Webdunia - Bharat's app for daily news and videos

Install App

അനിയത്തിമാരെ പോലെയാണ് എന്ന് ദിയ പറഞ്ഞു; ആ കുട്ടികൾക്ക് പിന്നിൽ ആരോ ഉണ്ടെന്ന് കൃഷ്ണകുമാർ

നിഹാരിക കെ.എസ്
ശനി, 7 ജൂണ്‍ 2025 (19:55 IST)
തട്ടിക്കൊണ്ട് പോയി പണം അപഹരിച്ചെന്ന മുൻജീവനക്കാരുടെ പരാതിയിൽ പ്രതികരിച്ച് നടൻ കൃഷ്ണകുമാറും മകൾ ദിയ കൃഷ്ണയും. കേസിന് പിന്നിൽ ആരുടെയോ കുബുദ്ധിയാണ്. തങ്ങൾ പരാതി നൽകാൻ പോയപ്പോഴും ഒട്ടും സുഖകരമല്ലാത്ത ഭാഷയും ശരീരഭാഷയുമാണ് പൊലീസും സിഐയും സ്വീകരിച്ചത്.

അന്ന് വൈരാഗ്യ ബുദ്ധിയോടെയാണ് അവർ സംസാരിച്ചത്. പരാതിക്കാരുടെ കൈവശം തങ്ങൾക്കെതിരേ തെളിവുകളൊന്നുമില്ല. എന്നാൽ, അവർ ക്യൂആർ കോഡിൽ തിരിമറി നടത്തി പണം തട്ടുന്നതിന്റെ അടക്കം തെളിവുകൾ കൈവശമുണ്ട് എന്നാണ് കൃഷ്ണകുമാറും മകളും മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്.
 
കൃഷ്ണകുമാറിന്റെ വാക്കുകൾ:
 
പരാതിക്കാരായ യുവതികൾ, മകളുടെ ഒ ബൈ ഓസി എന്ന സ്ഥാപനത്തിലെ ക്യൂആർ കോഡ് മാറ്റി പണം തട്ടുന്നതിന്റെ വീഡിയോ കൈയിലുണ്ട്. കുറ്റം സമ്മതിക്കുന്നതിന്റെ വീഡിയോയും കൈവശമുണ്ട്. കൊടുക്കാൻ കഴിയുന്ന മുഴുവൻ തെളിവുകളും പൊലീസിൽ കൊടുത്തു. പൊലീസ് ബാക്കിയുള്ളത് ശേഖരിച്ചു. പരാതിക്കാരുടെ ഭാഗത്ത് നിന്ന് ഒരു തെളിവും അവിടെ കൊടുത്തതായി കാണുന്നില്ല. പരാതിയിൽ ആരോപിക്കുന്നത് പോലെ തട്ടിക്കൊണ്ട് പോകുന്നതിന്റെയോ കെട്ടിയിട്ട് മർദിച്ചതിന്റെയോ ഒരു ചീത്ത വാക്ക് പറയുന്നതിന്റെയോ പോലും തെളിവ് അവരുടെ കൈയിലില്ല.
 
ഇത് കൗണ്ടർ കേസാണ്. സാധാരണ കൗണ്ടർ കേസുകളെ ഗൗരവത്തിൽ എടുക്കാറില്ല. പൊലീസ് സേന 99 ശതമാനവും നല്ലവരാണ്. ഇതിൽ ചില പുഴക്കുത്തുകളുണ്ടാവും. ഏതോ ഒരാളുടെ കുബുദ്ധി ഇതിന് പിന്നിൽ പ്രവർത്തിക്കുന്നുണ്ട്. പരാതിക്കാരുടെ പുറകിൽ ആരോ ഉണ്ട്. ആ കുട്ടികൾ ഇതിനുള്ള കപ്പാസിറ്റിയുള്ളവരല്ല. ദിയയുടെ കല്യാണം മുതലുള്ള എല്ലാ ചടങ്ങിലും കൂടെ നിന്നവരാണ് അവർ. ഞാൻ പലപ്പോഴും ഇങ്ങനെയല്ല പോകേണ്ടത് എന്ന് ഉപദേശിച്ചപ്പോൾ, അനിയത്തിമാരെ പോലെയാണ്, എന്റെ പിള്ളേരാണ് എന്നായിരുന്നു ദിയ പറഞ്ഞത്. ഒരിക്കൽ പോലും അവരെ സംശയിച്ചിരുന്നില്ല.
 
പരാതിയെ ഗൗരവത്തിൽ കണ്ടതുകൊണ്ടാണ് ആഭ്യന്തരവകുപ്പ് കൂടി ഭരിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസിനെ സമീപിച്ച് പരാതി നൽകിയത്. അവധി ദിവസങ്ങൾ നോക്കി കരുതിക്കൂട്ടിയാണ് ജാമ്യമില്ലാ വാറന്റ് പുറത്തിറക്കിയത്. പൊലീസ് സ്റ്റേഷനിൽ പോയപ്പോൾ ഒട്ടും സുഖകരമല്ലാത്ത ഭാഷയും ശരീരഭാഷയുമാണ് പൊലീസും സിഐയും സ്വീകരിച്ചത്. അന്ന് വൈരാഗ്യ ബുദ്ധിയോടെയാണ് സംസാരിച്ചത്. പരാതി സ്വീകരിക്കാൻ മണിക്കൂറുകൾ എടുത്തു. കേസ് എടുത്തതിനെ കുറിച്ച് ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചിട്ടില്ല. മാധ്യമങ്ങൾ വഴിയാണ് അറിഞ്ഞത്.
 
ജീവിതത്തിൽ ആദ്യമായി കാണുന്നയാൾക്ക് നമ്മളോട് വൈരാഗ്യം തോന്നണമെന്നില്ല. രാഷ്ട്രീയപരമായോ വേറെന്തെങ്കിലും ബുദ്ധിമുട്ട് നമ്മളോട് സിഐയ്ക്കുണ്ടോ എന്ന് അറിയില്ല. കോടതിയേലേക്കെ നമുക്ക് പോകാൻ കഴിയൂ. ഇപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിനെ സമീപിച്ചിട്ടുണ്ട്. ഇന്ന് ഏറ്റവും കൂടുതൽ വിശ്വാസവും മുഖ്യമന്ത്രിയുടെ ഓഫീസിനെ തന്നെയാണ്. ന്യായമായ നടപടി അവിടെ നിന്നുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നത്. അവധി കഴിഞ്ഞുള്ള ആദ്യദിവസം തന്നെ കോടതിയെ സമീപിക്കും.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Israel vs Iran: ലോകത്തെ യുദ്ധമുനമ്പിലേക്ക് തള്ളിയിട്ട് ഇസ്രയേല്‍; ഇറാന്റെ ആണവ നിലയങ്ങള്‍ തകര്‍ത്തു, ഉഗ്രസ്‌ഫോടനം, അടിയന്തരാവസ്ഥ

Air India Plane Crash: ഭാര്യയെയും മക്കളെയും യുകെയില്‍ എത്തിക്കാന്‍ പ്രതീക് അതിയായി ആഗ്രഹിച്ചു; ആകാശദുരന്തം കവര്‍ന്നെടുത്ത 'ചിരി'

ഓരോ കുടുംബത്തിനും ഒരു കോടി രൂപ വീതം നല്‍കും; വിമാന ദുരന്തത്തില്‍ ധനസഹായം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്

Air India Plane Crash: മഹാത്ഭുതമായി രമേശ് വിശ്വാസ്‌കുമാര്‍; രക്ഷപ്പെട്ടത് എമര്‍ജന്‍സി എക്‌സിറ്റ് വഴി

മതവിശ്വാസം ഇല്ലാത്തവർക്ക് നോ കാസ്റ്റ് നോ റിലീജിയൻ സർട്ടിഫിക്കറ്റ് നൽകണം, സർക്കാരിനോട് മദ്രാസ് ഹൈക്കോടതി

അടുത്ത ലേഖനം
Show comments