എന്‍റെ പേരില്‍ എന്തെങ്കിലും മെസേജ് വന്നാല്‍ അത് വിശ്വസിക്കരുത്: വിനീത്

കെ ആര്‍ അനൂപ്
വ്യാഴം, 23 ജൂലൈ 2020 (19:18 IST)
സോഷ്യൽ മീഡിയയിൽ സിനിമാതാരങ്ങൾ നേരിടുന്ന വെല്ലുവിളിയാണ് അവരുടെ പേരിലുള്ള ഫേക്ക് അക്കൗണ്ടുകൾ. ഇത്തരക്കാർക്കെതിരെ നിരവധി താരങ്ങൾ ഇതിനുമുമ്പും രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ നടനും നർത്തകനുമായ വിനീത് ഈ പ്രവണതയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്. തനിക്ക് ആകെ ഒരു ഫേസ്ബുക്ക് അക്കൗണ്ടും ഒരു മെസഞ്ചറും മാത്രമാണ് ഉള്ളതെന്നും തൻറെ പേരിൽ ആരെങ്കിലും റിക്വസ്റ്റോ മെസ്സേജോ അയയ്‌ക്കുകയാണെങ്കിൽ അത് സ്വീകരിക്കരുതെന്നും വിനീത് പറയുന്നു.
 
ഫേസ്ബുക്കിലെ പുതിയ ഒരു തട്ടിപ്പിനെക്കുറിച്ച് ജാഗ്രത പാലിക്കുക. നിങ്ങളുടെ പ്രൊഫൈൽ ഫോട്ടോ എടുത്ത് ആദ്യം അവർ സാങ്കല്പിക അക്കൗണ്ട് ഉണ്ടാക്കും. തുടർന്ന് നിങ്ങളുടെ സുഹൃത്തുക്കൾക്ക് അവർ ഫ്രണ്ട് റിക്വസ്റ്റ് അയക്കും. പിന്നീട് നിങ്ങളുടെ ഫ്രണ്ട്സിൻറെ അടുത്തുനിന്ന് അവർ പണം കടം ചോദിക്കുമെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ  വിനീത് പറയുന്നു.
 
‘സർവ്വം താളമയം'  എന്ന തമിഴ് സിനിമയിലാണ് വിനീത് അവസാനമായി അഭിനയിച്ചത്. ആ ചിത്രത്തില്‍ വിനീതിന് വില്ലന്‍ കഥാപാത്രമായിരുന്നു. ലൂസിഫറില്‍ വിവേക് ഒബ്‌റോയി അവതരിപ്പിച്ച ബോബി എന്ന വില്ലന്‍ കഥാപാത്രത്തിന് ശബ്‌ദം നല്‍കിയതും വിനീത് ആയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

കലാഭവൻ നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' കാണാൻ മക്കൾക്കൊപ്പമെത്തി രഹന

Mammootty - Mohanlal - Mahesh Narayanan Movie: ഫാന്‍സിനുള്ളതും ഈ സിനിമയിലുണ്ട്, അല്‍പ്പം വേറിട്ട ഭാഷ; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്: രജനികാന്ത് ആത്മകഥ എഴുതുന്നു, വെളിപ്പെടുത്തലുമായി സൗന്ദര്യ രജനികാന്ത്

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

മെഡിക്കല്‍ കോളേജിലെ തീപിടുത്തം: ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കോഴിക്കോട് പക്ഷിപ്പനി: ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്

'ബിജെപി വളരുകയാണ്, 30 സീറ്റുകള്‍ ഉറപ്പാണ്, ക്രിസ്ത്യന്‍ വോട്ടുകളും ലഭിക്കും': അനില്‍ ആന്റണി

രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനം റദ്ദാക്കി

അമേരിക്ക ഒരുങ്ങുന്നത് ഖാർഗ് ദ്വീപ് പിടിച്ചടുക്കാനോ?, സൈനിക സന്നാഹങ്ങൾ ശക്തമാക്കിയതിൽ ആശങ്ക ശക്തമാകുന്നു

അടുത്ത ലേഖനം
Show comments