Webdunia - Bharat's app for daily news and videos

Install App

അഡ്‌ലെയ്‌ഡില്‍ ആര്‍ക്കും ജയിക്കാം; പൊരുതാനുറച്ച് ഇന്ത്യ - 219 റണ്‍സ് നേടാനുറച്ച് ഓസ്‌ട്രേലിയ

അഡ്‌ലെയ്‌ഡില്‍ ആര്‍ക്കും ജയിക്കാം; പൊരുതാനുറച്ച് ഇന്ത്യ - 219 റണ്‍സ് നേടാനുറച്ച് ഓസ്‌ട്രേലിയ

Webdunia
ഞായര്‍, 9 ഡിസം‌ബര്‍ 2018 (14:09 IST)
അഡ്‌ലെയ്‌ഡ് ടെസ്‌റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. 323 റണ്‍സിന്റെ ലീഡ് വഴങ്ങി ബാറ്റിങ് ആരംഭിച്ച ഓസ്‌ട്രേലിയ നാലാം ദിനം അവസാനിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 104 റണ്‍സെന്ന നിലയിലാണ്.

ഒന്നാം ഇന്നിംഗ്‌സില്‍ മികച്ച പ്രകടനം നടത്തിയ ട്രാവിസ് ഹെഡും (11) ഷോണ്‍ മാര്‍ഷുമാണ് (31) ക്രീസില്‍. ഓസീസിനു വിജയത്തിലേക്കു വേണ്ടത് 219 റൺസാണ്. ആറ് വിക്കറ്റ് വീഴ്‌ത്താന്‍ സാധിച്ചാല്‍ ജയം സ്വന്തമാക്കാന്‍ ഇന്ത്യക്കും സാധിക്കും. ഇതോടെ മത്സരം ആവേശത്തിലേക്ക് നീങ്ങുമെന്ന് ഉറപ്പാണ്.

ആരോണ്‍ ഫിഞ്ച് (11), മാര്‍കസ് ഹാരിസ് (26), ഉസ്മാൻ ഖവാജ (എട്ട്), പീറ്റർ ഹാൻഡ്സ്കോംബ് (14) എന്നിവരാണ് പുറത്തായ ഓസീസ് ബാറ്റ്‌സ്‌മാന്മാര്‍. രണ്ട് വിക്കറ്റ് വീതം നേടിയ മുഹമ്മദ് ഷമിയും ആര്‍ അശ്വിനുമാണ് ഓസ്‌ട്രേലിയയുടെ മുന്‍നിര തകര്‍ത്തത്.

മികച്ച ലീഡ് നേടുമെന്ന് തോന്നിപ്പിച്ച നിമിഷം ഓസീസ് സ്പിന്നര്‍ നഥാന്‍ ലിയോണിന്റെ ആറ് വിക്കറ്റാണ് ഇന്ത്യയെ തകര്‍ത്തത്. ലിയോണിന് പുറമെ മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്ന് വിക്കറ്റ് നേടി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

ജസ്സീ ബായ് കളിക്കും, ആകാശ് ദീപിനെ ഫിസിയോ നിരീക്ഷിക്കുന്നുണ്ട്, മാഞ്ചസ്റ്റർ ടെസ്റ്റിന് മുൻപായി വ്യക്തത വരുത്തി സിറാജ്

ഫിറ്റ്നസില്ലെന്ന് പറഞ്ഞ് ഇനിയാരും വരരുത്, 2 മാസം കൊണ്ട് 17 കിലോ കുറച്ച് സർഫറാസ് ഖാൻ

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

അടുത്ത ലേഖനം
Show comments