ഒടിയനെ കാണാന്‍ സ്പീല്‍‌ബര്‍ഗ് !

Webdunia
തിങ്കള്‍, 28 മെയ് 2018 (17:53 IST)
മോഹന്‍ലാലിന്‍റെ ബ്രഹ്‌മാണ്ഡചിത്രം ഒടിയന്‍ പ്രദര്‍ശനത്തിന് തയ്യാറാകുകയാണ്. മലയാളം ഇതുവരെ കണ്ടുശീലിച്ച സിനിമകളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് ഈ സിനിമ. ‘ഒടിയന്‍ മാണിക്യന്‍’ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. 
 
ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ തിരക്കഥ ദേശീയ അവാര്‍ഡ് ജേതാവായ ഹരികൃഷ്ണനാണ്. ഒടിയനെക്കുറിച്ച് സിനിമ ചെയ്യാന്‍ പ്രേരണ നല്‍കിയ സംഭവത്തേക്കുറിച്ച് ഹരികൃഷ്ണന്‍ പറയുന്നു.
 
“കുറച്ചുകാലം മുമ്പ് ഞാന്‍ ജേര്‍ണലിസം വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുത്തുകൊണ്ടിരിക്കെ, അവരുടെ ക്രിയേറ്റുവിറ്റി പരിശോധിക്കാന്‍ ഒരു ടെസ്റ്റ് നടത്തിയിരുന്നു. ‘അവസാനത്തെ ഒടിയനെ കാണാന്‍ ഹോളിവുഡ് സംവിധായകന്‍ സ്റ്റീവന്‍ സ്പീല്‍‌ബെര്‍ഗ് പാലക്കാട്ടെത്തിയാല്‍’ എന്നതായിരുന്നു ടെസ്റ്റിന്‍റെ വിഷയം. ഈ തീം എന്‍റെ മനസില്‍ പതിഞ്ഞു. അതിലെ ‘അവസാനത്തെ’ എന്ന വാക്കാണ് ഈ ചിത്രത്തിലേക്ക് എത്തിച്ചത്” - മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ഹരികൃഷ്ണന്‍ വ്യക്തമാക്കി.
 
കേരളത്തിലെ അവസാനത്തെ ഒടിയന്‍റെ കഥയാണ് ‘ഒടിയന്‍’ പറയുന്നത്. മഞ്ജു വാര്യര്‍, പ്രകാശ് രാജ്, സിദ്ദിക്ക് തുടങ്ങിയവരും ഒടിയനിലെ പ്രധാന താരങ്ങളാണ്. പീറ്റര്‍ ഹെയ്ന്‍ ആക്ഷന്‍ കോറിയോഗ്രാഫി ചെയ്യുന്ന ഒടിയന്‍റെ ക്യാമറ ഷാജികുമാറാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

അനിയത്തിപ്രാവിന് 29 വയസ്; ഫാസിലിനൊപ്പമുള്ള വിശേഷം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

"സിനിമയിലേക്കുള്ള നിന്‍റെ 'തുടക്കം', അഭിമാനം തോന്നുന്നു"; മകൾക്ക് പിറന്നാൾ ആശംസയുമായി മോഹൻലാൽ

വെറും 7 ദിവസം, ബോക്സോഫീസിൽ 1000 കോടി നേട്ടം സ്വന്തമാക്കി ധുരന്ധർ 2

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പാചകവാതകത്തിന് തീ വില, ഒറ്റയടിക്ക് വാണിജ്യ സിലിണ്ടറിന് കൂട്ടിയത് 195.50 രൂപ

ഹോർമുസിൽ പിഴച്ചു, യുഎഇയിൽ എണ്ണവിലയിൽ വൻ വർധനവ്

ലൈംഗികാതിക്രമക്കേസിലെ അറസ്റ്റിന് പിന്നാലെ സംവിധായകൻ രഞ്ജിത്തിന് ദേഹാസ്വാസ്ഥ്യം, ഹൃദയസംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ

USA - Iran : അതിനും മടിക്കില്ല, കരസേനയെ ഇറക്കുമെന്ന വാർത്തകൾ തള്ളാതെ പെൻ്റഗൺ

എണ്ണ വേണ്ടവർ ഹോർമുസ് പിടിച്ചെടുക്കുക, അല്ലെങ്കിൽ യുഎസിൽ നിന്നും വാങ്ങാം : കൈയൊഴിഞ്ഞ് ട്രംപ്

അടുത്ത ലേഖനം
Show comments