സച്ചിനെതിരെ ഗൂഢാലോചന; പിഴയായി 13 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക്

Webdunia
ശനി, 1 സെപ്‌റ്റംബര്‍ 2018 (11:02 IST)
ക്യാപ്റ്റൻ സച്ചിൻ ബേബിക്കെതിരെ ഗൂഡാലോചന നടത്തി ടീമിൽ അന്തഛിദ്രം സൃഷ്ടിച്ചെന്ന കുറ്റം ചുമത്തി 13 രഞ്ജി ടീം കളിക്കാർക്കെതിരെ നടപടിയെടുത്ത് കേരള ക്രിക്കറ്റ് അസോസിയേഷൻ. സച്ചിനെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും നീക്കണമെന്ന ആവശ്യപ്രകാരം തയ്യാറാക്കിയ കത്തിൽ ഒപ്പിട്ടവർക്കെതിരെയാണ് നടപടി.
 
മുൻ ക്യാപ്റ്റൻമാരായ റെയ്ഫി വിൻസന്റ് ഗോമസ്, രോഹൻ പ്രേം എന്നിവർക്കും സന്ദീപ് വാര്യർ, കെ.എം.ആസിഫ്,  മുഹമ്മദ് അസ്ഹറുദീൻ എന്നിവർക്കും മൂന്നു ഏകദിന മൽസരങ്ങളിലെ വിലക്കും മൂന്നു ദിവസത്തെ മാച്ച് ഫീസ് പിഴയുമാണ് ഏർപ്പെടുത്തിയത്. 
 
സഞ്ജു സാംസൺ, വി.എ.ജഗദീഷ്, എം.ഡി.നിധീഷ്, അഭിഷേക് മോഹൻ, കെ.സി.അക്ഷയ്, ഫാബിദ് ഫാറൂഖ്, സൽമാൻ നിസാർ, സിജോ മോൻ എന്നിവർ മൂന്നു ദിവസത്തെ മാച്ച് ഫീസ് പിഴയായി നൽകണം. പിഴയായി ഈടാക്കിയ തുക മുഖ്യമന്ത്രിയുടെ  ദുരിതാശ്വാസ നിധിയിലേക്കാണ് നൽകേണ്ടത്. 35000 രൂപയാണ് കളിക്കാരുടെ പ്രതിദിന മാച്ച് ഫീസ്. ഓരോ കളിക്കാരും 1.05 ലക്ഷം  രൂപ വീതമാണ് പിഴ. ഈ ഇനത്തിൽ 13.65 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെത്തും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇന്ന് കളിക്കുന്ന താരങ്ങളിലെ മികച്ച ഫിനിഷർ, ടിം ഡേവിഡിനെ പ്രശംസകൊണ്ട് മൂടി ആർസിബി നായകൻ

ഫിനിഷിങ്ങിൽ പവർ ഹൗസ്, ബാറ്റിംഗ് മെച്ചപ്പെടുത്തിയത് ദിനേഷ് കാർത്തികെന്ന് ടിം ഡേവിഡ്

സിക്സടിച്ചു തകർക്കുമെന്ന് പറഞ്ഞു, ആർസിബിക്കെതിരെ ഒരു സിക്സടിച്ച് മടങ്ങി, മൂന്നാം പോരിലും നിരാശപ്പെടുത്തി സഞ്ജു

സഞ്ജുവിന്റെ ശരീരഭാഷ നോക്ക്, ഒരു താല്പര്യവും ഇല്ലാത്തത് പോലെ, വയ്യെങ്കില്‍ മാറിനില്‍ക്കു, രൂക്ഷവിമര്‍ശനവുമായി ചെന്നൈ ആരാധകര്‍

ജേഴ്സിയിലെ ചായം പന്തിലേക്കും പടർന്നു, പിഎസ്എൽ നടന്നത് ചുവന്ന പന്തിൽ!, നാണം കെട്ട് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Suryakumar Yadav: സൂര്യകുമാർ യാദവിനെ ട്വന്റി 20 നായകസ്ഥാനത്തു നിന്ന് മാറ്റിയേക്കും; ഗംഭീറിന്റെ തീരുമാനം നിർണായകം

Virat Kohli: ഓറഞ്ച് ക്യാപ്പ് ഓടിയെത്തി കോലിയുടെ തലയിലേക്ക്; ഇംപാക്ട് സബ് ആയി ആദ്യ കളി !

RCB vs LSG: അനായാസം ആർസിബി; പോയിന്റ് ടേബിളിൽ ഒന്നാമത്

Rishabh Pant: വേദന സഹിക്കാൻ വയ്യ, ബാറ്റിങ് നിർത്തി കൂടാരം കയറി പന്ത്

നിര്‍ബന്ധിച്ച് എടുപ്പിച്ചു, ഷെയ്ന്‍ വോണിന്റെ മരണത്തിന് പിന്നില്‍ കൊവിഡ് വാക്‌സിനെന്ന് സംശയം, ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

അടുത്ത ലേഖനം
Show comments