Webdunia - Bharat's app for daily news and videos

Install App

ഒരു മയമൊക്കെ വേണ്ടെ ജോസേട്ടാ.. ഹോളണ്ടിനെ കശാപ്പ് ചെയ്‌ത് ഇംഗ്ലണ്ട് പട, ഏകദിനത്തിലെ ഏറ്റവും ഉയർന്ന് സ്കോർ!

Webdunia
വെള്ളി, 17 ജൂണ്‍ 2022 (19:10 IST)
നെതർലാൻഡ്സിനെതിരായ ഏകദിനപരമ്പരയിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിൻ്റെ സർവ്വാധിപത്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത 50 ഓവറിൽ നാലുവിക്കറ്റ് നഷ്ടത്തിൽ 498 റൺസാണ് അടിച്ചുകൂട്ടിയത്. ഇംഗ്ലണ്ട് നിരയിൽ ഓപ്പണർ ജേസൺ റോയും നായകൻ ഓയിൻ മോർഗനും മാത്രമാണ് നിറം മങ്ങിയത്.
 
മത്സരം ആരംഭിച്ച് രണ്ടാം ഓവറിലായിരുന്നു ഇംഗ്ലണ്ടിൻ്റെ ആദ്യവിക്കറ്റ് നഷ്ടമായത്. തുടർന്ന് ക്രീസിൽ എത്തിച്ചേർന്ന ഫിൽ സാൾട്ട്- ഡേവിഡ് മലാൻ ജോഡി രണ്ടാം വിക്കറ്റിൽ 222 റൺസാണ് കൂട്ടിചേർത്തത്. 93 പന്തിൽ 122 റൺസെടുത്ത സാൾട്ട് പുറത്താവുമ്പോൾ 29.4 ഓവറിൽ 223 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. രണ്ടാം വിക്കറ്റ് വീണതോടെ കളിയിലേക്ക് തിരിച്ചെത്താമെന്ന ഹോളണ്ടിൻ്റെ പ്രതീക്ഷകൾ പിന്നീട് മലാനും ജോസ് ബട്ട്‌ലറും ചേർന്ന് തച്ചുടയ്ക്കുന്നതാണ് പിന്നീട് കാണാനായത്.
 
ഐപിഎല്ലിൽ എന്താണോ ചെയ്‌തിരുന്നത് അത് ഇംഗ്ലണ്ട് ജേഴ്സിയിലും ആവർത്തിക്കാൻ ജോസ് ബട്ട്‌ലർ നിശ്ചയിച്ചുറപ്പിച്ചതോടെ ഹോളണ്ട് ഫീൽഡർമാർ ബൗണ്ടറിയുടെ തലങ്ങും വിലങ്ങും ഓടേണ്ടതായി വന്നു. വെറും 70 പന്തിൽ നിന്ന് 162 റൺസാണ് ജോസ് ബട്ട്‌ലർ അടിച്ചെടുത്തത്. ഇതിൽ 14 സിക്സും 7 ബൗണ്ടറികളും ഉൾപ്പെടുന്നു.
 
44.3 ഓവറിൽ ഡേവിഡ് മലാനെ നഷ്ടമാവുമ്പോൾ 407 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. പിന്നാലെ നായകൻ ഓയിൻ മോർഗനെ നഷ്ടപ്പെടെങ്കിലും പിന്നീടെത്തിയ ലിവിങ്ങ്സ്റ്റൺ ബട്ട്‌ലറെ കാഴ്ചക്കാരനാക്കി അടിച്ചുതകർത്തതോടെ ഇംഗ്ലണ്ട് സ്കോർ വാണം വിട്ടത് പോലെ കുതിച്ചു. ലിവിങ്ങ്സ്റ്റൺ 22 പന്തിൽ നിന്ന് 66 റൺസുമായി പുറത്താകാതെ നിന്നു. 6 സിക്സും 6 ഫോറുമടങ്ങുന്നതായിരുന്നു താരത്തിൻ്റെ ഇന്നിങ്ങ്സ്. ഇംഗ്ലണ്ടിനായി ഡേവിഡ് മലാൻ 109 പന്തിൽ 125 റൺസാണ് നേടിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

Jofra Archer Gives Furious Send-Off to Rishabh Pant: 'വേഗം കയറിപ്പോകൂ'; പന്തിനു യാത്രയയപ്പ് നല്‍കി ആര്‍ച്ചര്‍ (വീഡിയോ)

Lord's Test 4th Day: നാലാമനായി ബ്രൂക്കും മടങ്ങി,ലോർഡ്സ് ടെസ്റ്റിൽ ഇംഗ്ലണ്ട് ബാറ്റിംഗ് തകർച്ചയിൽ

Iga swiatek : 6-0, 6-0, ഇത് ചരിത്രം, ഫൈനലിൽ ഒറ്റ ഗെയിം പോലും നഷ്ടപ്പെടുത്താതെ വിംബിൾഡൻ കിരീടം സ്വന്തമാക്കി ഇഗ സ്വിറ്റെക്

Lord's test: ഗിൽ കോലിയെ അനുകരിക്കുന്നു, പരിഹാസ്യമെന്ന് മുൻ ഇംഗ്ലണ്ട് താരം, ബുമ്രയ്ക്ക് മുന്നിൽ ഇംഗ്ലണ്ടിൻ്റെ മുട്ടിടിച്ചുവെന്ന് കുംബ്ലെ

എല്ലാം കാണുക

ഏറ്റവും പുതിയത്

നാലാം ടെസ്റ്റിന് മുൻപെ ഇന്ത്യയ്ക്ക് തിരിച്ചടി, യുവപേസർക്ക് പരിക്ക്

രാജസ്ഥാൻ തരുന്നത് പുളിങ്കുരുവാണോ?, ഗ്ലോബൽ സൂപ്പർ ലീഗിൽ ഒരോവറിൽ 5 സിക്സറുമായി ഷിമ്രോൺ ഹെറ്റ്മെയർ

Jasprit Bumrah: വിശ്രമം വെട്ടിച്ചുരുക്കാം; അവസാന രണ്ട് ടെസ്റ്റില്‍ ഒരെണ്ണം ബുംറ കളിക്കും

കായികക്ഷമതയില്ലെങ്കിൽ ടീമിലെടുക്കുന്നത് എന്തിനാണ്, ബുമ്രയ്ക്ക് വിശ്രമം അനുവദിക്കുന്നതിനെതിരെ മുൻ നായകൻ

എല്ലാവരും ബുമ്രയുടെ ജോലിഭാരത്തെ പറ്റി പറയുന്നു, സിറാജിനെ ആരും പരിഗണിക്കുന്നില്ല: പരാതിയുമായി മുൻ ഇന്ത്യൻ താരം

അടുത്ത ലേഖനം
Show comments