Unni Mukundhan Controversy: 'അടിച്ചിട്ടുണ്ടെങ്കിൽ തെളിയിച്ചാൽ അഭിനയം നിർത്താം, ടൊവിനോയെ കുറിച്ച് മോശം പറയില്ല'; ഉണ്ണി മുകുന്ദൻ
ൽ മലയാള സിനിമയിലെ അഭിനയം നിർത്താമെന്നും ഉണ്ണി മുകുന്ദൻ വെല്ലുവിളിച്ചു.
മുൻ മനേജർ വിപിനെ മർദ്ദിച്ചെന്ന കേസിൽ വിശദീകരണവുമായി നടൻ ഉണ്ണി മുകുന്ദൻ. വിപിൻ ചെയ്തത് പൊറുക്കാൻ പറ്റാത്ത കാര്യങ്ങളാണെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു. വിപ്പിനെ തല്ലിയിട്ടില്ലെന്നും തനിക്ക് ഭാവിയിൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന പ്രശ്നങ്ങൾ വിപിൻ ഉണ്ടാക്കിയെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. വിപിനെ മർദ്ദിക്കുന്നതായി ഒരു വീഡിയോ പുറത്തുവന്നാൽ, മർദ്ദിച്ചുവെന്ന് തെളിയിക്കപ്പെട്ടാൽ മലയാള സിനിമയിലെ അഭിനയം നിർത്താമെന്നും ഉണ്ണി മുകുന്ദൻ വെല്ലുവിളിച്ചു.
അതേസമയം ചൂടായി സംസാരിച്ചപ്പോൾ കൂളിങ് ഗ്ലാസ് വലിച്ചെറിഞ്ഞിരുന്നെന്നും ഉണ്ണി മുകുന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതൊരു അടിപിടി കേസല്ലെന്ന് പറഞ്ഞ ഉണ്ണി മുകുന്ദൻ, തനിക്കെതിരെ വ്യാജ പെണ്ണ് കേസ് വരെ വിപിൻ ഉന്നയിക്കുന്നുണെന്നും അര്രോപിച്ചു. ടൊവിനോയെ കുറിച്ച് താൻ മോശം പറയില്ലെന്നും നല്ല സുഹൃത്തുക്കളാണെന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കി.
ഇതൊരു അടി കേസല്ല. അടി ഉണ്ടായിട്ടില്ല. 2 ആഴ്ച മുൻപ് തനിക്ക് ഒരു സ്ത്രീയുടെ ഫോൺ വന്നു. ക്രിമിനൽ പശ്ചാത്തലം ഉള്ള കാര്യകൾ പറഞ്ഞു. അതിൽ ഒരു പേര് വിപിൻ്റേതായിരുന്നു. മലയാളത്തിലെ പ്രധാനപ്പെട്ട ഒരു നടി വിളിച്ച് പരാതി പറഞ്ഞു. വിപിൻ അവരോട് മാപ്പ് പറഞ്ഞുവെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു. വിപിനെ ഒരു സുഹൃത്തായി കണ്ടിരുന്നത്. തന്നിലേക്ക് നേരിട്ട് ആക്സസ് ഉള്ള ആളായിരുന്നു വിപിൻ. യഥാർത്ഥ വിഷയത്തിൽ നിന്ന് ശ്രദ്ധ മാറ്റാൻ വിപിൻ ഉണ്ടാക്കിയ നാടകമാണിപ്പോൾ നടക്കുന്നതെന്ന് ഉണ്ണി പറഞ്ഞു.
3 മാസം മുൻപ് നടി ഫെഫ്കയിൽ വിപിന് എതിരെ പരാതി നൽകിയിരുന്നു. തന്റെ വ്യക്തി-സിനിമാ ജീവിതത്തെ അപമാനിക്കാൻ വിപിൻ ശ്രമിച്ചുവെന്ന് ഉണ്ണി മുകുന്ദൻ ആരോപിച്ചു. കേസുമായി മുന്നോട്ട് പോകും. അമ്മയിലും, ഫെഫ്കയിലും വിശദീകരണം നൽകും. തനിക്ക് വധ ഭീഷണി ഉണ്ടെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു.