Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഇന്‍ക്വിലാബ് സിന്ദാബാദ്' വിളിക്കാതെ 'ജയ് ഭീം' കണ്ടു പൂര്‍ത്തിയാക്കാന്‍ ആവില്ല: വി ശിവന്‍കുട്ടി

'ഇന്‍ക്വിലാബ് സിന്ദാബാദ്' വിളിക്കാതെ 'ജയ് ഭീം' കണ്ടു പൂര്‍ത്തിയാക്കാന്‍ ആവില്ല: വി ശിവന്‍കുട്ടി

കെ ആര്‍ അനൂപ്

, വെള്ളി, 5 നവം‌ബര്‍ 2021 (11:17 IST)
നവംബര്‍ രണ്ടിന് ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്ത ചിത്രമാണ് 'ജയ് ഭീം'. തമിഴ് തെലുങ്ക് ഹിന്ദി എന്നീ ഭാഷകളിലായി ചിത്രം പ്രേക്ഷകരിലേക്ക് എത്തി. എങ്ങു നിന്നും മികച്ച പ്രതികരണം ലഭിക്കുന്നു സിനിമ കണ്ട് മന്ത്രി വി ശിവന്‍കുട്ടി.ജസ്റ്റിസ് കെ ചന്ദ്രുവിനെ ഫോണില്‍ വിളിച്ച് സംസാരിച്ചെന്നും അദ്ദേഹം പറയുന്നു.
 
 വി ശിവന്‍കുട്ടിയുടെ കുറിപ്പ് 
 
മനുഷ്യ ഹൃദയമുള്ള ആര്‍ക്കും കണ്ണ് നിറയാതെ ഈ ചിത്രം കണ്ടിരിക്കാനാവില്ല. 'ഇന്‍ക്വിലാബ് സിന്ദാബാദ്' വിളിക്കാതെ ഈ സിനിമ കണ്ടു പൂര്‍ത്തിയാക്കാനും ആകില്ല. സൂര്യ അവതരിപ്പിച്ച ചന്ദ്രു വക്കീലിന്റെ പോരാട്ട പശ്ചാത്തലങ്ങളില്‍ എല്ലാം നമുക്ക് ചെങ്കൊടി കാണാം.
 
യഥാര്‍ത്ഥ കഥ, യഥാര്‍ത്ഥ കഥാപരിസരം, യഥാര്‍ത്ഥ കഥാപാത്രങ്ങള്‍, ഒട്ടും ആര്‍ഭാടമില്ലാത്ത വിവരണം. ചന്ദ്രു വക്കീല്‍ പിന്നീട് ജസ്റ്റിസ് കെ ചന്ദ്രുവായി ചരിത്രം വഴിമാറിയ നിരവധി വിധികള്‍ പ്രസ്താവിച്ചു. മനുഷ്യ ഹൃദയത്തെ തൊട്ടറിയുന്നതായിരുന്നു അദ്ദേഹത്തിന്റെ തീര്‍പ്പുകള്‍.
 
അതിനൊരു കാരണമുണ്ട്. ഔദ്യോഗിക ജീവിതം ആരംഭിക്കുന്നതിന് മുമ്പ് അദ്ദേഹം എസ്എഫ്‌ഐ ആയിരുന്നു, സിഐടിയു ആയിരുന്നു,സിപിഐഎം ആയിരുന്നു. സഖാവ് ചന്ദ്രുവുമായി ഇന്ന് ഫോണില്‍ സംസാരിച്ചു. 'ജയ് ഭീം' എന്ന ചിത്രത്തെ കേരളത്തിന്റെ പുരോഗമന മനസ് ഏറ്റെടുത്ത കാര്യം അറിയിച്ചു. അഭിവാദ്യങ്ങള്‍ അറിയിച്ചു .
 
സംവിധായകന്‍ ജ്ഞാനവേല്‍ അടക്കമുള്ള സിനിമയുടെ പിന്നണി പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നു. ഒപ്പം ചിത്രത്തിലഭിനയിച്ച മലയാളികളായ ലിജോമോള്‍ ജോസിനും രജിഷ വിജയനും സിബി തോമസിനും ജിജോയ് പി.ആറിനും അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആദ്യദിനം തമിഴ്‌നാട്ടില്‍നിന്ന് 34.92 കോടി കളക്ഷന്‍, അണ്ണാത്തെ പ്രദര്‍ശനം തുടരുന്നു