ഒരേസമയം മൂന്ന് ചിത്രങ്ങളിൽ അഭിനയിക്കാൻ വിക്രം !

കെ ആര്‍ അനൂപ്
വെള്ളി, 12 ഫെബ്രുവരി 2021 (22:51 IST)
മൂന്ന് ചിത്രങ്ങളാണ് ഒരേ സമയം വിക്രമിന്റെതായി ഒരുങ്ങുന്നത്. മണിരത്നത്തിന്റെ 'പൊന്നിയിൻ സെൽവൻ' ഷൂട്ടിംങ്ങിൻറെ ഭാഗമായി ഹൈദരാബാദിലാണ് നടൻ. ഇതിനുവേണ്ടി 'കോബ്ര'യുടെ ചിത്രീകരണം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഈ രണ്ട് ചിത്രങ്ങൾക്കും പൂർത്തിയാക്കി വിക്രം 'ചിയാൻ 60'ൻറെ തിരക്കിലേക്ക് അടുത്തു തന്നെ കടക്കും എന്നാണ് റിപ്പോർട്ടുകൾ. വിക്രവും ധ്രുവും ഒന്നിക്കുന്ന സിനിമ കൂടിയായതിനാൽ ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ആദ്യമായാണ് മകനുമായി നടൻ സ്ക്രീൻ സ്പേസ് പങ്കിടുന്നത്. മാർച്ചിൽ ഷൂട്ട് തുടങ്ങാനാണ് സാധ്യത.
 
ഗ്യാങ്‌സ്റ്റർ ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രമായിരിക്കും. കാസ്റ്റിംഗ് സംബന്ധിച്ച വിവരങ്ങൾ പുറത്തു വന്നിട്ടില്ല. അനിരുദ്ധ് രവിചന്ദർ സംഗീതം ഒരുക്കുന്നു. സെവൻ സ്ക്രീൻ സ്റ്റുഡിയോയാണ് ചിത്രം നിർമ്മിക്കുന്നത്. കാർത്തിക് സുബ്ബരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
 
അതേസമയം, ധനുഷ് - കാർത്തിക് സുബ്ബരാജ്ചിത്രം 'ജഗമേ തന്തിരം' റിലീസിന് ഒരുങ്ങുകയാണ്. തീയേറ്റർ റിലീസ് ആകാനാണ് സാധ്യത. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

Lokah and Kantara: ലോകയും കാന്താരയും ജയിക്കുന്നതിൽ സന്തോഷം, പക്ഷേ തമിഴ് സിനിമ കൂപ്പുകുത്തുന്നതിൽ നിരാശ: ടി രാജേന്ദർ

Navya Nair: 'നീ മഞ്ജു വാര്യർക്കും സംയുക്ത വർമയ്ക്കുമൊപ്പം കസേരയിട്ടിരിക്കുന്ന നടിയാകും': നവ്യയെ തേടിയെത്തിയ കത്ത്

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

എല്ലാം കാണുക

ഏറ്റവും പുതിയത്

അമല്‍ ബാബുവിന്റെ ഹൃദയം ഇനി മറ്റൊരാളില്‍ മിടിക്കും; ദാനം ചെയ്തത് നാല് അവയവങ്ങള്‍

ഡ്രൈവര്‍ ജെയ്മോന്‍ ജോസഫിനെ പിന്തുണച്ചു യുഡിഎഫ്; കെഎസ്ആര്‍ടിസിയെ തകര്‍ക്കാന്‍ നോക്കുന്ന യൂണിയന് അഭിനന്ദനങ്ങളെന്ന് പരിഹസിച്ച് മന്ത്രി

കേരളത്തില്‍ ജനിതക വൈകല്യങ്ങളുള്ള നവജാതശിശുക്കളുടെ എണ്ണം വര്‍ദ്ധിക്കുന്നു, ഏറ്റവും കൂടുതല്‍ തിരുവനന്തപുരത്ത്

മൂക്കിന് പരിക്കേറ്റ ഷാഫി പറമ്പിലിനെ പരിഹസിക്കുന്ന പരസ്യം മില്‍മ പിന്‍വലിച്ചു

മഴയ്‌ക്കൊപ്പം ഇടിമിന്നലിനു സാധ്യത; ജാഗ്രത വേണം

അടുത്ത ലേഖനം
Show comments