Cricket worldcup 2023: ഗംഭീറിനും യുവരാജിനും വീരുവിനും പോലും അത് സാധിച്ചില്ല, തന്റെ ഭാഗ്യത്തെ പറ്റി പറഞ്ഞ് രോഹിത്

Webdunia
വ്യാഴം, 5 ഒക്‌ടോബര്‍ 2023 (21:26 IST)
ഇന്ത്യയുടെ ക്യാപ്റ്റന്‍സി സ്ഥാനം ലഭിക്കാന്‍ വൈകിയതിനെ പറ്റിയുള്ള ചോദ്യത്തിന് മറുപടി നല്‍കി രോഹിത് ശര്‍മ. കരിയറിന്റെ പീക്കില്‍ തന്നെ എല്ലാവര്‍ക്കും ക്യാപ്റ്റന്‍സി ലഭിക്കണമെന്നാണ് ആഗ്രഹമെന്നും എന്നാല്‍ ക്യാപ്റ്റന്‍ സ്ഥാനം വൈകിയതില്‍ തനിക്ക് നിരാശയില്ലെന്നും രോഹിത് ശര്‍മ പറഞ്ഞു. ഒരുപാട് വലിയ താരങ്ങള്‍ക്ക് ലഭിക്കാത്ത അവസരമാണ് തനിക്ക് ലഭിച്ചിരിക്കുന്നതെന്നും രോഹിത് പറഞ്ഞു.
 
തീര്‍ച്ചയായും 26-27 വയസ്സില്‍ തന്നെ ക്യാപ്റ്റന്‍സി ലഭിക്കാനാണ് എല്ലാവരുടെയും ആഗ്രഹം. പക്ഷേ എല്ലായ്‌പ്പോഴും ആഗ്രഹിച്ചത് പോലെ നടക്കുകയില്ല. ഇന്ത്യന്‍ ക്യാപ്റ്റന്‍സിയെ പറ്റിയാണ് നമ്മള്‍ സംസാരിക്കുന്നത്. നമുക്ക് ക്യാപ്റ്റനാകാന്‍ അര്‍ഹതയുണ്ടായിരുന്ന ഒരുപാട് താരങ്ങള്‍ ഉണ്ടായിരുന്നു. എന്റെ ഊഴത്തിനായി എനിക്ക് കാത്തിരിക്കേണ്ടി വന്നു എന്നത് ന്യായമായ കാര്യമാണ്. എനിക്ക് മുന്‍പ് കോലിയും ധോനിയുമായിരുന്നു.
 
ഗംഭീര്‍, സെവാഗ്,യുവരാജ് എന്നീ താരങ്ങളെല്ലാം ക്യാപ്റ്റന്‍സി എന്ന അവസരം ലഭിക്കാത്ത താരങ്ങളായിരുന്നു എന്നത് നമ്മള്‍ മറക്കരുത്. യുവരാജ് ഇന്ത്യയുടെ മാച്ച് വിന്നറായിരുന്നു. ടീമിലെ സീനിയര്‍ താരമായിരുന്നു. എന്നിട്ടും ക്യാപ്റ്റന്‍സി യുവരാജിന് ലഭിച്ചില്ല. എല്ലാ അര്‍ഹതയും യുവരാജിന് ഉണ്ടായിരുന്നു. കാര്യങ്ങള്‍ അങ്ങനെയാണ്. പിന്നെ ക്യാപ്റ്റന്‍സിയുടെ എബിസിഡി അറിയുന്നതിന് മുന്‍പെ അത് ലഭിക്കന്നതിലും നല്ലത് അതിനെ പറ്റി ധാരണയുള്ളപ്പോള്‍ ലഭിക്കുന്നതാണ്. രോഹിത് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനെതിരെ കളിച്ചത് പിതാവ് മരിച്ചതറിയാതെ, വിജയത്തിലും നോവായിൽ ദുനിത് വെല്ലാലെഗെ

Smriti Mandana: ഏകദിനത്തിൽ മാത്രം 12 സെഞ്ചുറി, മെഗ് ലാനിങ്ങുമായുള്ള അകലം കുറച്ച് സ്മൃതി മന്ദാന

Zaheer Khan: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സ്ഥാനം സഹീര്‍ ഖാന്‍ ഒഴിഞ്ഞു

ലെവൻഡോവ്സ്കിയ്ക്ക് പകരക്കാരനെ വേണം, ഹാലൻഡിനെ ടീമിലെത്തിക്കാൻ ബാഴ്സലോണ

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കണ്ണുവെച്ച് കഴിഞ്ഞു, വിക്കറ്റ് നേടുന്നതിലും റണ്‍സ് എടുക്കുന്നതിലും അഖില്‍ സ്‌കറിയ മിടുക്കന്‍, കെസിഎല്ലില്‍ ടൂര്‍ണമെന്റിന്റെ താരം

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs West Indies, 1st Test Day 1: ഒന്നാം ദിനം കൈപിടിയിലാക്കി ഇന്ത്യ; എട്ട് വിക്കറ്റ് ശേഷിക്കെ 41 റണ്‍സ് അകലെ

വനിതാ ലോകകപ്പിൽ ഇന്ത്യൻ താരങ്ങൾ കൈ കൊടുക്കുമോ?, മൗനം വെടിഞ്ഞ് ബിസിസിഐ

India vs West Indies, 1st Test: സിറാജും ബുമ്രയും ഇടിത്തീയായി, വെസ്റ്റിൻഡീസ് ആദ്യ ഇന്നിങ്ങ്സിൽ 162 റൺസിന് പുറത്ത്

Vaibhav Suryavanshi: 78 പന്തില്‍ സെഞ്ചുറി, എട്ട് സിക്‌സുകള്‍; ഓസ്‌ട്രേലിയയെ പഞ്ഞിക്കിട്ട് വൈഭവ്

India vs West Indies, 1st Test: വന്നവരെല്ലാം അതിവേഗം തിരിച്ചുപോകുന്നു; 50 റണ്‍സ് ആകും മുന്‍പ് വിന്‍ഡീസിനു നാല് വിക്കറ്റ് നഷ്ടം

അടുത്ത ലേഖനം
Show comments