Webdunia - Bharat's app for daily news and videos

Install App

ഏഷ്യാകപ്പിൽ ഇന്ത്യ പേടിക്കണം അഗ്ഗാനെ തകർത്തെറിഞ്ഞ പാക് ബൗളിംഗ് നിരയെ

Webdunia
ബുധന്‍, 23 ഓഗസ്റ്റ് 2023 (12:57 IST)
അഫ്ഗാനിസ്ഥാനെതിരായ ആദ്യ ഏകദിനത്തില്‍ പാകിസ്ഥാന് 142 റണ്‍സിന്റെ കൂറ്റന്‍ വിജയം. ടോസ് നേടി ആദ്യം ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ 47.1 ഓവറില്‍ 201 റണ്‍സിന് എല്ലാവരും തന്നെ പുറത്തായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാനെ വെറും 19.2 ഓവറിലാണ് പാകിസ്ഥാന്‍ തകര്‍ത്തെറിഞ്ഞത്. 59 റണ്‍സ് മാത്രമാണ് അഫ്ഗാന് മത്സരത്തില്‍ നേടാനായത്. അഞ്ച് വിക്കറ്റ് നേടിയ പാക് പേസര്‍ ഹാരിസ് റൗഫാണ് അഫ്ഗാനെ തകര്‍ത്തത്.
 
താരതമ്യേന ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ അഫ്ഗാന്റെ 2 വിക്കറ്റുകള്‍ തുടക്കത്തില്‍ തന്നെ പാക് സ്റ്റാര്‍ പേസര്‍ ഷഹീന്‍ അഫ്രീദി എറിഞ്ഞിട്ടു. ഇബ്രാഹിം സദ്രാന്‍, റഹ്മത്ത് ഷാ എന്നിവര്‍ റണ്‍സൊന്നും നേടാതെയാണ് പുറത്തായത്. ഹഷ്മതുള്ള ഷഹീദിയെ നസീം ഷായും പൂജ്യത്തിന് പുറത്താക്കി എന്നാല്‍ പിന്നീടുള്ളത് ഹാരിസ് റൗഫിന്റെ ഊഴമായിരുന്നു. റഹ്മാനുള്ള ഗുര്‍ബാസ്(18), ഇക്രം അലിഖില്‍(4),മുഹമ്മദ് നബി(7) റാഷിദ് ഖാന്‍(0), മുജീബ് ഉര്‍ റഹ്മാന്‍(4) എന്നിവരെ ഹാരിസ് മടക്കി.
 
നേരത്തെ പാകിസ്ഥാനെ മുജീബ് ഉര്‍ റഹ്മാന്‍, മുഹമ്മദ് നബി,റാഷിദ് ഖാന്‍ എന്നിവര്‍ ചേര്‍ന്നാണ് തകര്‍ത്തത്. 61 റണ്‍സ് നേടിയ ഇമാം ഉള്‍ ഹഖിന് മാത്രമാണ് പാകിസ്ഥാന്‍ നിരയില്‍ മോശമല്ലാത്ത പ്രകടനം നടത്താനായത്. പാക് നിരയില്‍ ഷദാബ് ഖാന്‍(39) മാത്രമാണ് ഒരല്‍പ്പമെങ്കിലും പിന്നീട് ചെറുത്ത് നിന്നത്. ഏഷ്യാകപ്പ് മത്സരങ്ങള്‍ അടുത്ത് തന്നെ നടക്കാന്‍ സാധ്യതയുള്ളതിനാല്‍ തന്നെ ഇന്ത്യയെ ആശങ്കപ്പെടുത്തുന്നതാണ് പരമ്പരയിലെ പാക് പേസര്‍മാരുടെ പ്രകടനം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs England: പച്ച വിരിച്ച ഓവല്‍ പിച്ച്, ഗംഭീറിന്റെ ട്രമ്പ് കാര്‍ഡ്, അവസാന നിമിഷം കരുണ്‍ നായര്‍ ടീമിലേക്ക്?

India - Pakistan Legends Semi Final Called Off: പാക്കിസ്ഥാനുമായി കളിക്കാനില്ല; സെമി ഫൈനലില്‍ നിന്ന് ഇന്ത്യ പിന്മാറി

WCL 2025, India C vs Pakistan C: 'അവസാനം ഞങ്ങളുടെ കൂടെ തന്നെ കളിക്കും, അവരുടെ മുഖം ആലോചിക്കാന്‍ വയ്യ'; ഇന്ത്യയെ പരിഹസിച്ച് അഫ്രീദി

India vs England, 5th Test: ബുംറയില്ലാതെ ഇന്ത്യ, സ്റ്റോക്‌സിനെ പുറത്തിരുത്തി ഇംഗ്ലണ്ട്; ജീവന്‍മരണ പോരാട്ടം ഓവലില്‍

കിടന്ന് കരയുന്ന നേരം അവർ സെഞ്ചുറി അടിക്കും മുന്നെ ഔട്ടാക്കാമായിരുന്നില്ലെ, സ്റ്റോക്സിനെയും ഇംഗ്ലണ്ടിനെയും പരിഹസിച്ച് നഥാൻ ലിയോൺ

അടുത്ത ലേഖനം
Show comments