Webdunia - Bharat's app for daily news and videos

Install App

Vincy Aloshious: പരാതി നല്‍കുമ്പോള്‍ പേര് പുറത്തുവിടരുതെന്ന് പറഞ്ഞിരുന്നു; അതൃപ്തി പരസ്യമാക്കി വിന്‍സി

ഷൈന്‍ ടോം ചാക്കോയുടെ പേര് പുറത്തുവന്നതിനു പിന്നാലെ വിന്‍സി താരത്തിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു

രേണുക വേണു
വ്യാഴം, 17 ഏപ്രില്‍ 2025 (15:53 IST)
Vincy Aloshious

Vincy Aloshious: ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ പരാതി നല്‍കുമ്പോള്‍ പേര് പുറത്തുവിടരുതെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നതായി നടി വിന്‍സി അലോഷ്യസ്. സിനിമാ സംഘടനകളിന്മേലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും നടന്‍ ഭാഗമായ സിനിമകളുടെ ഭാവിയെ ഈ പ്രശ്‌നം ബാധിക്കുമെന്ന ആശങ്ക തനിക്കുണ്ടെന്നും വിന്‍സി പറഞ്ഞു. 
 
' എനിക്ക് നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ചുള്ള പരാതി സംഘടനകള്‍ക്കാണ് ഞാന്‍ കൊടുത്തത്. മാധ്യമങ്ങള്‍ക്കു മുന്നില്‍ സിനിമയുടെ പേരോ വ്യക്തിയുടെ പേരോ പറഞ്ഞിട്ടില്ല. മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളുടെ സത്യാവസ്ഥ ഞാന്‍ അന്വേഷിക്കും, അതിനു ശേഷം ഇതില്‍ ഉള്‍പ്പെട്ടത് ആരാണോ അവര്‍ക്ക് കൊടുത്ത പരാതി പിന്‍വലിക്കുന്നതിനെപ്പറ്റി തീരുമാനിക്കും. ഞാന്‍ സിനിമയുടെ പേരിലും എന്റെ പേരിലും നല്‍കിയ പരാതി എവിടെയൊക്കെയാണ് എന്ന് എനിക്ക് വ്യക്തമായി അറിയാം,' വിന്‍സി പ്രതികരിച്ചു. 
 
താന്‍ അഭിനയിച്ച സിനിമയുടെ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റിയിലും (ഐസിസി) ഫിലിം ചേംബറിലും താരസംഘടനയായ 'അമ്മ'യിലുമാണ് പരാതി നല്‍കിയിട്ടുള്ളതെന്നും വിന്‍സി വ്യക്തമാക്കി. പേര് പുറത്തുവിട്ടത് ആരെന്ന് വ്യക്തമായി അറിയില്ല. അത് ആരാണെങ്കിലും വലിയ വിശ്വാസമില്ലായ്മയാണ് കാണിച്ചിരിക്കുന്നത്. വറചട്ടിയില്‍ നിന്ന് എരിതീയിലേക്ക് വീണ അവസ്ഥയിലാണ് താന്‍ ഇപ്പോഴെന്നും വിന്‍സി പറഞ്ഞു. 
 
ഷൈന്‍ ടോം ചാക്കോയുടെ പേര് പുറത്തുവന്നതിനു പിന്നാലെ വിന്‍സി താരത്തിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. ഷൈന്‍ ടോം ചാക്കോയില്‍ നിന്ന് തനിക്കു മാത്രമല്ല വേറെ പല നടിമാര്‍ക്കും മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് നടി വിന്‍സി അലോഷ്യസ്. തനിക്കൊപ്പം ഉണ്ടായിരുന്ന പുതുമുഖമായ ഒരു പെണ്‍കുട്ടിക്ക് ഷൈന്‍ ടോം ചാക്കോ കാരണം ഭയങ്കര ബുദ്ധിമുട്ടായിരുന്നെന്നും വിന്‍സി പറഞ്ഞു. 
 
' ഉപയോഗിച്ചു കഴിഞ്ഞാല്‍ നിലത്തു പോലും നില്‍ക്കാന്‍ പറ്റാത്ത രീതിയിലുള്ള ഒരു തരത്തിലുള്ള പെരുമാറ്റവും രീതിയുമാണ്. പിന്നെ എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് അറിയില്ല, ഓരോ സ്ത്രീകളോടും മോശമായ രീതിയിലുള്ള കമന്റ്സും സംസാരങ്ങളുമാണ് അദ്ദേഹം പറയുന്നത്. എന്നോടും അതുപോലെ എന്റെ കൂടെയുണ്ടായിരുന്ന ഒരു സഹപ്രവര്‍ത്തകയ്ക്കുമാണ് ഇങ്ങനെയൊരു അനുഭവം ഉണ്ടായിട്ടുള്ളത്,' 
 
' ആ കുട്ടിക്ക് ഭയങ്കര ബുദ്ധിമുട്ട് ഉണ്ടായിരുന്നു. അത് മനസ്സിലടക്കി ആ കുട്ടി ഇരുന്നു. ആ കുട്ടി പുതുമുഖമാണ്. നമ്മള്‍ എന്തെങ്കിലും പരാതിപ്പെട്ടാല്‍ അത് സിനിമയെ ബാധിക്കില്ലേ എന്നതുകൊണ്ട് മാത്രം മിണ്ടാതിരുന്നു. പക്ഷേ ഇപ്പോള്‍ ആരെങ്കിലും ചോദിച്ചാല്‍ അത് തുറന്നുപറയാന്‍ ധൈര്യമുണ്ടെന്ന് തന്നെയാണ് ആ കുട്ടി പറയുന്നത്,' വിന്‍സി പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലക്കാട് ഒമ്പതാം ക്ലാസ് വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവം, സ്കൂളിലെ മാനസിക പീഡനം മൂലമെന്ന് കുടുംബം, സ്കൂളിൽ രക്ഷിതാക്കളുടെ പ്രതിഷേധം

സൂക്ഷിച്ചേ പറ്റു,അമേരിക്ക വരെ എത്തുന്ന ഭൂഖണ്ഡാന്തര മിസൈലിന്റെ നിര്‍മാണത്തിലാണ് പാകിസ്ഥാനെന്ന് റിപ്പോര്‍ട്ട്

തട്ടിക്കൊണ്ടു പോകല്‍ കേസില്‍ നടന്‍ കൃഷ്ണകുമാറിനും മകള്‍ക്കുമെതിരെ തെളിവില്ല; പോലീസ് റിപ്പോര്‍ട്ട് കോടതിയില്‍

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

Shashi Tharoor: മോദിയെ പ്രശംസിച്ചത് ബിജെപിയിൽ ചേരുമെന്ന സൂചനയല്ല, നിലപാട് വ്യക്തമാക്കി ശശി തരൂർ

അടുത്ത ലേഖനം
Show comments