വാര്‍ണറിനൊപ്പം ഇനി കളിക്കില്ല, സ്‌മിത്ത് ചതിച്ചു; വെളിപ്പെടുത്തലുമായി സ്‌റ്റാര്‍ക്കടക്കമുള്ള താരങ്ങള്‍!

വാര്‍ണറിനൊപ്പം ഇനി കളിക്കില്ല, സ്‌മിത്ത് ചതിച്ചു; വെളിപ്പെടുത്തലുമായി സ്‌റ്റാര്‍ക്കടക്കമുള്ള താരങ്ങള്‍!

Webdunia
ചൊവ്വ, 27 മാര്‍ച്ച് 2018 (20:11 IST)
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്‌റ്റില്‍ പന്തില്‍ കൃത്യമം കാണിച്ച് ലോകത്തിനു മുമ്പില്‍ തലകുനിക്കേണ്ടി വന്ന ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ ടീമില്‍ കൂട്ടയടിയും.

മുന്‍ ക്യാപ്‌റ്റന്‍ സ്‌റ്റീവ് സ്‌മിത്ത് ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സഹതാരങ്ങള്‍ രംഗത്തുവന്നു. കളിക്കിടെ പന്ത് കേട് വരുത്താനുള്ള തീരുമാനം വാർണറിന്റേത് മാത്രമായിരുന്നു. അദ്ദേഹത്തിനൊപ്പം തുടര്‍ന്നു കളിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടെന്നും ഒരു വിഭാഗം താരങ്ങള്‍ അറിയിച്ചതായാണ് ഓസ്‌ട്രേലിയന്‍ മാധ്യമമായ ഫോക്‌സ് സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

പന്തില്‍ കൃത്യമം കാണിക്കാനുള്ള നീക്കത്തിന്റെ ആസൂത്രകന്‍ വാര്‍ണറാണ്. ഇക്കാര്യത്തില്‍ അനാവശ്യമായി തങ്ങളുടെ പേര് വലിച്ചിഴച്ചത് സ്‌മിത്താണെന്ന് മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹെയ്സൽവുഡ്, നഥാൻ ലിയോൺ തുടങ്ങിയ താരങ്ങൾ വ്യക്തമാക്കി.

വിവാദങ്ങളെ ചൊല്ലി വാര്‍ണറും ചില താരങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടായെന്നും ടീം താമസിക്കുന്ന ഹോട്ടലില്‍ നിന്നും വാര്‍ണറെ മാറ്റണമെന്ന ആവശ്യം താരങ്ങള്‍ക്കിടെയില്‍ ശക്തമായെന്നും ഓസീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

അതേസമയം, സ്‌റ്റാര്‍ക്ക് അടക്കമുള്ളവരുടെ ആരോപണങ്ങളെ തള്ളി വാര്‍ണര്‍ രംഗത്തു വന്നു. ടീമിലെ ഫാസ്റ്റ് ബൗളർമാർ ഉൾപ്പെടെയുള്ള താരങ്ങളുടെ അറിവോടെയാണ് പന്തിൽ കൃത്രിമം കാണിച്ചതെന്ന് അദ്ദേഹം വെളിപ്പെടുത്തി. ടീമില്‍ ‘ശീതസമരം’ ശക്തമായതോടെ ടീമിന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് വാര്‍ണര്‍ ലെഫ്റ്റ് ആയി.

സ്‌റ്റീവ് സ്‌മിത്തും വാര്‍ണറും ആജിവനാന്ത വിലക്ക് ഭീഷണി നേരിടാനൊരുങ്ങവെ പരിശീലകൻ ഡാരൻ ലേമാന് സ്ഥാനം നഷ്ടപ്പെടുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. അഞ്ചുവര്‍ഷമായി ക്രിക്കറ്റ് ഓസ്ട്രേലിയയുടെ പരിശീലകനായ ലേമാനു മേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ട്.

ലേമാനും ടീമിലെ മുതിര്‍ന്ന താരങ്ങളും അറിഞ്ഞാണ് പന്തില്‍ കൃത്യമം നടന്നത്. ടീമിനെ നിയന്ത്രിക്കേണ്ട ചുമതലയുള്ള പരിശീലകനാണ് ഇതിന് കൂട്ട് നിന്നത്. ഇതിനാല്‍ ലേമാനും രാജിവയ്‌ക്കണമെന്ന ആവശ്യം ഓസ്‌ട്രേലിയയില്‍ ശക്തമായി തുടരുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഒരോവറിൽ രണ്ട് ബീമറുകൾ എറിഞ്ഞിട്ടും കാർത്തിക് ത്യാഗിയെ വിലക്കിയില്ല, അമ്പയറുടെ തീരുമാനത്തിന് പിന്നിൽ

Sanju Samson: ഏറ്റവും കുറവ് പന്തുകളിൽ നിന്ന് 5,000 ഐപിഎൽ റൺസ്; സാക്ഷാൽ ധോണിയും സഞ്ജുവിനു പിന്നിൽ

Chennai Super Kings vs Gujarat Titans: മങ്ങി സഞ്ജു, തിളങ്ങി സായ് സുദർശൻ; ചെന്നൈയ്ക്ക് തോൽവി

ഇന്ന് കളിക്കുന്ന താരങ്ങളിലെ മികച്ച ഫിനിഷർ, ടിം ഡേവിഡിനെ പ്രശംസകൊണ്ട് മൂടി ആർസിബി നായകൻ

ഫിനിഷിങ്ങിൽ പവർ ഹൗസ്, ബാറ്റിംഗ് മെച്ചപ്പെടുത്തിയത് ദിനേഷ് കാർത്തികെന്ന് ടിം ഡേവിഡ്

എല്ലാം കാണുക

ഏറ്റവും പുതിയത്

RCB vs DC: 264 അടിച്ചുകൂട്ടിയവരെ 75 ൽ ഒതുക്കി ആർസിബി; ഒൻപത് വിക്കറ്റ് ജയം

ടീമിന്റെ താളം കളയാനില്ല, പിള്ളേര്‍ കളിച്ചു റെഡിയാകട്ടെ, ഫിറ്റ്‌നസ് വീണ്ടെടുത്തെങ്കിലും മൈതാനത്തേക്കില്ലെന്ന് ധോനി

അഗ്രസീവാകാൻ ഫ്ലെമിങ് പറഞ്ഞിരുന്നു, പറ്റുന്നില്ലായിരുന്നു, പിച്ചിൽ പന്തിന് ലഭിച്ചത് അസൗഭാവികമായ ബൗൺസ് : റുതുരാജ്

ഇത്ര ഫ്രസ്ട്രേഷനാണോ ഗില്ലിന്, ചെന്നൈയെ തോൽപ്പിച്ച് വിസിലുമായി താരം, ലക്ഷ്യമിട്ടത് സഞ്ജുവിനെയെന്ന് ആരാധകർ

അവന്മാർക്ക് വല്ല ബോധവുമുണ്ടോ?, പുറാനെ സൂപ്പർ ഓവറിനയച്ചത് ലഖ്നൗ ചെയ്ത ക്രിമിനൽ കുറ്റം!

അടുത്ത ലേഖനം
Show comments