Webdunia - Bharat's app for daily news and videos

Install App

Asia Cup 2022, India vs Pakistan: ഭയപ്പെടുത്തി പാക്ക് ബൗളര്‍മാര്‍, ഉരുക്കുമനുഷ്യനായി ഹാര്‍ദിക്ക്; ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം

സീം ഷായുടെ പന്തുകള്‍ കളിക്കാന്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ ഏറെ പ്രായസപ്പെട്ടു

Webdunia
ഞായര്‍, 28 ഓഗസ്റ്റ് 2022 (19:55 IST)
Asia Cup 2022, India vs Pakistan: ഭയപ്പെടുത്തി പാക്ക് ബൗളര്‍മാര്‍, ഉരുക്കുമനുഷ്യനായി ഹാര്‍ദിക്ക്; ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം 
 
ഏഷ്യാ കപ്പില്‍ പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം. അവസാനം വരെ നാടകീയത നിറഞ്ഞ മത്സരത്തില്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക്ക് പാണ്ഡ്യയുടെ പോരാട്ടവീര്യമാണ് ഇന്ത്യയെ ലക്ഷ്യത്തിലെത്തിച്ചത്. പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 148 റണ്‍സ് വിജയലക്ഷ്യം മൂന്ന് പന്തുകള്‍ ശേഷിക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ സ്വന്തമാക്കി. 
 
താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടരാന്‍ ഇറങ്ങിയ ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടി നേരിടേണ്ടിവന്നു. റണ്‍സൊന്നും എടുക്കാതെ കെ.എല്‍.രാഹുല്‍ പുറത്തായി. ഷഹീന്‍ ഷാ അഫ്രീദിക്ക് പകരം പാക്ക് പേസ് നിരയിലേക്ക് കടന്നുവന്ന നസീം ഷായാണ് ഇന്ത്യക്ക് ആദ്യ തിരിച്ചടിയേകിയത്. പിന്നീട് ക്രീസിലെത്തിയ വിരാട് കോലിയേയും നസീം ഷാ പേടിപ്പിച്ചു. പിന്നീട് താളം കണ്ടെത്തിയ കോലി ഒരറ്റത്ത് നങ്കൂരമിട്ടത് ഇന്ത്യക്ക് അടിത്തറയായി. മറുവശത്ത് റണ്‍സ് കണ്ടെത്താന്‍ സാധിക്കാതെ രോഹിത് ശര്‍മ പ്രതിരോധത്തിലായി. 18 പന്തില്‍ 12 റണ്‍സുമായി രോഹിത് പുറത്താകുമ്പോള്‍ ഇന്ത്യ 50-2 എന്ന നിലയിലായിരുന്നു. തൊട്ടുപിന്നാലെ 34 പന്തില്‍ നിന്ന് 35 റണ്‍സെടുത്ത കോലിയും കൂടാരം കയറി. മൂന്ന് മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായതോടെ ഇന്ത്യ പ്രതിരോധത്തിലായെങ്കിലും രവീന്ദ്ര ജഡേജയും ഹാര്‍ദിക്ക് പാണ്ഡ്യയും ഉത്തരവാദിത്തത്തോടെ ബാറ്റ് വീശിയത് ഇന്ത്യയെ സുരക്ഷിത സ്ഥാനത്തെത്തിച്ചു. 
 
ജഡേജ 29 പന്തില്‍ രണ്ട് ഫോറും രണ്ട് സിക്‌സും സഹിതം 35 റണ്‍സെടുത്ത് പുറത്തായി. സൂര്യകുമാര്‍ യാദവ് 18 പന്തില്‍ 18 റണ്‍സെടുത്തു. വെറും 17 പന്തില്‍ നാല് ഫോറും ഒരു സിക്‌സും സഹിതം 33 റണ്‍സുമായി പുറത്താകാതെ നിന്ന ഹാര്‍ദിക് പാണ്ഡ്യ അക്ഷരാര്‍ത്ഥത്തില്‍ പാക്ക് ബൗളര്‍മാരെ നിഷ്പ്രഭമാക്കി. ബൗളിങ്ങിലും പാണ്ഡ്യ തിളങ്ങി. 
 
മുഹമ്മദ് നവാസ് 3.4 ഓവറില്‍ 33 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ട്വന്റി 20 അരങ്ങേറ്റം കുറിച്ച നസീം ഷാ നാല് ഓവറില്‍ 27 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. നസീം ഷായുടെ പന്തുകള്‍ കളിക്കാന്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ ഏറെ പ്രായസപ്പെട്ടു. 
 
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാനെ ഷോര്‍ട് ബോളുകള്‍ കൊണ്ട് ഇന്ത്യ വെള്ളം കുടിപ്പിച്ചു. പാക്കിസ്ഥാന്‍ 19.5 ഓവറില്‍ 147 റണ്‍സിന് ഓള്‍ഔട്ടായി. 42 പന്തില്‍ നാല് ഫോറും ഒരു സിക്സും സഹിതം 43 റണ്‍സ് നേടിയ മുഹമ്മദ് റിസ്വാനാണ് പാക്കിസ്ഥാന്റെ ടോപ് സ്‌കോറര്‍. ഇഫ്തിഖര്‍ അഹമ്മദ് 22 പന്തില്‍ 28 റണ്‍സ് നേടി. ബാബര്‍ അസം (10), ഫഖര്‍ സമന്‍ (10) എന്നിവര്‍ നിരാശപ്പെടുത്തി. 
 
ഇന്ത്യയുടെ ഷോര്‍ട് ബോള്‍ ആക്രമണത്തിനു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ പാക്ക് ബാറ്റര്‍മാര്‍ നന്നായി പ്രയാസപ്പെട്ടു. ഹാര്‍ദിക് പാണ്ഡ്യയും അര്‍ഷ്ദീപ് സിങ്ങും തുടര്‍ച്ചയായി ഷോര്‍ട് ബോളുകള്‍ എറിഞ്ഞ് പാക്കിസ്ഥാന്റെ റണ്ണൊഴുക്ക് തടഞ്ഞു. ബുവനേശ്വര്‍ കുമാര്‍ നാല് ഓവറില്‍ 26 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകള്‍ വീഴ്ത്തി. ഹാര്‍ദിക് നാല് ഓവറില്‍ 25 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി. അര്‍ഷ്ദീപ് സിങ് രണ്ടും ആവേശ് ഖാന്‍ ഒരു വിക്കറ്റും വീഴ്ത്തി.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Sanju vs Dravid: സൂപ്പർ ഓവറിന് ശേഷം ദ്രാവിഡിനെ അവഗണിച്ച് സഞ്ജു, ടീമിനുള്ളിൽ അതൃപ്തി?,

സൂപ്പർ ഓവറിൽ ജയ്സ്വാൾ ഇറങ്ങിയിരുന്നെങ്കിൽ സ്റ്റാർക് സമ്മർദ്ദത്തിലായേനെ: പുജാര

Yashasvi Jaiswal vs Ajinkya Rahane: രഹാനെയുടെ കിറ്റ്ബാഗില്‍ തൊഴിച്ചു; മുംബൈ വിടുന്നത് വെറുതെയല്ല, മൊത്തം പ്രശ്‌നം !

Rohit Sharma: 'ചെയ്യാനുള്ളതൊക്കെ ഞാന്‍ നന്നായി ചെയ്തു'; സര്‍പ്രൈസ് 'ക്യാമറ'യില്‍ രോഹിത് കുടുങ്ങി, ഉദ്ദേശിച്ചത് മുംബൈ ഇന്ത്യന്‍സിലെ പടലപിണക്കമോ?

Kamindu Mendis: രണ്ട് കൈകൾ കൊണ്ടും ബൗളിംഗ്, വിട്ടുകൊടുത്തത് 4 റൺസ് മാത്രം ഒരു വിക്കറ്റും, എന്നാൽ പിന്നെ ക്യാപ്റ്റൻ പന്ത് കൊടുത്തില്ല

എല്ലാം കാണുക

ഏറ്റവും പുതിയത്

ബിസിസിഐ വാർഷിക കരാർ ഉടൻ പ്രഖ്യാപിക്കും, അഭിഷേക് ശർമ, നിതീഷ് റെഡ്ഡി, ഹർഷിത് റാണ എന്നിവർക്ക് സാധ്യത

പരിക്കേറ്റ ഗ്ലെൻ ഫിലിപ്സിന് പകരം ദസുൻ ഷനകയെ സ്വന്തമാക്കി ഗുജറാത്ത് ടൈറ്റൻസ്

ഡോൺ കാർലോയുടെ കസേര തെറിക്കും, കോപ്പ ഡേൽ റെ ഫൈനലിന് ശേഷം സ്ഥാനമൊഴിയുമെന്ന് സൂചന

തുടരെ മോശം പ്രകടനം അവന്റെ പേരിനെ ബാധിക്കുന്നു, മനസിലാക്കിയാല്‍ അത്രയും നല്ലതെന്ന് സെവാഗ്

IPL 2025: അവനൊരു സിഗ്നൽ തന്നിട്ടുണ്ട്, ചെന്നൈയെ രക്ഷിക്കാൻ ബേബി എബിഡി എത്തുന്നു?

അടുത്ത ലേഖനം
Show comments