Select Your Language

Notifications

webdunia
webdunia
webdunia
webdunia

കങ്കുവയെക്കാൾ പരാജയം? പിടിച്ചു നിൽക്കാനാവാതെ 'തഗ് ലൈഫിന്റെ' പ്രദർശനം അവസാനിപ്പിച്ചു

കേരളത്തിൽ തഗ് ലൈഫ് പ്രദർശിപ്പിച്ചിരുന്ന തിയേറ്ററുകളിൽ റീ റിലീസ് ചിത്രമായ ഛോട്ടാ മുംബൈ പ്രദർശനം ആരംഭിച്ചിരുന്നു.

Thug Life

നിഹാരിക കെ.എസ്

, തിങ്കള്‍, 16 ജൂണ്‍ 2025 (14:36 IST)
തമിഴിൽ നിന്നും വൻ ഹൈപ്പിലെത്തിയ കമൽ ഹാസൻ ചിത്രം തഗ് ലൈഫിന് തിയേറ്ററിൽ രാശിയില്ല. ബോക്‌സ് ഓഫീസിൽ വൻ പരാജയമായതോടെ ദിവസങ്ങൾക്കുള്ളിൽ ‘തഗ് ലൈഫി’ന്റെ പ്രദർശനം അവസാനിപ്പിച്ച് തിയേറ്ററുകൾ. ജൂൺ 5ന് റിലീസ് ചെയ്ത ചിത്രത്തിന്റെ പ്രദർശനം ഒരാഴ്ചയ്ക്കുള്ളിൽ തന്നെ മിക്ക തിയേറ്ററുകളും നിർത്തിവയ്ക്കുകയായിരുന്നു. കേരളത്തിൽ തഗ് ലൈഫ് പ്രദർശിപ്പിച്ചിരുന്ന തിയേറ്ററുകളിൽ റീ റിലീസ് ചിത്രമായ ഛോട്ടാ മുംബൈ പ്രദർശനം ആരംഭിച്ചിരുന്നു.
 
തങ്ങൾക്ക് സംഭവിച്ച നഷ്ടത്തിന് പകരം നഷ്ടപരിഹാരം ആവശ്യപ്പെടാൻ ഒരുങ്ങിയിരിക്കുകയാണ് തമിഴ്‌നാട്ടിലെ തിയേറ്ററുടമകൾ എന്നാണ് റിപ്പോർട്ടുകൾ. വിതരണക്കാരായ റെഡ് ജയന്റ് മൂവീസിൽ നിന്നും നിർമ്മാതാക്കളായ കമൽ ഹാസൻ, മണിരത്‌നം എന്നിവരിൽ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെടാനാണ് തിയേറ്ററുടമകളുടെ നീക്കമെന്നാണ് വിവരം.
 
നെറ്റ്ഫ്‌ളിക്‌സുമായിട്ടാണ് സിനിമയുടെ ഒടിടി കരാർ. നെറ്റ്ഫ്‌ളിക്‌സുമായി സിനിമയ്ക്കായി ഒപ്പ് വച്ച 130 കോടി രൂപയുടെ ഒടിടി കരാർ പുനരവലോകനത്തിന് വിധേയമാകാൻ സാധ്യതയുണ്ട് എന്നും വിവരങ്ങളുണ്ട്. കരാർ തുകയിൽ 25 ശതമാനത്തോളം കുറവ് വരാൻ സാധ്യതയുണ്ട് എന്നാണ് റിപ്പോർട്ടുകൾ. 300 കോടി ബജറ്റിൽ ആണ് സിനിമ ഒരുങ്ങിയത്. വെറും 50 കോടിക്കടുത്ത് കളക്ഷൻ മാത്രമാണ് ചിത്രത്തിന് . ആദ്യ ദിനം തന്നെ ചിത്രത്തെ പ്രേക്ഷകർ കൈവിട്ടിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'നയൻതാര അയാളുമായി പ്രണയത്തിലാണ്': ഇത് എങ്ങനെ നടക്കാനാണ്? - ആ സംഭവത്തെ കുറിച്ച് അന്തനൻ