Webdunia - Bharat's app for daily news and videos

Install App

'അതോടെ അച്ഛന് ഒട്ടും വയ്യാതായി'; അവസാനകാലത്ത് കുതിരവട്ടം പപ്പു അഭിനയിച്ച സിനിമകളെക്കുറിച്ച് മകന്‍ ബിനു പപ്പു

കെ ആര്‍ അനൂപ്
ചൊവ്വ, 27 ഓഗസ്റ്റ് 2024 (08:07 IST)
അവസാനകാലത്ത് ശരീരത്തിന് വയ്യാത്ത സമയത്തും അഭിനയിക്കണമെന്ന് ആഗ്രഹം ഉള്ളില്‍ വെച്ച് കുതിരവട്ടം പപ്പു ചെയ്ത സിനിമകളെക്കുറിച്ച് പറയുകയാണെങ്കില്‍ ബിനു പപ്പു.സുന്ദരക്കില്ലാടി എന്ന സിനിമയ്ക്ക് ശേഷമാണ് അച്ഛന് സുഖമില്ലാത്തതെന്നും അതിനുശേഷം സമ്മര്‍ ഇന്‍ ബത്ലഹേമില്‍ ഒരു ദിവസം അദ്ദേഹം അഭിനയിച്ചിരുന്നു എന്നും ബിനു പറയുന്നു. കലാഭവന്‍ മണി കഥാപാത്രം യഥാര്‍ത്ഥത്തില്‍ ചെയ്യേണ്ടിയിരുന്നത് കുതിരവട്ടം പപ്പു ആയിരുന്നു.
 
'മമ്മൂക്കയുടെ പല്ലാവൂര്‍ ദേവനാരായണന്‍ എന്ന സിനിമയ്ക്ക് ശേഷം ഒട്ടും വയ്യാത്തിരുന്നിട്ടും സത്യന്‍ അന്തിക്കാട് സാറിന്റെ ജയറാം നായകനായ സിനിമയില്‍ അഭിനയിക്കാന്‍ അച്ഛന്‍ പോയിരുന്നു. വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന സിനിമയ്ക്ക് വേണ്ടിയായിരുന്നു അച്ഛന്‍ അന്ന് പോയത്. ആ സമയത്ത് സത്യത്തില്‍ അച്ഛന് തീരെ വയ്യായിരുന്നു. പക്ഷേ പ്രശ്‌നം എന്തെന്നാല്‍ അച്ഛന് ശരീരത്തിന് വയ്യാത്തത് സ്വയം മനസ്സിലാകില്ലായിരുന്നു. അഭിനയിക്കണമെന്ന് മാത്രമേ അദ്ദേഹത്തിന് മനസ്സില്‍ ഉണ്ടായിരുന്നുള്ളൂ.
 
 ഇതിനിടയില്‍ ലാല്‍ജോസില്‍ സാറിന്റെ ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന സിനിമയില്‍ അച്ഛന്‍ അഭിനയിച്ചിരുന്നു. സുന്ദരക്കില്ലാടി എന്ന സിനിമയ്ക്ക് ശേഷമാണ് അച്ഛന് സുഖമില്ലാത്തത്. സുന്ദരക്കില്ലാടിയുടെ പൊള്ളാച്ചിയിലെ ലൊക്കേഷനില്‍ നിന്ന് അച്ഛന്‍ നേരെ പോകുന്നത് സമ്മര്‍ ഇന്‍ ബത്ലഹേമിലാണ്.അതില്‍ മണിച്ചേട്ടന്‍ ചെയ്ത കഥാപാത്രം അച്ഛന്‍ ചെയ്യേണ്ടതായിരുന്നു. അച്ഛന്‍ അവിടെ പോയി ഒരു ദിവസം അഭിനയിച്ചിരുന്നു. അതിനുശേഷം തിരിച്ചുവരികയായിരുന്നു. ആദ്യം തന്നെ സോങ്‌സ് ആയിരുന്നു എടുത്തിരുന്നത്. പാട്ട് ഷൂട്ട് ചെയ്ത് കഴിഞ്ഞതും അച്ഛനും ഒട്ടും വയ്യാതായി. അത്രയ്ക്ക് വയ്യാത്തത് കൊണ്ടാണ് അച്ഛന്‍ അന്ന് തിരികെ വന്നത്. അതിനുശേഷമാണ് തീരെ വയ്യാതാകുന്നത്',- ബിനു പപ്പു പറയുന്നു.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

MSC IRINA Vizhinjam Port: നാല് ഫുട്ബോൾ സ്റ്റേഡിയത്തേക്കാൾ വലിപ്പം , ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പൽ എം എസ് സി ഐറിനെ വിഴിഞ്ഞത്ത്

കരമനപാലത്തിനു താഴെ മൂന്നുദിവസം പഴക്കമുള്ള മൃതദേഹം ഒഴുകിയെത്തി

പിതാവ് മരിച്ച വിവരം ഷൈനിന്റെ അമ്മയെ അറിയിച്ചു; ചാക്കോയെ അവസാനമായി കണ്ടത് സ്‌ട്രെച്ചറില്‍ എത്തി

ഇടത് തോളിന് താഴെ മൂന്ന് പൊട്ടൽ, ഷൈൻ ടോം ചാക്കോയ്ക്ക് ഇന്ന് ശസ്ത്രക്രിയ; പിതാവ് സംസ്കാരം ഇന്ന്

ചരക്ക് കപ്പല്‍ മുങ്ങിയ സംഭവത്തില്‍ കേസ് വേണ്ട നഷ്ടപരിഹാരം മതി; കപ്പല്‍ കമ്പനിക്ക് വിഴിഞ്ഞവുമായി അടുത്ത ബന്ധമെന്ന് സര്‍ക്കാര്‍

അടുത്ത ലേഖനം
Show comments