Webdunia - Bharat's app for daily news and videos

Install App

ബംഗ്ലാദേശ് സ്പിന്നര്‍മാര്‍ ഒരു പ്രശ്‌നമല്ല, റിഷഭ് പന്തിന്റെ റോള്‍ പ്രധാനമാകും: ഗൗതം ഗംഭീര്‍

അഭിറാം മനോഹർ
ബുധന്‍, 18 സെപ്‌റ്റംബര്‍ 2024 (16:07 IST)
Gambhir Coach
ബംഗ്ലാദേശിനെതിരായ റ്റെസ്റ്റ് പരമ്പരയ്ക്ക് മുന്നെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍. ധ്രുവ് ജുറല്‍,സര്‍ഫറാസ് ഖാന്‍ എന്നിവര്‍ക്ക് ആദ്യ ടെസ്റ്റില്‍ ഇടം ലഭിക്കില്ലെന്ന് സൂചന നല്‍കിയ ഗംഭീര്‍ പരമ്പരയില്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്ര,വിക്കറ്റ് കീപ്പര്‍ താരം റിഷഭ് പന്ത് എന്നിവരുടെ പ്രകടനങ്ങള്‍ നിര്‍ണായകമാകുമെന്നും വ്യക്തമാക്കി.
 
ഒരു ക്രിക്കറ്റ് രാജ്യമെന്ന നിലയില്‍ ഇന്ത്യക്കാര്‍ എല്ലായ്‌പ്പോഴും ബാറ്റര്‍മാര്‍ക്ക് പിന്നാലെയാണെന്നും എന്നാല്‍ ജസ്പ്രീത് ബുമ്രയുടെ വരവോടെ ഇന്ത്യന്‍ ആരാധകര്‍ ബൗളര്‍മാരെയും അംഗീകരിക്കാന്‍ തുടങ്ങിയതായും ഗംഭീര്‍ പറഞ്ഞു. ഇന്ത്യയ്ക്ക് അശ്വിന്‍- ജഡേജ എന്ന സ്പിന്‍ സഖ്യമുള്ളത് വലിയ ഭാഗ്യമാണ്. ആദ്യ ടെസ്റ്റില്‍ കെ എല്‍ രാഹുല്‍,റിഷഭ് പന്ത് എന്നിവര്‍ക്ക് അവസരം നല്‍കാനാണ് ടീം തീരുമാനം. സര്‍ഫറാസ് ഖാനും ധ്രുവ് ജുറലും അവസരത്തിനായി കാത്തിരിക്കേണ്ടതായി വരും.
 
നിലവില്‍ ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ബൗളര്‍ ജസ്പ്രീത് ബുമ്രയാണ്. ഒരു ക്രിക്കറ്റ് രാജ്യമെന്ന നിലയില്‍ ബാറ്റര്‍മാര്‍ക്ക് മാത്രമാണ് ഇവിടെ സ്വീകാര്യത ലഭിക്കാറുള്ളത്. ബുമ്ര ആ അവസ്ഥയില്‍ മാറ്റം വരുത്തി. ബംഗ്ലാദേശ് സ്പിന്നര്‍മാര്‍ ഒരു വെല്ലുവിളിയാണെന്ന് ഞങ്ങള്‍ കരുതുന്നില്ല. മികച്ച നിലവാരമുള്ള ബാറ്റിംഗ് നിരയാണ് ഇന്ത്യയ്ക്കുള്ളത്. ആദ്യ മത്സരത്തില്‍ റിഷഭ് പന്ത് ഇന്ത്യയ്ക്കായി കളിക്കും. എന്തെല്ലാം ഒരു വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ക്ക് ചെയ്യാമെന്ന് പന്ത് കാണിച്ചുതന്നിട്ടുള്ളതാണ്. പന്തിന്റെ വരവ് ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തുമെന്നും ഗംഭീര്‍ പറഞ്ഞു.
 
 ജയ്‌സ്വാള്‍- രോഹിത് ശര്‍മ സഖ്യമാകും ടെസ്റ്റില്‍ ഇന്ത്യയുടെ ഓപ്പണര്‍മാര്‍. മൂന്നാമനായി ശുഭ്മാന്‍ ഗില്ലും നാലാമനായി വിരാട് കോലിയും ക്രീസിലെത്തും. കെ എല്‍ രാഹുല്‍, പന്ത്, ജഡേജ എന്നിവര്‍ മധ്യനിരയിലുണ്ടാകും. 3 സ്പിന്നര്‍മാരും 2 പേസര്‍മാരുമാകും ബംഗ്ലാദേശിനെതിരെ കളിക്കുകയെന്നും ഗംഭീര്‍ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

Shubman Gill on Mohammed Siraj: 'ആരും കൊതിക്കും ഇതുപോലൊരുത്തനെ, ടീമിനായി എല്ലാം നല്‍കുന്നവന്‍'; സിറാജിനെ ചേര്‍ത്തുപിടിച്ച് ഗില്‍ (വീഡിയോ)

Shubman Gill: 'ഇത് താന്‍ടാ ക്യാപ്റ്റന്‍'; നായകനായി അരങ്ങേറ്റത്തില്‍ തന്നെ കളിയിലെ താരം

Mohammed Siraj: 'ഞാന്‍ ഇന്നലെ ആ ക്യാച്ച് എടുത്തിരുന്നെങ്കില്‍ ഇന്ന് കളിക്കണ്ടായിരുന്നു'; ചിരിപ്പിച്ച് സിറാജ്

India vs England, Oval Test: ഓവലില്‍ വിജയകാഹളം, സിറാജ് കരുത്തില്‍ ഇന്ത്യ; പരമ്പര സമനില

ആ വെള്ളം വാങ്ങിവെയ്ക്കാം, മെസ്സി കേരളത്തിലേക്ക് വരുന്നില്ല, സ്ഥിരീകരിച്ച് കായികമന്ത്രി

അടുത്ത ലേഖനം
Show comments