Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ദിലീപിന് സെക്‌സ് റാക്കറ്റുമായി ബന്ധം'; പള്‍സര്‍ സുനിയുടേതെന്ന പേരില്‍ കത്ത് പ്രചരിക്കുന്നു, കത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍

'ദിലീപിന് സെക്‌സ് റാക്കറ്റുമായി ബന്ധം'; പള്‍സര്‍ സുനിയുടേതെന്ന പേരില്‍ കത്ത് പ്രചരിക്കുന്നു, കത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍
, വ്യാഴം, 6 ജനുവരി 2022 (15:46 IST)
നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനില്‍ കുമാര്‍ (പള്‍സര്‍ സുനി) ദിലീപിന് എഴുതിയതെന്ന പേരില്‍ പ്രചരിക്കുന്ന കത്ത് മലയാളികളെ ഞെട്ടിക്കുന്നു. നടിയെ ആക്രമിച്ച കേസിലെ പ്രതികളില്‍ ഒരാളായ നടന്‍ ദിലീപിനും അടുത്ത സുഹൃത്തുക്കളില്‍ ചിലര്‍ക്കും സെക്സ് റാക്കറ്റുമായി ബന്ധമുണ്ടെന്ന് ഉള്‍പ്പെടെയാണ് കത്തിലെ ഗുരുതര പരാമര്‍ശം. കത്തിന്റെ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക് ലഭിച്ചു. റിപ്പോര്‍ട്ടര്‍ ടിവിയാണ് കത്ത് പുറത്തുവിട്ടത്. 'അമ്മയുടെ സംഘടനയില്‍ ചേട്ടന്‍ ഉള്‍പ്പെടെ എത്ര പേര്‍ക്ക് സെക്സ് റാക്കറ്റുമായി ബന്ധമുണ്ടെന്നും ചേട്ടന്‍ എന്ന് പുറത്ത് പോയി പരിപാടി അവതരിപ്പിക്കാന്‍ പോകുന്നത് എന്തിനാണ് എന്നും. പരിപാടിയുടെ ലാഭം എത്ര ആളുകള്‍ക്ക് നല്‍കണമെന്നും, പുറത്ത് വന്നാല്‍ എന്നകാര്യവും. എന്നെ ജീവിക്കാന്‍ എവിടെയും സമ്മതിക്കില്ല എന്ന തീരുമാനത്തിലാണെങ്കില്‍ ചേട്ടന്‍ ഇതെല്ലാം ഓര്‍ത്താല്‍ നന്നായിരിക്കും' എന്ന കത്തിലെ വരികളാണ് ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. 2018 മേയ് ഏഴിനാണ് ഈ കത്ത് എഴുതിയിരിക്കുന്നത്. 
 
' വിജീഷിനും എനിക്കും ശരിക്കും കിട്ടിയിട്ടും ഒന്നും പറഞ്ഞില്ല. വിജീഷ് പറയുമോ എന്ന് എനിക്ക് പേടിയുണ്ടായിരുന്നു. പക്ഷേ ചേട്ടനെ പറ്റി ഒന്നും പറഞ്ഞില്ല. വിജീഷ് എന്നോട് ചോദിച്ചു നമ്മളെ ദിലീപ് ചേട്ടന്‍ രക്ഷിക്കില്ലേയെന്ന്. നമുക്ക് ചേട്ടന്‍ ഒരു വഴി കാണിച്ച് തരും കൊന്നാലും ചേട്ടന്റെ പേര് പറയരുതെന്ന് ഞാന്‍ പറഞ്ഞു. ചേട്ടന്‍ ഞങ്ങള്‍ക്കെതിരെ പരാതി കൊടുക്കുന്നതുവരെ വിജീഷ് ഒന്നും പൊലീസിനോട് പറഞ്ഞില്ല. ഒരു തെണ്ടിയുടെ പാത്രത്തില്‍ നിന്ന് കഴിക്കേണ്ടിവന്നാലും ചേട്ടന്റെ പണം നമുക്ക് വേണ്ട സുനി എന്ന് വിജീഷ് പിന്നീട് പറഞ്ഞു,' എന്നും കത്തിലുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'നിന്റെ സിനിമയില്‍ ഞാന്‍ അഭിനയിക്കാം' മമ്മൂട്ടി പറഞ്ഞു; 'അയ്യോ വേണ്ട' എന്ന് ലാല്‍ ജോസ്