Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട സമയത്ത് എനിക്ക് കിട്ടിയ പടമാണ് ധ്രുവം

ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട സമയത്ത് എനിക്ക് കിട്ടിയ പടമാണ് ധ്രുവം
, ബുധന്‍, 27 ജൂലൈ 2022 (14:29 IST)
1992ൽ താൻ ജീവിതത്തിൽ ഏറ്റവും മോശം സമയത്ത് നിൽക്കുന്ന സമയത്ത് ലഭിച്ച സിനിമയായിരുന്നു ധ്രുവമെന്ന് സുരേഷ് ഗോപി. പാപ്പൻ സിനിമയുടെ പ്രമോഷണൽ പരിപാടിയുടെ ഭാഗമായി താരം നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം സുരേഷ് ഗോപി തുറന്നുപറഞ്ഞത്. പാപ്പൻ സിനിമയുടെ സംവിധായകനായ ജോഷി തന്നെയായിരുന്നു മമ്മൂട്ടി ചിത്രമായ ധ്രുവവും ഒരുക്കിയത്.
 
എൻ്റെ കരിയറിൻ്റെ പല ഘട്ടങ്ങളിലും ശക്തമായ സാന്നിധ്യമായ വ്യക്തിയാണ് ജോഷി. 1992ൽ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട അവസ്ഥയിൽ ധ്രുവം എന്ന സിനിമയിലെ ജോസ് നരിമാൻ എന്ന കഥാപാത്രം എന്നെ കൊണ്ട് ചെയ്യിപ്പിക്കുന്നത് ജോഷിയാണ്. തലസ്ഥാനം എന്ന സിനിമ കഴിഞ്ഞ് ഷാജി കൈലാസ് എന്നെ വെച്ച് ഏകലവ്യൻ എന്ന സിനിമ ആലോചിക്കുന്ന സമയമാണത്. 
 
ധ്രുവത്തിലെ ജോസ് നരിമാൻ എന്ന എൻ്റെ കഥാപാത്രത്തെ സ്ക്രീനിൽ കണ്ട് ഏകലവ്യൻ പണ്ട് ചെയ്യാൻ വെച്ചതിൽ നിന്നും മാറ്റം വരുത്താൻ ഷാജി കൈലാസ് തീരുമാനിക്കുകയായിരുന്നു. തലസ്ഥാനത്തിന് ശേഷം വലിയ രീതിയിൽ ഏകലവ്യൻ ഹിറ്റായതോടെ ഞാനും സിനിമാ ബിസിനസിലെ ഒരു പ്രധാനിയായി മാറി. ഷാജി കൈലാസ് ചിത്രങ്ങളിലെ മറ്റ് ഐക്കോണിക് പോലീസ് വേഷങ്ങളെല്ലാം പിറന്നത് പിന്നീടാണ്. സുരേഷ് ഗോപി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മലയാളത്തിലെ വാനമ്പാടി പക്ഷേ ആദ്യ ദേശീയ പുരസ്കാരം തമിഴിലൂടെ. കെ എസ് ചിത്രയ്ക്ക് ദേശീയപുരസ്കാരം ലഭിച്ച ഗാനങ്ങൾ