Webdunia - Bharat's app for daily news and videos

Install App

Ashes 1st Test, Australia vs England: ഒന്നാം ഇന്നിങ്‌സിലെ ഡിക്ലറേഷന്‍ പണിയായി; എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്ക്ക് ത്രസിപ്പിക്കുന്ന ജയം, ഇംഗ്ലണ്ടിന് നിരാശ

അഞ്ചാം ദിനം അവസാനത്തോട് അടുക്കുമ്പോള്‍ 227 ന് ഓസ്‌ട്രേലിയയുടെ എട്ട് വിക്കറ്റുകളും വീഴ്ത്തി കളി തങ്ങള്‍ക്ക് അനുകൂലമാക്കിയതാണ് ഇംഗ്ലണ്ട്

Webdunia
ചൊവ്വ, 20 ജൂണ്‍ 2023 (23:56 IST)
Australia vs England, Ashes Test Live Updates: ആഷസ് പരമ്പരയിലെ ആദ്യ മത്സരത്തിന് ആവേശകരമായ അന്ത്യം. അഞ്ചാം ദിനം ഏഴ് വിക്കറ്റുകള്‍ ശേഷിക്കെ 174 റണ്‍സ് ജയിക്കാന്‍ വേണ്ടിയിരുന്ന ഓസ്‌ട്രേലിയ രണ്ട് വിക്കറ്റ് ബാക്കിനില്‍ക്കെ വിജയം കണ്ടു. 281 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് ആരംഭിച്ച ഓസ്‌ട്രേലിയ നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സ് നേടിയിരുന്നു. അഞ്ചാം ദിനം ജയപരാജയ സാധ്യതകള്‍ മാറിമറിഞ്ഞപ്പോള്‍ ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സിന്റെ വാലറ്റത്തെ ചെറുത്ത് നില്‍പ്പിനെ ഭേദിക്കാന്‍ ഇംഗ്ലണ്ട് ബൗളര്‍മാര്‍ക്ക് കഴിഞ്ഞില്ല. ഒന്നാം ഇന്നിങ്‌സില്‍ ആദ്യ ദിനം പൂര്‍ത്തിയാകും മുന്‍പ് ഡിക്ലയര്‍ ചെയ്തതിനെ ഇംഗ്ലണ്ട് ടീം ഇപ്പോള്‍ ശപിക്കുന്നുണ്ടാകും. 
 
അഞ്ചാം ദിനം അവസാനത്തോട് അടുക്കുമ്പോള്‍ 227 ന് ഓസ്‌ട്രേലിയയുടെ എട്ട് വിക്കറ്റുകളും വീഴ്ത്തി കളി തങ്ങള്‍ക്ക് അനുകൂലമാക്കിയതാണ് ഇംഗ്ലണ്ട്. എന്നാല്‍ കമ്മിന്‍സ് 73 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും സഹിതം 44 റണ്‍സുമായി പുറത്താകാതെ നിന്നതോടെ ഇംഗ്ലണ്ടിന്റെ കഥ കഴിഞ്ഞു. നഥാന്‍ ലിയോണ്‍ 28 പന്തില്‍ 16 റണ്‍സുമായി പുറത്താകാതെ നിന്നു. 197 പന്തില്‍ 65 റണ്‍സ് നേടിയ ഓപ്പണര്‍ ഉസ്മാന്‍ ഖവാജയാണ് രണ്ടാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറര്‍. ഡേവിഡ് വാര്‍ണര്‍ 36 റണ്‍സ് നേടി. 
 
ഒന്നാം ഇന്നിങ്സില്‍ ഏഴ് റണ്‍സ് ലീഡ് നേടിയ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്സ് 273 ല്‍ അവസാനിക്കുകയായിരുന്നു. പാറ്റ് കമ്മിന്‍സ്, നഥാന്‍ ലിയോണ്‍ എന്നിവര്‍ നാല് വീതം വിക്കറ്റുകള്‍ വീഴ്ത്തി ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടി. രണ്ടാം ഇന്നിങ്സില്‍ ഇംഗ്ലണ്ട് നിരയില്‍ ആര്‍ക്കും അര്‍ധ സെഞ്ചുറി നേടാന്‍ സാധിച്ചില്ല. ഒന്നാം ഇന്നിങ്സില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 393 റണ്‍സ് ആയി നില്‍ക്കുമ്പോള്‍ ഇംഗ്ലണ്ട് ഇന്നിങ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ടീം ടോട്ടലില്‍ 50 റണ്‍സ് കൂടി ചേര്‍ത്തതിനു ശേഷമായിരുന്നു ഈ ഡിക്ലറേഷന്‍ എങ്കില്‍ മത്സരത്തിന്റെ വിധി തന്നെ മാറിയേനെ. ഓസ്ട്രേലിയ ഒന്നാം ഇന്നിങ്സില്‍ 386 റണ്‍സിന് ഓള്‍ഔട്ടായി. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കണ്ണുവെച്ച് കഴിഞ്ഞു, വിക്കറ്റ് നേടുന്നതിലും റണ്‍സ് എടുക്കുന്നതിലും അഖില്‍ സ്‌കറിയ മിടുക്കന്‍, കെസിഎല്ലില്‍ ടൂര്‍ണമെന്റിന്റെ താരം

England vs Southafrica: തോൽക്കാം, എന്നാലും ഇങ്ങനെയുണ്ടോ തോൽവി, ദക്ഷിണാഫ്രിക്കയെ നാണം കെടുത്തി ഇംഗ്ലണ്ട്

സിന്നറെ വീഴ്ത്തി അൽക്കാരസിന് യു എസ് ഓപ്പൺ കിരീടം, ഒന്നാം റാങ്കിൽ തിരിച്ചെത്തി

'അമ്മയ്ക്ക് വരവ് 90 കോടി; മൂന്നേകാൽ കോടി നികുതി അടയ്ക്കാനുണ്ട്': ദേവൻ

സഞ്ജുവിന്റെ പ്ലാനില്‍ ബട്ട്ലര്‍ക്ക് പ്രധാനസ്ഥാനം, ടീം കൈവിട്ടത് മാനേജ്‌മെന്റുമായുള്ള ബന്ധം വഷളാക്കി

എല്ലാം കാണുക

ഏറ്റവും പുതിയത്

Sanju Samson: ഗംഭീര്‍ സഞ്ജുവിനോടു പറഞ്ഞു, 'നീ 21 തവണ ഡക്കിനു പുറത്തായാലും അടുത്ത കളി ഇറക്കും'

FIFA Ranking: ഫിഫ റാങ്കിങ്ങില്‍ അര്‍ജന്റീനയ്ക്ക് തിരിച്ചടി, 2 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നാം റാങ്ക് നഷ്ടമാകും

India vs UAE: സാര്‍ ഒരു മാന്യനാണ്, സഞ്ജുവിന്റെ ബ്രില്യന്റ് റണ്ണൗട്ട് വേണ്ടെന്ന് വെച്ച് സൂര്യ, പക്ഷേ കാരണമുണ്ട്

Sanju Samson: ഓപ്പണറായില്ല, പക്ഷേ കീപ്പറായി തകർത്തു, 2 തകർപ്പൻ ക്യാച്ചുകൾ, നിറഞ്ഞാടി സഞ്ജു

Asia cup India vs UAE: ഏഷ്യാകപ്പ്: യുഎഇക്കെതിരെ 4.3 ഓവറിൽ കളി തീർത്ത് ഇന്ത്യ

അടുത്ത ലേഖനം
Show comments