കുഞ്ഞിരാമായണത്തിലേക്ക് ധ്യാന്‍ വന്നത് എന്നെ പറ്റി മനസ്സിലാകാത്തത് കൊണ്ടാണ്:ബേസില്‍ ജോസഫ്

കെ ആര്‍ അനൂപ്
ശനി, 24 ഓഗസ്റ്റ് 2024 (09:34 IST)
ധ്യാന്‍ ശ്രീനിവാസന്റെയും ബേസില്‍ ജോസഫിന്റെയും ആദ്യ സിനിമ ആയിരുന്നു തിര. ചിത്രത്തിലേക്ക് തന്നെ ക്ഷണിച്ചത് വിനീത് ശ്രീനിവാസനായിരുന്നുവെന്ന് ബേസില്‍ പറയുന്നു. എന്നാല്‍ സെറ്റില്‍ എത്തിയ തനിക്ക് അവരുമായി അടുക്കാന്‍ പറ്റിയില്ലെന്നും ആ സമയത്ത് നായകനായ ധ്യാന്‍ ശ്രീനിവാസന്‍ നല്‍കിയ കെയറിങ്ങിനെ കുറിച്ച് തുറന്നു പറയുകയാണ് ബേസില്‍ ജോസഫ്.
 
'തിരയിലൂടെയാണ് ഞാന്‍ സിനിമയിലേക്ക് എത്തുന്നത്. എന്റെയും ധ്യാനിന്റെയും ആദ്യത്തെ സിനിമയായിരുന്നു അത്. ആ സിനിമയിലേക്ക് എന്നെ വിനീതേട്ടനാണ് വിളിച്ചത്. അതിന്റെ സെറ്റില്‍ എത്തിയപ്പോള്‍ എനിക്ക് പെട്ടെന്ന് അവരുമായി അടുക്കാന്‍ പറ്റിയില്ല. കാരണം സിനിമയെപ്പറ്റി അധികം നോളേജില്ലാത്ത ആളായിരുന്നു ആ സമയത്ത് ഞാന്‍. ബാക്കിയുള്ളവര്‍ ആണെങ്കില്‍ മൊത്തം ടാലന്‍ഡഡ് ആയിട്ടുള്ളവരാണ്. എന്റെ അവസ്ഥ കണ്ടിട്ട് അവന്‍ എന്നോട് കമ്പനിയായി. 
 
അവന്റെ ആദ്യത്തെ സിനിമയായിരുന്നെങ്കില്‍ കൂടി ഹീറോ എന്ന പ്രിവിലേജ് അവന് ഉണ്ടായിരുന്നു. ആ സിനിമയുടെ ഷൂട്ട് തീരുന്ന വരെ അവന്‍ എന്നെ കെയര്‍ ചെയ്തു. അന്ന് എന്നെ പറ്റി മനസ്സിലാകാത്തത് കൊണ്ടാണ് കുഞ്ഞിരാമായണത്തിലേക്ക് ഞാന്‍ വിളിച്ചപ്പോള്‍ അവന്‍ വന്നത്. പരസ്പരം കാണുമ്പോള്‍ കളിയാക്കുന്നതും ഞങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും കളിയാക്കുന്നതും ഈ ഒരു കാരണം കൊണ്ടാണ്',- ബേസില്‍ ജോസഫ് പറഞ്ഞു
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

Exclusive: മുഖ്യമന്ത്രി സ്ഥാനാര്‍ഥി പരിഗണന പട്ടികയില്‍ കെ.കെ.ശൈലജയും

സംസ്ഥാന പുരസ്‌കാരം നേടിയ മുസ്ലിം നാമധാരികളെ പരിഹസിച്ച് ബിജെപി നേതാവ് ഗോപാലകൃഷ്ണന്‍

വെള്ളമടിച്ച് ട്രെയിനില്‍ പോകാമെന്ന് കരുതേണ്ട; ബ്രത്തലൈസര്‍ പരിശോധനയുമായി റെയില്‍വെ

കണ്ണൂരില്‍ രണ്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകമാണെന്ന് സംശയം, അമ്മയെ പോലീസ് ചോദ്യം ചെയ്യുന്നു

തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: നവംബര്‍ 4നും 5നും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

അടുത്ത ലേഖനം
Show comments