' വിക്കറ്റ് കിട്ടിയില്ലെങ്കിലും ബുംറയെ എറിഞ്ഞു പരുക്കേല്‍പ്പിക്കുകയായിരുന്നു അവരുടെ ലക്ഷ്യം'; ഇംഗ്ലണ്ട് ബൗളര്‍മാര്‍ക്കെതിരെ ഗുരുതര ആരോപണവുമായി കൈഫ്

ലോര്‍ഡ്‌സ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യക്കു വേണ്ടി വാലറ്റത്ത് മികച്ച ചെറുത്തുനില്‍പ്പാണ് ജസ്പ്രിത് ബുംറ നടത്തിയത്

രേണുക വേണു
വ്യാഴം, 17 ജൂലൈ 2025 (16:22 IST)
Jasprit Bumrah

ലോര്‍ഡ്‌സ് ടെസ്റ്റില്‍ ജസ്പ്രിത് ബുംറയെ എറിഞ്ഞു പരുക്കേല്‍പ്പിക്കാന്‍ ഇംഗ്ലണ്ട് താരങ്ങള്‍ക്കു പദ്ധതിയുണ്ടായിരുന്നെന്ന ആരോപണവുമായി ഇന്ത്യയുടെ മുന്‍താരം മുഹമ്മദ് കൈഫ്. ബുംറയുടെ വിക്കറ്റ് കിട്ടിയില്ലെങ്കിലും താരത്തെ പരുക്കേല്‍പ്പിച്ച് അടുത്ത മത്സരം കളിപ്പിക്കാതിരിക്കുകയായിരുന്നു ഇംഗ്ലണ്ട് ലക്ഷ്യമിട്ടതെന്നാണ് കൈഫ് ആരോപിക്കുന്നത്. 
 
' സ്റ്റോക്‌സും ആര്‍ച്ചറും ബുംറയ്‌ക്കെതിരെ തുടര്‍ച്ചയായി ബൗണ്‍സറുകള്‍ എറിയാന്‍ പദ്ധതിയിട്ടിരുന്നു. വിക്കറ്റ് കിട്ടിയില്ലെങ്കിലും കൈവിരലുകളിലോ തോളിലോ പന്ത് കൊള്ളിച്ച് ബുംറയെ പരുക്കേല്‍പ്പിച്ച് പുറത്തിരുത്തുകയായിരുന്നു അവരുടെ ലക്ഷ്യം. ബാറ്റ് ചെയ്യാന്‍ ദുഷ്‌കരമായ എതിര്‍ ടീമിന്റെ പ്രധാന ബൗളറെ പരുക്കേല്‍പ്പിക്കുക. ഒടുവില്‍ ബുംറ പുറത്തായി,' കൈഫ് പറഞ്ഞു. 
 
ലോര്‍ഡ്‌സ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യക്കു വേണ്ടി വാലറ്റത്ത് മികച്ച ചെറുത്തുനില്‍പ്പാണ് ജസ്പ്രിത് ബുംറ നടത്തിയത്. 54 പന്തുകള്‍ ബുംറ നേരിട്ടു. ഇതിനിടെ പലവട്ടം ഇംഗ്ലണ്ട് ബൗളര്‍മാരുടെ ഷോര്‍ട്ട് ബോളുകള്‍ ബുംറയുടെ ദേഹത്ത് തട്ടി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനെതിരെ കളിച്ചത് പിതാവ് മരിച്ചതറിയാതെ, വിജയത്തിലും നോവായിൽ ദുനിത് വെല്ലാലെഗെ

Smriti Mandana: ഏകദിനത്തിൽ മാത്രം 12 സെഞ്ചുറി, മെഗ് ലാനിങ്ങുമായുള്ള അകലം കുറച്ച് സ്മൃതി മന്ദാന

Zaheer Khan: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സ്ഥാനം സഹീര്‍ ഖാന്‍ ഒഴിഞ്ഞു

ലെവൻഡോവ്സ്കിയ്ക്ക് പകരക്കാരനെ വേണം, ഹാലൻഡിനെ ടീമിലെത്തിക്കാൻ ബാഴ്സലോണ

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കണ്ണുവെച്ച് കഴിഞ്ഞു, വിക്കറ്റ് നേടുന്നതിലും റണ്‍സ് എടുക്കുന്നതിലും അഖില്‍ സ്‌കറിയ മിടുക്കന്‍, കെസിഎല്ലില്‍ ടൂര്‍ണമെന്റിന്റെ താരം

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രത്യേക പരിഗണനയില്ല, കോലിയും രോഹിത്തും ആഭ്യന്തര ക്രിക്കറ്റ് കളിക്കണം, നിലപാട് വ്യക്തമാക്കി ബിസിസിഐ

എന്തിനാണ് ഇത്ര തിടുക്കം, രോഹിത്തിനെ മാറ്റി ഗില്ലിനെ നായകനാക്കിയതിനെ ചോദ്യം ചെയ്ത് ഹർഭജൻ

സഞ്ജുവിനെ ഒഴിവാക്കാൻ എന്നും ഓരോ കാരണമുണ്ട്,സെലക്ഷൻ തീരുമാനത്തെ ചോദ്യം ചെയ്ത് ക്രിസ് ശ്രീകാന്ത്

റെക്കോർഡുകൾ തകർക്കപ്പെടാനുള്ളതാണ്, ചരിത്രം ആവർത്തിക്കണമെന്നില്ല, ഇന്ത്യ- പാക് മത്സരത്തിന് മുൻപെ താക്കീതുമായി പാക് ക്യാപ്റ്റൻ

വിവാദങ്ങൾക്ക് തിരികൊളുത്തുമോ?, ഏഷ്യാകപ്പ് ഫൈനലിന് പിന്നാലെ ഇന്ന് ഇന്ത്യ- പാക് പോരാട്ടം

അടുത്ത ലേഖനം
Show comments