നടി നർ​ഗിസ് ഫക്രിയുടെ സഹോദരി കൊലക്കേസിൽ അറസ്റ്റിൽ: കൊന്നത് മുൻ കാമുകനെയും സുഹൃത്തിനെയും

മുൻ കാമുകനെയും പെൺസുഹൃത്തിനെയും കൊലപ്പെടുത്തി ആലിയ ഫക്രി

നിഹാരിക കെ എസ്
ചൊവ്വ, 3 ഡിസം‌ബര്‍ 2024 (11:10 IST)
മുൻ കാമുകനെയും സുഹൃത്തിനെയും കൊലപ്പെടുത്തിയ കേസിൽ റോക്ക്സ്റ്റാർ ഫെയിം നർഗീസ് ഫക്രിയുടെ സഹോദരി ആലിയ ഫക്രി അറസ്റ്റിൽ. എഡ്വേർഡ് ജേക്കബ്സ് (35), അനസ്താസിയ എറ്റിയെൻ (33) എന്നിവരാണ് കൊല്ലപ്പെട്ടത്. ന്യൂയോർക്കിലെ ക്യൂൻസിൽ ആണ് സംഭവം. ജേക്കബും സുഹൃത്തും താമസിക്കുന്ന വീടിന് ഇവർ തീയിടുകയായിരുന്നു. വലിയതോതിൽ പുക ശ്വസിച്ചും പൊള്ളലേറ്റുമാണ് ഇരുവരും മരിച്ചത്.  
 
നവംബർ രണ്ടിന് അതിരാവിലെ ഗാരേജിൽ എത്തിയ ആലിയ ഫഖ്രി മുകളിലത്തെ നിലയിൽ താമസിച്ചിരുന്ന ജേക്കബിനോട് "നിങ്ങളെല്ലാവരും ഇന്ന് മരിക്കാൻ പോകുന്നു" എന്ന് ആക്രോശിച്ചു. ശേഷം കെട്ടിടത്തിന് തീയിട്ടു. സംഭവസമയത്ത് ജേക്കബ് ഉറങ്ങുകയായിരുന്നു. സംഭവം കണ്ട അയൽവാസി വിവരം പോലീസിനെ അറിയിച്ചു. വിവരമറിഞ്ഞ് എഴുന്നേറ്റ ജേക്കബ് താഴെ വന്നെങ്കിലും സുഹൃത്തിനെ രക്ഷിക്കാൻ മുകളിലേക്ക് തിരികെ പോവുകയായിരുന്നു. എന്നാൽ ഇരുവർക്കും തീപിടിച്ച കെട്ടിടത്തിൽ നിന്ന് സുരക്ഷിതമായി പുറത്തുകടക്കാൻ കഴിഞ്ഞില്ല.
 
മുൻ കാമുകന്റെയും വനിതാ സുഹൃത്തിന്റെയും ബന്ധം ദൃഢമാകുന്നതിലുള്ള അസൂയയാണ് കൊലയിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകൾ. അവളുടെ പകയാണ് രണ്ടുപേരുടെ ജീവനെടുത്തതെന്ന് ജില്ലാ അറ്റോർണി മെലിന്ദ കറ്റ്സ് പറഞ്ഞു. ക്വീൻസ് ക്രിമിനൽ കോടതി ആലിയയ്‌ക്ക് ജാമ്യവും അനുവദിച്ചില്ല. അവൾ ആരെയെങ്കിലും കാെല്ലുമെന്ന് കരുതുന്നില്ലെന്ന് ആലിയയുടെ മാതാവ് പ്രതികരിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

എല്ലാ പുതിയ സ്മാര്‍ട്ട്ഫോണുകളിലും സഞ്ചാര്‍ സാത്തി ആപ്പ് നിര്‍ബന്ധം; ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി കേന്ദ്ര സര്‍ക്കാരിന്റെ നീക്കം

200 വോട്ടര്‍മാര്‍, ഒരു വീട്ടു നമ്പര്‍: കേരളത്തില്‍ നിന്നുള്ള 6/394 എന്ന വീട്ട് നമ്പര്‍ വിവാദത്തില്‍

തിരുവനന്തപുരത്തെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള തിയേറ്ററുകളിലെ സിസിടിവി ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകളില്‍ പ്രചരിക്കുന്നു

'കേരളത്തില്‍ എസ്ഐആര്‍ നടപടികള്‍ തുടരുക': തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

ഗതികെട്ട് കെപിസിസി; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതി ഡിജിപിക്കു കൈമാറി

അടുത്ത ലേഖനം
Show comments