Webdunia - Bharat's app for daily news and videos

Install App

തോറ്റുപോകുമെന്ന് മുന്‍വിധിച്ച മൂഡരെ, കണ്‍തുറന്ന് കണ്‍നിറച്ച് കാണുക... ഇത് ക്യാപ്റ്റന്‍ ബുമ്ര!, ഓസ്‌ട്രേലിയക്കെതിരെ പെര്‍ത്ത് ടെസ്റ്റില്‍ ഐതിഹാസിക വിജയവുമായി ഇന്ത്യ

അഭിറാം മനോഹർ
തിങ്കള്‍, 25 നവം‌ബര്‍ 2024 (13:33 IST)
Captain bumrah
ലോകമെങ്ങുമുള്ള ക്രിക്കറ്റ് ആരാധകര്‍ ഏറ്റവും കാത്തിരുന്ന ക്രിക്കറ്റ് പരമ്പരയാണ് ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി. ന്യൂസിലന്‍ഡിനെതിരായ ഹോം സീരീസില്‍ തുടര്‍ച്ചയായി 3 മത്സരങ്ങളില്‍ പരാജയപ്പെട്ട ഇന്ത്യ നിലവിലെ ഫോമില്‍ പേസും ബൗണ്‍സും നിറഞ്ഞ ഓസീസ് മണ്ണില്‍ പരാജയമാകുമെന്നാണ് ക്രിക്കറ്റ് ആരാധകരെല്ലാം തന്നെ വിലയിരുത്തിയിരുന്നത്. എന്നാല്‍ പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരത്തിന്റെ നാലാം ദിനത്തില്‍ തന്നെ ഓസീസിനെ അടിയറവ് പറയിച്ചിരിക്കുകയാണ് ടീം ഇന്ത്യ.
 
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ന്യൂസിലന്‍ഡിനോടുള്ള പരമ്പരയിലെ തുടര്‍ച്ചയെന്ന പോലെ ബാറ്റിംഗ് പരാജയമേറ്റുവാങ്ങിയപ്പോള്‍ തോല്‍വികളുടെ തുടര്‍ച്ചയാകും പെര്‍ത്ത് ടെസ്റ്റെന്നാണ് ആരാധകര്‍ കരുതിയത്. എന്നാല്‍ ജസ്പ്രീത് ബുമ്രയുടെ നായകത്വത്തിന് കീഴില്‍ അണിനിരന്ന ഇന്ത്യന്‍ ടീം തോല്‍വിക്ക് തയ്യാറായി വന്ന സംഘമായിരുന്നില്ല. ഓസ്‌ട്രേലിയന്‍ മണ്ണില്‍ ജയ്‌സ്വാള്‍, ദേവ്ദത്ത് പടിക്കല്‍, ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി തുടങ്ങിയ തുടക്കക്കാരുമായാണ് ഇന്ത്യ ഇറങ്ങിയത്. ആദ്യ ഇന്നിങ്ങ്‌സില്‍ 150 റണ്‍സിന് പുറത്തായ ഇന്ത്യ ആദ്യ ഇന്നിങ്ങ്‌സില്‍ ഓസീസിനെ വെറും 104 റണ്‍സിന് ചുരുട്ടിക്കെട്ടി. നായകനായി മുന്നില്‍ നിന്നും നയിച്ച ജസ്പ്രീത് ബുമ്രയായിരുന്നു ഓസീസ് ബാറ്റിംഗ് നിരയെ മുച്ചൂടും മുടിപ്പിച്ചത്. 5 വിക്കറ്റുകളാണ് ആദ്യ ഇന്നിങ്ങ്‌സില്‍ ബുമ്ര വീഴ്ത്തിയത്.
 
 രണ്ടാം ഇന്നിങ്ങ്‌സില്‍ ഓസീസ് ബൗളര്‍മാര്‍ക്കെതിരെ ആധികാരികമായ പ്രകടനമാണ് ഇന്ത്യന്‍ ബാറ്റര്‍മാര്‍ നടത്തിയത്. ഓപ്പണിംഗ് കൂട്ടുക്കെട്ടില്‍ തന്നെ 200 കടന്ന ഇന്ത്യയ്ക്കായി കെ എല്‍ രാഹുലും യശ്വസി ജയ്‌സ്വാളും മികച്ച തുടക്കമാണ് സമ്മാനിച്ചത്. 161 റണ്‍സുമായി ജയ്‌സ്വാളും 100 റണ്‍സുമായി കോലി സെഞ്ചുറി പ്രകടനവും നടത്തിയപ്പോള്‍ 77 റണ്‍സുമായി കെ എല്‍ രാഹുലും ഇന്ത്യന്‍ നിരയില്‍ തിളങ്ങി. 487 റണ്‍സിന് 6 വിക്കറ്റെന്ന നിലയില്‍ ഇന്ത്യ രണ്ടാം ഇന്നിങ്ങ്‌സ് അവസാനിപ്പിക്കുമ്പോള്‍ 534 റണ്‍സെന്ന വിജയലക്ഷ്യമാണ് ഓസീസിന് മുന്നിലുണ്ടായിരുന്നത്.
 
 രണ്ടാം ഇന്നിങ്ങ്‌സില്‍ 89 റണ്‍സുമായി ട്രാവിസ് ഹെഡും 47 റണ്‍സുമായി മിച്ചല്‍ മാര്‍ഷും പ്രതിരോധം തീര്‍ത്തുവെങ്കിലും ഓസ്‌ട്രേലിയന്‍ പോരാട്ടം 238 റണ്‍സില്‍ ഒതുങ്ങി. ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ് എന്നിവര്‍ 3 വിക്കറ്റുകള്‍ വീതം നേടിയപ്പോള്‍ വാഷിങ്ങ്ടണ്‍ സുന്ദര്‍ 2 വിക്കറ്റും ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

Jofra Archer Gives Furious Send-Off to Rishabh Pant: 'വേഗം കയറിപ്പോകൂ'; പന്തിനു യാത്രയയപ്പ് നല്‍കി ആര്‍ച്ചര്‍ (വീഡിയോ)

Lord's Test 4th Day: നാലാമനായി ബ്രൂക്കും മടങ്ങി,ലോർഡ്സ് ടെസ്റ്റിൽ ഇംഗ്ലണ്ട് ബാറ്റിംഗ് തകർച്ചയിൽ

Iga swiatek : 6-0, 6-0, ഇത് ചരിത്രം, ഫൈനലിൽ ഒറ്റ ഗെയിം പോലും നഷ്ടപ്പെടുത്താതെ വിംബിൾഡൻ കിരീടം സ്വന്തമാക്കി ഇഗ സ്വിറ്റെക്

Lord's test: ഗിൽ കോലിയെ അനുകരിക്കുന്നു, പരിഹാസ്യമെന്ന് മുൻ ഇംഗ്ലണ്ട് താരം, ബുമ്രയ്ക്ക് മുന്നിൽ ഇംഗ്ലണ്ടിൻ്റെ മുട്ടിടിച്ചുവെന്ന് കുംബ്ലെ

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs England Lord's Test: കൈയ്യടിക്കാതെ വയ്യ, ബാറ്റർമാർ പതറിയ ഇടത്ത് പ്രതിരോധം തീർത്തത് ഇന്ത്യൻ വാലറ്റം, താരങ്ങളായി സിറാജും ബുമ്രയും

India vs England Lord's Test : പോരാട്ടം പാഴായി, ക്രീസിൽ ഹൃദയം തകർന്ന് ജഡേജയും സിറാജും, ലോർഡ്സ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് 22 റൺസ് തോൽവി

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

Jofra Archer Gives Furious Send-Off to Rishabh Pant: 'വേഗം കയറിപ്പോകൂ'; പന്തിനു യാത്രയയപ്പ് നല്‍കി ആര്‍ച്ചര്‍ (വീഡിയോ)

India vs England, Lord's Test Live Updates: രണ്ട് വിക്കറ്റ് അകലെ ഇംഗ്ലണ്ട് ജയം; ലോര്‍ഡ്‌സില്‍ ഇന്ത്യക്ക് 'അടിതെറ്റി'

അടുത്ത ലേഖനം
Show comments