Webdunia - Bharat's app for daily news and videos

Install App

സീനുകൾ വെട്ടിയിട്ടും എമ്പുരാനെ വിടാതെ ആർഎസ്എസ് മുഖപത്രം, മുരളി ഗോപി അരാജകത്വം പടർത്തുന്നുവെന്ന് വിമർശനം

അഭിറാം മനോഹർ
ബുധന്‍, 2 ഏപ്രില്‍ 2025 (13:19 IST)
എമ്പുരാന്‍ സിനിമയ്‌ക്കെതിരെ വീണ്ടും വിമര്‍ശനവുമായി ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസര്‍. റീ എഡിറ്റ് ചെയ്തിട്ടും സിനിമയില്‍ ദേശവിരുദ്ധതയും ക്രിസ്ത്യന്‍ വിരുദ്ധതയും തുടരുന്നുവെന്നും മുരളി ഗോപി സമൂഹത്തില്‍ അരാജകത്വം പടര്‍ത്തുകയുമാണെന്നും ഓര്‍ഗനൈസറിലെ ലേഖനത്തില്‍ പറയുന്നു.
 
 കേരളയുവത്വം മയക്കുമരുന്നിന്റെയും അരാജകസിനിമകളുടെയും പിടിയിലാണെന്നും അതിന് സഹായകമായ പ്രമേയമാണ് എമ്പുരാന്‍ സിനിമയില്‍ ഉള്ളതെന്നുമാണ് ലേഖനത്തില്‍ പറയുന്നത്. തീവ്ര ഹിന്ദുവിഭാഗത്തിന്റെ എതിര്‍പ്പുകള്‍ മൂലം സിനിമയിലെ പ്രധാനപ്പെട്ട രംഗങ്ങളിലടക്കം മാറ്റം വരുത്തിയ ശേഷമാണ് ആര്‍എസ്എസിന്റെ വിമര്‍ശനം.
 
 വിവാദങ്ങള്‍ക്ക് പിന്നാലെ സിനിമയിലെ പ്രധാന വില്ലനായ ബജ്‌റംഗിയുടെ പേര് ബല്‍ദേവ് എന്നാക്കുകയും എന്‍ഐഎയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ മ്യൂട്ട് ചെയ്യുകയും ചെയ്തിരുന്നു. മതചിഹ്നങ്ങളുടെ പശ്ചാത്തലത്തില്‍ വാഹനങ്ങള്‍ കടന്നുപോകുന്നതും സ്ത്രീകള്‍ക്കെതിരായ അതിക്രമ സീനുകളും ഇത്തരത്തില്‍ നീക്കം ചെയ്തിട്ടുണ്ട്. സിനിമയില്‍ കാണിക്കുന്ന കലാപരംഗങ്ങളുടെ കാലഘട്ടം 2002 എന്ന് എഴുതിയിരുന്നത് പുതിയ പതിപ്പില്‍ എ ഫ്യൂ ഇയേഴ്‌സ് എഗോ എന്നാക്കിയിരുന്നു.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

മന്ത്രവാദിനികളെന്ന് ആരോപിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേരെ ജനക്കൂട്ടം കൊലപ്പെടുത്തി; സംഭവം ബീഹാറില്‍

Nipah Virus: സംസ്ഥാനത്തെ നിപ സമ്പര്‍ക്ക പട്ടികയില്‍ 461 പേര്‍, ഹൈറിസ്‌ക് വിഭാഗത്തില്‍ 27 പേര്‍

വൃദ്ധസദനത്തിലെ പ്രണയം; വിജയരാഘവനും സുലോചനയും ഇനി ഒന്നിച്ച്, വിവാഹം സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം

പാക് ചാരവൃത്തി ആരോപിക്കപ്പെട്ട് അറസ്റ്റിലായ ജ്യോതി മല്‍ഹോത്ര കേരളത്തിലെത്തിയത് സര്‍ക്കാര്‍ ക്ഷണപ്രകാരം; വിവരാവകാശ രേഖകള്‍

വെള്ളപ്പൊക്കത്തില്‍ ഹിമാചലിലെ സഹകരണ ബാങ്ക് മണ്ണിനടിയില്‍; കോടികളുടെ സ്വര്‍ണത്തിനും പണത്തിനും കാവല്‍ നിന്ന് ജനങ്ങള്‍

അടുത്ത ലേഖനം
Show comments