നടൻ മമ്മൂട്ടി സമകാലീക വിഷയങ്ങളിൽ ഏറെ താൽപ്പര്യം കൊടുക്കുന്ന ആളാണെന്നും നിലമ്പൂർ ഇലക്ഷൻ അടക്കമുള്ള വിഷയങ്ങളിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിക്കാറുണ്ടെന്ന് പറയുകയാണ് രാജ്യസഭാ അംഗവും മാധ്യമ പ്രവർത്തകനുമായ ജോൺ ബ്രിട്ടാസ്. നിലമ്പൂർ ഇലക്ഷനെക്കുറിച്ച് നടൻ മമ്മൂട്ടി പറയുമ്പോഴാണ് പല കാര്യങ്ങളും താൻ അറിയുന്നതെന്നും അദ്ദേഹം റിപ്പോർട്ടർ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
അസാധ്യ രാഷ്ട്രീയ നിരീക്ഷകനാണ് മമ്മൂട്ടിയെന്നും അദ്ദേഹം നിലമ്പൂർ ഇലക്ഷനുമായി ബന്ധപ്പെട്ട് നടക്കുന്ന പല കാര്യങ്ങളും താനുമായി സംസാരിക്കാറുണ്ടെന്നും ബ്രിട്ടാസ് പറഞ്ഞു. മമ്മൂട്ടി രാജ്യസഭാ അംഗമാകുമോ എന്ന തരത്തിൽ പ്രചരിക്കുന്ന ഊഹാപോഹങ്ങൾക്കും ബ്രിട്ടാസ് മറുപടി നൽകി. മമ്മൂട്ടിക്ക് അത്തരം പൊളിറ്റിക്‌സിനോട് തലപര്യം ഇല്ല. ആരെങ്കിലും എന്തെങ്കിലും എഴുതി വിടുന്നതിനോട് പ്രതികരിക്കാറില്ല എന്നും ബ്രിട്ടാസ് പറഞ്ഞു.
'ഞാൻ കണ്ടതിൽ മമ്മൂക്ക ഭയങ്കരമായി നിരീക്ഷിക്കുന്ന ഒരാളാണ്. നിലമ്പൂർ ഇലക്ഷന്റെ ഒരുപാട് കാര്യങ്ങൾ ഞാൻ അറിയുന്നത് മമ്മൂക്കയുടെ എടുത്ത് നിന്നാണ്. സത്യം പറയാം, നിങ്ങളും അത്ഭുതപ്പെടും. ഞാൻ കാശ്മീരിൽ പോയപ്പോൾ മമ്മൂക്ക വിളിച്ചിരുന്നു, നിലമ്പൂരിൽ ഇങ്ങനെ വന്നിട്ടുണ്ട്, ഇതാണ് പ്രസ്താവന, ഇതിന് മറുപടി മറ്റെയാൾ പറഞ്ഞത് ഇങ്ങനെയാണ്, ഈ പ്രസ്ഥവന ഗുണകരണമല്ല എന്ന് തുടങ്ങി എല്ലാ വശങ്ങളും മൂപ്പർക്ക് അറിയാം. അതുപോലെ എന്തെങ്കിലും പുതിയ സാങ്കേതിയ ഉപകരണം വന്നാൽ അതിന്റെ എല്ലാം പുള്ളി പഠിച്ചുവെയ്ക്കും. ഭയങ്കരമായി നിരീക്ഷിക്കുന്ന വ്യകതിയാണ്. ഓരോരുത്തരുടെ ശരീര ഭാഷ ഉൾപ്പടെ അറിയാം.
എനിക്ക് ഒരു പ്രശനം വന്നാൽ പുള്ളിയോട് പറയും, ചെവിക്ക് ഒരു പ്രശ്നം അല്ലെങ്കിൽ ശബ്ദത്തിന് പ്രശ്നം, എല്ലാത്തിനും ഒരു വഴിയുണ്ട് മൂപ്പർക്ക്. എനിക്ക് തൊണ്ട വേദന ഭയങ്കരമാണ്, ഞാൻ നടക്കാൻ പോകുകയും ചെയ്യും, ടാഗോറിൽ ഇപ്പോഴും കാറ്റുണ്ട്, അപ്പോൾ മമ്മൂക്ക എന്നോട് പറഞ്ഞു ബ്രിട്ടാസ് ഒരു കാര്യം ചെയ്യ്, ഹെഡ് സെറ്റ് വെച്ച് പാട്ട് കേട്ട് നടക്കാൻ പറഞ്ഞു.
രണ്ട് ഉപകാരം ആണ് അന്ന് എനിക്ക് കിട്ടിയത്, ഒന്ന് അനന്തപുരി എഫ് എമ്മിലൂടെ അന്നത്തെ തിരുവന്തപുരം ചെറിയ ഹിസ്റ്ററി കേൾക്കാം രണ്ട് ചെവിയിലൂടെ കാറ്റ് അടിച്ചുള്ള തൊണ്ട വേദന മാറി'. മമ്മൂട്ടിയെ രാജ്യസഭാ അംഗം ആകണമെന്ന സോഷ്യൽ മീഡിയ അഭ്യുഹങ്ങളോടും ബ്രിട്ടാസ് പ്രതികരിച്ചു, മമ്മൂട്ടിക്ക് അത്തരം പൊളിറ്റിക്‌സിനോട് തലപര്യം ഇല്ല. ആരെങ്കിലും എന്തെങ്കിലും എഴുതി വിടുന്നതിനോട് പ്രതികരിക്കാറില്ല എന്നും ബ്രിട്ടാസ് പറഞ്ഞു.