ഇനി ഒരു റൊമാന്റിക് സിനിമയാകാം; പ്രഖ്യാപനവുമായി ലിജോ ജോസ് പെല്ലിശ്ശേരി

സംഗീതം ഒരുക്കുന്നത് സാക്ഷാൽ എ ആർ റഹ്മാൻ.

നിഹാരിക കെ.എസ്
ചൊവ്വ, 14 ഒക്‌ടോബര്‍ 2025 (14:21 IST)
ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത സിനിമ പ്രഖ്യാപിച്ചു. ബോളിവുഡിൽ ചുവട് വെച്ചിരിക്കുകയാണ് ലിജോ. ഇപ്പോഴിതാ ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ ബോളിവുഡിൽ ചെയ്യുക എന്നാണ് റിപ്പോർട്ട്. ഹൻസൽ മേഹ്ത്ത നിർമിക്കുന്ന ചിത്രത്തിലൂടെയാണ് ലിജോയുടെ ബോളിവുഡ് എൻട്രി. സംഗീതം ഒരുക്കുന്നത് സാക്ഷാൽ എ ആർ റഹ്മാൻ.
 
മെഹ്തയുടെ ട്രു സ്‌റ്റോറി ഫിലിംസും ലിജോയുടെ ആമേൻ മൂവി മൊണാസ്ട്രിയും ചേർന്നാണ് സിനിമ നിർമിക്കുന്നത്. ലിജോയും കരൺ വ്യാസും ചേർന്നാണ് സിനിമയുടെ രചന. പ്രണയം, കാത്തിരിപ്പ്, മാനുഷിക ബന്ധത്തിന്റെ സങ്കീർണത തുടങ്ങിയ വിഷയങ്ങൾ അവതരിപ്പിക്കുന്നതായിരിക്കും ചിത്രമെന്നാണ് ദ ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്.
 
ചിത്രത്തിലെ മറ്റ് താരങ്ങൾ ആരെല്ലാം ആയിരിക്കുമെന്ന് തീരുമാനമായിട്ടില്ല. കാസ്റ്റിങ് നടന്നു വരികയാണ്. മോഹൻലാൽ നായകനായ മലൈക്കോട്ട വാലിബനാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. വലിയ പ്ര്രതീക്ഷയിൽ എത്തിയ ചിത്രം സമ്മിശ്ര പ്രതികരണമാണ് എല്ലായിടത്തും നേടിയത്.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡോക്ടറുടെ 8 വര്‍ഷത്തെ പോരാട്ടം: തെറ്റിദ്ധരിപ്പിക്കുന്ന ORS പാനീയങ്ങള്‍ FSSAI നിരോധിക്കുന്നു

അമീബിക് മസ്തിഷ്‌ക ജ്വരത്തിനും തെരുവ് നായ്ക്കളുടെ ശല്യത്തിനും കാരണം കേരളത്തിലെ മാലിന്യ സംസ്‌കരണത്തിലെ അപാകതയാണെന്ന് ഡോ ഹാരിസ് ചിറക്കല്‍

നെതന്യാഹു രാജ്യത്ത് പ്രവേശിച്ചാൽ അറസ്റ്റ് ചെയ്യുമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

അടുത്ത ലേഖനം
Show comments