Webdunia - Bharat's app for daily news and videos

Install App

ലോകകപ്പ് ടീമില്‍ നിന്ന് ഋഷഭ് പന്തിനെ തഴഞ്ഞതിന്‍റെ കാരണമെന്ത്?

Webdunia
തിങ്കള്‍, 15 ഏപ്രില്‍ 2019 (18:08 IST)
ഏകദിന ലോകകപ്പിനുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ഏവരെയും ഞെട്ടിച്ചുകൊണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്ത് പുറത്ത്. ടീമില്‍ ഇടം പിടിക്കാന്‍ പന്തിന്‌ കഴിഞ്ഞില്ല. മികച്ച പ്രകടനങ്ങളിലൂടെ കഴിവ് തെളിയിച്ച പന്ത് രണ്ടാമത്തെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി ടീമില്‍ ഉള്‍പ്പെടുമെന്നായിരുന്നു ഏവരുടെയും പ്രതീക്ഷ. എന്നാല്‍ പന്തിന് പകരം ദിനേശ് കാര്‍ത്തിക്കിനെ ടീമില്‍ ഉള്‍പ്പെടുത്താനായിരുന്നു സെലക്‍ടര്‍മാരുടെ തീരുമാനം.
 
ഇതുസംബന്ധിച്ച് വലിയ ചര്‍ച്ച തന്നെ നടന്നതായി ചീഫ് സെലക്‍ടററായ എം എസ് കെ പ്രസാദ് പ്രതികരിച്ചു. “തീര്‍ച്ചയായും ഞങ്ങള്‍ ദൈര്‍ഘ്യമേറിയ ചര്‍ച്ചകള്‍ തന്നെ നടത്തി. മഹേന്ദ്രസിംഗ് ധോണിക്ക് കളിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടെങ്കില്‍ ആ സ്ഥാനത്തേക്ക് റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്ക് എന്നിവരില്‍ ഒരാളാണ് വരേണ്ടതെന്നതില്‍ ഞങ്ങള്‍ക്ക് സംശയമൊന്നും ഉണ്ടായിരുന്നില്ല. ഇതുപോലെ സുപ്രധാനമായ ഒരു ടൂര്‍ണമെന്‍റില്‍ വിക്കറ്റ് കീപ്പിംഗ് എന്നത് പരമപ്രധാനമാണ്. അതുകൊണ്ടാണ് ഞങ്ങള്‍ ഒടുവില്‍ ദിനേശ് കാര്‍ത്തിക്കിലേക്ക് എത്തിയത്” - എം എസ് കെ പ്രസാദ് പറഞ്ഞു.
 
അതായത്, പന്തിനേക്കാള്‍ പക്വതയും പ്രകടന മികവും പരിചയസമ്പത്തും ദിനേശ് കാര്‍ത്തിക്കിനാണെന്ന് സെലക്‍ടര്‍മാര്‍ വിലയിരുത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് ഡികെ ടീമില്‍ ഉള്‍പ്പെട്ടത്. പന്തിന് പുറമേ അമ്പാട്ടി റായുഡുവിനും ടീമില്‍ ഉള്‍പ്പെടാന്‍ ഭാഗ്യമുണ്ടായില്ല. 
 
ഇത്തവണത്തെ ലോകകപ്പിനുള്ള പന്തിനഞ്ചംഗ ഇന്ത്യന്‍ ടീം ഇങ്ങനെയാണ്: വിരാട് കോഹ്‍ലി(ക്യാപ്റ്റന്‍), രോഹിത് ശര്‍മ(വൈസ് ക്യാപ്റ്റന്‍‌), ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍, മഹേന്ദ്രസിങ് ധോണി(വിക്കറ്റ് കീപ്പര്‍), ദിനേഷ് കാര്‍ത്തിക്, കേദാര്‍ ജാദവ്, ഹാര്‍ദിക് പാണ്ഡ്യ, വിജയ് ശങ്കര്‍, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുമ്ര, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

സച്ചിനും കോലിയ്ക്കും കിട്ടുന്ന ആദരവ് അർഹിക്കുന്ന താരമാണ് ബുമ്ര, നിർഭാഗ്യവശാൽ അത് ലഭിക്കുന്നില്ല: ആർ അശ്വിൻ

ഭീഷണിയുണ്ടെന്ന് അറിയിച്ചു, മത്സരത്തിന് 2 ദിവസം മുൻപ് മുതലെ ഹോട്ടലിന് പുറത്തിറങ്ങാൻ പോലും അനുമതിയുണ്ടായിരുന്നില്ല, 2024ലെ ടി20 ലോകകപ്പിലെ ഇന്ത്യ- പാക് മാച്ച് അനുഭവം പറഞ്ഞ് രോഹിത്

97 റൺസ് കൂടെ വേണം, ഗവാസ്കറിൻ്റെ 49 വർഷം പഴക്കമുള്ള റെക്കോർഡ് മറികടക്കാൻ ജയ്സ്വാളിന് അവസരം

India vs England, 2nd Test: ബുംറ പുറത്ത് ആര്‍ച്ചര്‍ അകത്ത്; ഇന്ത്യക്ക് കൂനിന്‍മേല്‍ കുരു !

തെറ്റുകൾ പറ്റി, മോശം സമയത്ത് വിളിച്ചത് 2 വലിയ താരങ്ങൾ മാത്രം, എല്ലാ ഘട്ടത്തിലും പിന്തുണച്ചത് അച്ഛൻ: പൃഥ്വി ഷാ

അടുത്ത ലേഖനം
Show comments