ള രംഗങ്ങള്‍ ഒഴിവാക്കണമെന്ന നിയമസഭാ സമിതിയുടെ ശുപാര്‍ശയെക്കുറിച്ചു സിനിമാ മേഖല കൂട്ടായി ആലോചിച്ചു നിലപാടെടുക്കണമെന്നു ബിജു മേനോന്‍ പറഞ്ഞു. ഈ ശുപാര്‍ശ നടപ്പായാല്‍ ഭക്തിപ്പടങ്ങള്‍ മാത്രം എടുക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ആറ്റുകാല്‍ പൊങ്കാല മാര്‍ച്ച് 13ന്, ഇത്തവണ വിമാനത്തിലെ പുഷ്പവൃഷ്ടി ഇല്ല

കേന്ദ്രം പറഞ്ഞത് പ്രകാരം എയിംസിനായുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി, ബജറ്റിൽ അവഗണന മാത്രമെന്ന് വീണാ ജോർജ്

വാഹന നികുതി കുടിശികയുണ്ടോ? വൈകിപ്പിക്കണ്ട, മാർച്ച് 31 വരെ സമയം

ആദിവാസി വകുപ്പ് ഉന്നതകുലജാതർ കൈകാര്യം ചെയ്യണം, ആ വകുപ്പ് വേണമെന്ന ആഗ്രഹം ഉണ്ടായിരുന്നു: സുരേഷ് ഗോപി

സൗന്ദര്യമില്ല, സ്ത്രീധനമില്ല, ജോലിയില്ല: എളങ്കൂരിൽ ആത്മഹത്യ ചെയ്ത വിഷ്ണുജ നേരിട്ടത് ക്രൂരപീഡനമെന്ന് റിപ്പോർട്ട്

അടുത്ത ലേഖനം
Show comments